അന്ന് അത് മുടങ്ങരുതെന്ന് അച്ഛന്‍ മനസ്സാ പ്രാര്‍ത്ഥിച്ചിരുന്നു... അസുഖബാധിതനായി ചികിത്സയിലായിരുന്നതുകൊണ്ട് ആഗ്രഹം നിറവേറ്റാൻ ആയെങ്കിലും അച്ഛനത് കാണാൻ സാധിച്ചില്ല; ചികിത്സയിലിരിക്കെ വീണ്ടും മസ്തിഷ്‌കാഘാതം ഉണ്ടായത് ആരോഗ്യനില വഷളാക്കി
നടൻ ക്യാപ്റ്റന്‍ രാജു ഇന്ന് രാവിലെ അന്തരിച്ചു. കൊച്ചിയിലെ സ്വന്തം വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാന യാത്രക്കിടെയാണ് നടന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. മസ്‌ക്കറ്റില്‍ വെച്ച് മസ്തിഷ്‌കാഘാതം ഉണ്ടായ ക്യാപ്ടന്‍ രാജുവിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയായിരുന്നു. പറയുന്ന കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടായിരുന്നു. രണ്ടാം തവണയായിരുന്നു അദ്ദേഹത്തിനു മസ്തിഷ്‌കാഘാതം ഉണ്ടായത്.
സുഖമില്ലാതാകുന്നതിന് മുൻപ് മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കു പോകുമ്‌ബോഴാണു വിമാനത്തിലായിരിക്കെ മസ്തിഷ്‌കാഘാതം ഉണ്ടായത്. ഭാര്യയും മകനുമൊത്തു കൊച്ചിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജൂലൈ 30 നായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ മകന്‍ രവി രാജിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അത് മുടങ്ങരുതെന്ന് അച്ഛന്‍ മനസ്സാ പ്രാര്‍ത്ഥിച്ചിരുന്നു. അതുകൊണ്ട് രവി രാജ് കഴിഞ്ഞ 27 ന് യുഎസിലേക്ക് മടങ്ങിയിരുന്നു. 30 ന് അദ്ദേഹം വിവാഹിതനാവുകയും ചെയ്തു. ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം ക്ഷണിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഉണ്ടാകാവുന്ന അസൗകര്യങ്ങള്‍ കൂടി കണക്കിലെടുത്ത് അന്ന് വിവാഹം മാറ്റി വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്.
വിവാഹ സമയത്ത് ക്യാപ്റ്റന്‍ രാജു ഒമാനിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ പ്രമീളയും കൂടെയുണ്ടായിരുന്നു. ഏതായാലും അമ്മയുടെയും അച്ഛന്റെയും മനസാ ഉള്ള ആശീര്‍വാദത്തോടെ വിവാഹം മംഗളമായി നടന്നു. നടന്റെ നില അല്‍പം മെച്ചപ്പെട്ടതോടെ തുടര്‍ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ശരീരത്തിന്റെ വലതുഭാഗത്താണു നേരിയ തളര്‍ച്ചയും. സംസാരിക്കാന്‍ ചെറിയ ബുദ്ധിമുട്ടം ഉണ്ടായി. ഈ പക്ഷാഘാതമാണ് ക്യാപ്ടന്‍ രാജുവിനെ ആരോഗ്യപരമായി തളര്‍ത്തിയത്.
https://www.facebook.com/Malayalivartha