നടന്‍ എന്നതിനെക്കാള്‍ തന്നെ സംബന്ധിച്ച് ക്യാപ്റ്റന്‍ രാജു നാട്ടുകാരനും ജ്യേഷ്ഠനുമായിരുന്നു ; രാജുവേട്ടൻ്റെ ശബ്ദം ഇപ്പോഴും എൻ്റെ കാതുകളിൽ മുഴങ്ങുന്നുണ്ട് ; ക്യാപ്റ്റന്‍ രാജുവിന്റെ ഓർമകളിൽ മോഹൻലാൽ
നടൻ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തിൽ മോഹൻലാൽ അനുസ്മരിച്ചു. നടന്‍ എന്നതിനെക്കാള്‍ തന്നെ സംബന്ധിച്ച് ക്യാപ്റ്റന്‍ രാജു നാട്ടുകാരനും ജ്യേഷ്ഠനുമായിരുന്നുവെന്ന് മോഹന്‍ലാല്‍. "ലാലൂ.... രാജുച്ചായനാ" പ്രിയപ്പെട്ട രാജുവേട്ടൻ്റെ ശബ്ദം ഇപ്പോഴും എൻ്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ രാജു ഇനി ഓർമ്മകളിൽ മാത്രം. ആദരാഞ്ജലികൾ പ്രിയ രാജുവേട്ടാ.....എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്റെ കുടുംബവുമായി ദീര്‍ഘകാലമായി വളരെയടുത്ത വ്യക്തിബന്ധമുണ്ട്. വളരെയധികം പ്രത്യേക്തയുള്ള മനുഷ്യനായിരുന്നു രാജുച്ചയാന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖമുണ്ട്. ചിട്ടയായ ജീവിതത്തിന് ഉടമയായ ക്യാപ്റ്റന്‍ രാജുവിന് അപകടങ്ങളെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കാര്‍ അപകടം, സിനിമയിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ അപകടം തുടങ്ങിയവ അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. രാജുച്ചയാന്‍ എല്ലാവര്‍ക്കും വളരെയധികം വേണ്ടപ്പെട്ട ആളയായിരുന്നു. വിദേശത്ത് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞപ്പോഴും കുടുംബവുമായി ബന്ധപ്പെട്ട് ആരോഗ്യകാര്യങ്ങള്‍ താന്‍ അന്വേഷിച്ചിരുന്നു.
നിലവില്‍ താന്‍ തിരുവനന്തപുരത്താണ്. അദ്ദേഹത്തിന്റെ മകന്‍ വരുന്നതിനായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഒപ്പം കുറച്ച് സിനിമകളില്‍ ഒപ്പം അഭിനിയിക്കാന്‍ സാധിച്ചു. അതില്‍ അദ്ദേഹത്തിന്റെ എക്കാലവും ഓര്‍ത്തിരിക്കുന്ന പവനായി പോലെയുള്ള കഥാപാത്രങ്ങളുമുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha