അഭിനയിക്കാൻ മമ്മൂട്ടി ആദ്യം വിസമ്മതിച്ച ചിത്രമാണ് പരോൾ... വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം പരോളിൽ മമ്മൂട്ടി അഭിനയിക്കാൻ സമ്മതിച്ചതിന് പിന്നിൽ...
അജിത് പൂജപ്പുരയാണ് പരോളിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ വാർഡനായിരുന്നു അജിത്. ജയിലിൽ കണ്ട ഒരു കഥാപാത്രത്തിൽ നിന്നാണ് പരോളിന്റെ കഥ അജിത്തിന് ലഭിച്ചത്. ഒരു ചെറുപ്പക്കാരനായിരുന്നു പ്രതി. നിഷ്കളങ്കനായ തടവുകാരനെ യാദ്യഛികമായാണ് അജിത്ത് കണ്ടുമുട്ടിയത്. ചെയ്യാത്ത തെറ്റിനാണ് അയാൾ ജയിലിൽ എത്തിയെന്നതാണ് സംശയം .
ജയിലിന്റെ മതിലിനുള്ളിൽ ഇത്തരത്തിൽ ഒരു പാട് ജീവിതങ്ങൾ ഉണ്ടെന്നാണ് അജിത്തിന്റെ അനുഭവം. അന്നു തന്നെ അജിത്ത് അയാളെ കൂടുതൽ അറിയാൻ ശ്രമിച്ചു. അതിന്റെ അവസാനമാണ് പരോളിലെ കഥ ജനിച്ചത്. യഥാർത്ഥ ജീവിതത്തിൽ ഇത്തരം ധാരാളം കഥകൾ ഉണ്ടെന്നാണ് അജിത്തിന്റെ അനുഭവം.
കഥയാണ് ആദ്യം തയ്യാറാക്കിയത്. അതുമായി ചില സംവിധായകരെ സമീപിച്ചു. മമ്മൂട്ടിയെ നായകനാക്കാനാണ് അജിത്ത് ആദ്യം തീരുമാനിച്ചത്. എന്നാൽ മമ്മൂട്ടിയെ കാണാൻ അജിത്തിന് ഒരു പരിചയക്കാരനെയും ലഭിച്ചില്ല. അങ്ങനെ തിരക്കഥ തയാറാക്കാൻ തീരുമാനിച്ചു.തിരക്കഥയും പൂർത്തിയാക്കി മമ്മൂട്ടിയുടെ പിന്നാലെ നടന്നു. ഒന്നു കാണാൻ പോലും മമ്മൂട്ടി. താരങ്ങളെ കാണാനുള്ള സംവിധാനമൊന്നും അജിത്തിനുണ്ടായിരുന്നില്ല.
മമ്മൂട്ടിയെ കാണാൻ പോലും അനുവദിക്കാത്തവർ ഉണ്ട്. എന്നാൽ ഒരേ ലക്ഷ്യത്തോടെ അജിത്ത് മുന്നോട്ടു പോയി. ഒരൊറ്റ ലക്ഷ്യവുമായി മുന്നോട്ടു പോയാൽ വിജയം കൈവരിക്കാൻ സാധിക്കുമെന്നാണ് അജിത്തിന്റെ വിശ്വാസം. പരോൾ വിജയിക്കുമെന്നു തന്നെയാണ് അജിത്തിന്റെ വിശ്വാസം. ചിത്രം കാണുന്നവർ വേദനിക്കാതെ പുറത്തു പോകില്ലെന്നും അജിത്ത് കരുതുന്നു. ഏറെ നാളുകൾക്ക് ശേഷം മനുഷ്യത്വപരമായ സിനിമ കാണാം എന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പറയുന്നത്.
https://www.facebook.com/Malayalivartha