അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍
തമിഴില്‍ മിനി സ്‌ക്രീനിലെ ശ്രദ്ധേയയായ നടിയാണ് നിലാനി. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും. വിഷം കഴിച്ച താരത്തെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍
വിഷം കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയശതന്നും വിവരം അറിഞ്ഞ ബന്ധുക്കള്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നടിയെ ഉടന്‍ തന്നെ എത്തിച്ചെന്നും താരം ഇപ്പോള്‍ ചികിത്സയിലാണെന്നും തെന്നിന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടി അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിലാനിയുടെ മുന്‍ കാമുകന്‍ എന്ന് കരുതുന്ന ഇയാള്‍ താനും നിലാനിയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. അതേസമയം ലളിത് ഒരു മാനസിക രോഗിയാണെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ചുവെന്നും നിലാനി ആരോപിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ലളിതിനെ പരിചയപ്പെടുന്നത്. രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളര്‍ത്തുന്ന സ്ത്രീയെന്ന നിലയില്‍ പല കാര്യങ്ങളിലും അയാള്‍ സഹായിക്കുമായിരുന്നു. ആ പരിചയത്തില്‍ അയാള്‍ വിവാഹ ആലോചനയുമായി മുന്നോട്ട് വന്നു. എന്നാല്‍ കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാൽ ആ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചു.
ലളിതുമായുള്ള വിവാഹം ഒരു സംരക്ഷണം ആകുമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാല്‍ അയാള്‍ ഒരു സ്ത്രീലമ്ബടനാണെന്ന് പിന്നീട് മനസ്സിലായി.സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു. അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നും നിലാനി ആരോപിക്കുന്നു. പല സ്ത്രീകളില്‍ നിന്നു പണം തട്ടി ലളിത് കടന്നു കളഞ്ഞിട്ടുണ്ടെന്നും നിലാനി പറയുന്നു. ഇതോടെയാണ് അയാളുമായി അകലം പാലിച്ചത്. അതിനുശേഷം അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. തൂത്തുക്കുടി സമരത്തിന്റെ പേരിലുള്ള കേസില്‍ എന്നെ പുറത്തു കൊണ്ടു വന്നത് ലളിതായിരുന്നു. ഞാന്‍ ആവശ്യപ്പെടാതെയാണ് അയാള്‍ അത് ചെയ്തത്.
നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അയാള്‍ എന്നോട് നേരിട്ടു സമ്മതിച്ചതുമാണ്. എന്നോട് പ്രണയമാണെന്നും അയാള്‍ പറഞ്ഞു. പിന്നെ അഭ്യര്‍ത്ഥന ഭീഷണിയാകാന്‍ തുടങ്ങി. വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ എന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന് പറഞ്ഞു. ഒരുപാട് ശാരീരിക മര്‍ദനങ്ങള്‍ക്കും ഞാന്‍ വിധേയയായി.
എന്റെ സീരിയല്‍ സെറ്റില്‍ വന്നാണ് അയാള്‍ സ്വയം തീ കൊളുത്തി മരിച്ചത്. ഞാന്‍ ഒളിവില്‍ പോയിട്ടില്ല. നിങ്ങള്‍ക്കു മുന്‍പിലുണ്ടെന്നു നിലാനി പറഞ്ഞു. ഇക്കഴിഞ്ഞ 15നാണ് കെ.കെ നഗറിലെ സീരിയല്‍ സെറ്റിലെത്തി ലളിത് കുമാര്‍ ജീവനൊടുക്കിയത്. താരത്തിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശേഷമായിരുന്നു ആത്മഹത്യ.
https://www.facebook.com/Malayalivartha