'എനിക്ക് കഴിവുണ്ടോ? അല്ലെങ്കില്‍ എന്നെ കൊണ്ട് നന്നായി പാടാന്‍ കഴിയുമോ എന്നൊന്നും ആരും ആലോചിച്ചില്ല... അന്നു മുതല്‍ എന്നെ അടിച്ചമര്‍ത്താന്‍ തുടങ്ങി...ദാസേട്ടന് പോലും ആ ധാരണ ഉണ്ടായിരുന്നു; മനസ് തുറന്ന് ഗായകന്‍ മാര്‍ക്കോസ്
'എനിക്ക് കഴിവുണ്ടോ? അല്ലെങ്കില്‍ എന്നെ കൊണ്ട് നന്നായി പാടാന്‍ കഴിയുമോ എന്നൊന്നും ആരും ആലോചിച്ചില്ല. പാടുന്ന കാലം മുതല്‍ ഞാൻ വെള്ളവസ്ത്രം ധരിച്ചിരുന്നു. എന്നാല്‍ പലപ്പോഴും വെള്ളവസ്ത്രം ധരിച്ചാല്‍ യേശുദാസ് ആകുമോ? പലരും എന്നോട് ചോദിച്ചിരുന്നു. ഇല്ല എന്ന് എനിക്കറിയം. എനിക്കെതിരേ ആദ്യം ഉയര്‍ന്ന ആരോപണം അതായിരുന്നു. അന്നു മുതല്‍ എന്നെ അടിച്ചമര്‍ത്താന്‍ തുടങ്ങി. ഇന്ന് യേശുദാസിന്റെ ശബ്ദത്തില്‍ പാടുന്നവര്‍ ആഘോഷിക്കപ്പെടുകയാണെന്നോര്‍ക്കണമെന്നും മാര്‍ക്കോസ് പറയുന്നു.
'ദാസേട്ടന് പോലും ഞാന്‍ അദ്ദേഹത്തെ അനുകരിക്കുകയാണെന്ന ആ ധാരണ ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഐഡന്റിന്റി ഉണ്ടാക്കി വച്ചു എന്നത് സത്യം തന്നെ. പക്ഷേ അത് മാറ്റാരും ഉപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല.
അതിനെതിരേ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ദാസേട്ടന്റെ ചില വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ട് . ഒരു കലാകാരന്‍ എന്ന നിലയില്‍ ദാസേട്ടന്‍ ഒരു സര്‍വ്വകലാശാലയാണ്. നമ്മള്‍ പഠിച്ചു വളര്‍ന്ന ഒരു സംസ്‌കാരമുണ്ട്, നിറകുടം തുളുമ്ബില്ല എന്ന്. അദ്ദേഹം നിറകുടം ആണെന്നാണ് എന്റെ ധാരണ'.
പലപ്പോഴും ദാസേട്ടന്റെ കൂടെയുള്ളവർ എനിക്ക് ദ്രോഹം ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി സ്റ്റുഡിയോയിൽ വച്ച് റെക്കോർഡ് ചെയ്ത കന്നിപ്പൂമാനം എന്ന എന്റെ ഗാനത്തിന്റെ സ്‌പീഡും ബാസും മാറ്റി ശബ്ദത്തിനു വ്യത്യാസം വരുത്തി. എന്നാൽ എനിക്കത് ദാസേട്ടനോട് പറയാൻ പേടിയായിരുന്നു. അവസരങ്ങൾ നഷ്ടപ്പെടുമല്ലോ എന്ന് ഞാൻ പേടിച്ചിരുന്നു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഗായകന്‍ മാര്‍ക്കോസ് മനസ് തുറന്നത്.
https://www.facebook.com/Malayalivartha