Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാംഭാഗം ഇല്ല, നിര്‍മാതാവും സംവിധായകനും അത്ര രസത്തിലല്ലെന്ന് സിനിമാവൃത്തങ്ങള്‍

12 APRIL 2018 03:23 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ ബ്‌ളോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായ പോക്കിരാജയുടെ രണ്ടാംഭാഗം പ്രഖ്യാപിച്ചിട്ട് ആറേഴ് മാസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു അണിയറപ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. വൈശാഖ് സംവിധാനം ചെയ്യുന്ന രണ്ടാംഭാഗം ഉദയകൃഷ്ണ എഴുതി ടോമിച്ചന്‍ മുളക്പാടം നിര്‍മിക്കുന്നെന്നായിരുന്നു പ്രഖ്യാപനം. മമ്മൂട്ടിക്കും സന്തോഷമായിരുന്നു. പുലിമുരുകന്‍ പോലൊരു വമ്പന്‍ഹിറ്റ് അദ്ദേഹവും ആഗ്രഹിച്ചിരുന്നു. പൃഥ്വിരാജിന് ഡേറ്റില്ലാത്തതിനാല്‍ മമ്മൂട്ടിയെ മാത്രം കേന്ദ്രീകരിച്ച് കഥപറയാനാണ് തീരുമാനിച്ചിരുന്നത്. അതിനിടെ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് ഇര എന്ന സിനിമ നിര്‍മിച്ചു. വൈശാഖിന്റെ അസോസിയേറ്റായിരുന്നു ഡയറക്ടര്‍.

ഇതിനിടെ മുളക്പാടനം രണ്ട് സിനിമകള്‍ നിര്‍മിച്ചു. രാമലീലയും മറ്റൊന്ന് പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രവും. അപ്പോഴും പലരും രാജാ ടുവിന്റെ കാര്യം പലരും തിരക്കി. ഒന്നും ആയില്ലെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ മറുപടി. എന്നാല്‍ സംവിധായകനും നിര്‍മാതാവും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ചിത്രത്തിന് തടസമായെന്നാണ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് കിട്ടുന്ന വിവരം. പുലിമുരുകന്‍ സാമ്പത്തിക ലാഭവും ജനശ്രദ്ധയും ടോമിച്ചന്‍ മുളക്പാടത്തിന് നല്‍കിയെങ്കിലും സിനിമ റിലീസാകും മുമ്പ് ഇരുവരും തമ്മില്‍ മാനസികമായി അത്ര രസത്തിലായിരുന്നില്ലെന്നാണ് അറിയുന്നത്.



തായ്‌ലന്റിലും മറ്റും മോഹന്‍ലാലിനെയും പീറ്റര്‍ഹെയ്‌നെയും കൊണ്ടു പോയുള്ള പരിശീലനവും അതിന് മുമ്പ് കടുവയെ തേടി പല വിദേശങ്ങളില്‍ പോയതിന്റെ ചെലവും അടക്കം വലിയ തുക ഷൂട്ടിംഗിന് മുമ്പ് ചെലവായിരുന്നു. അട്ടപ്പാടിയിലാണ് ആദ്യം ഷൂട്ടിംഗ് പ്ലാന്‍ ചെയ്തത്. ലക്ഷങ്ങള്‍ മുടക്കി അവിടെ സെറ്റുകളും ഇട്ടിരുന്നു. എന്നാല്‍ മഴയത്ത് എല്ലാം ഒലിച്ചുപോയി. ആ വകയിലും നഷ്ടം സംഭവിച്ചു. തുടര്‍ന്നാണ് കോതമംഗലത്തേക്ക് ചിത്രീകരണം മാറ്റിയത്. സാധാരണ സംവിധായകരെ പോലെയല്ല വൈശാഖ്. ഏറെ പണം മുടക്കിയാണ് ഓരോ ഷോട്ടും എടുക്കുന്നത്. വൈശാഖും ടോമിച്ചനും ആദ്യം ഒന്നിച്ച പോക്കിരിരാജയുടെ നിര്‍മാണച്ചെലവ് പറഞ്ഞതിലും ഏറെയായിരുന്നു. തുടര്‍ന്ന് നിര്‍മാതാക്കളുടെ സംഘടന വൈശാഖിനെ വിലക്കാന്‍ തീരുമാനിച്ചിരുന്നു. ബി.ജെ.പിയുടെ ഒരു നേതാവ് നിര്‍മാതാക്കളുടെ സംഘടനാ നേതാവായ സുരേഷ്‌കുമാറിനെ സ്വാധീനിച്ചാണത് ഒഴിവാക്കിയത്.



പോക്കിരിരാജ വലിയ വിജയമായിരുന്നു. പുലിമുരുകനില്‍ അനാവശ്യമായ ഒരുപാട് ചെലവുണ്ടായെന്നാണ് നിര്‍മാതാവ് പറയുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. ചിത്രം ഇറങ്ങും മുമ്പ് ഏഴ് കോടിയോളം രൂപ നഷ്ടം വരുമെന്നാണ് നിര്‍മാതാവ് കണക്ക്കൂട്ടിയിരുന്നത്. എന്തും സഹിച്ചും എല്ലാ പത്രങ്ങള്‍ക്കും ഫുള്‍ പേജ് പരസ്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അത് ഇനീഷ്യല്‍ കളക്ഷന് ഗുണമായി. പിന്നീടാണ് മറ്റ് ഭാഷകളിലെ റൈറ്റും ഓവര്‍സീസ് അവകാശവും വിറ്റത്. ചിത്രം തിയേറ്ററുകളില്‍ വന്‍വിജയമായി മുന്നേറിയപ്പോഴും ആഘോഷപരിപാടികളിലും മറ്റും സംവിധായകന്റെ സാനിധ്യമില്ലായിരുന്നു. പുലിമുരുകന്റെ ത്രിഡി പതിപ്പിന്റെ ടീസറില്‍ സംവിധായകന്റെ പേരില്ലായിരുന്നു. അങ്കമാലിയില്‍ ഗിന്നസ് റെക്കോഡിട്ട പ്രദര്‍ശനം നടന്നപ്പോഴും സംവിധായകനില്ലായിരുന്നു. ഗിന്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് നിര്‍മാതാവായിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (9 minutes ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (21 minutes ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (30 minutes ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (39 minutes ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (54 minutes ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (55 minutes ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (1 hour ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (1 hour ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (1 hour ago)

ഏറ്റവും ഉയർന്ന ശതമാനം  (1 hour ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (1 hour ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (1 hour ago)

ചിരിപരത്തി വീഡിയോ  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ  (1 hour ago)

ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട്  (2 hours ago)

Malayali Vartha Recommends