ക്യാപ്റ്റന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ പുത്തന്‍പീടിക വടക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിൽ സംസ്ക്കരിച്ചു...
ഇന്നലെ വൈകിട്ട് നാലരയോടെ, ജനിച്ചു വളര്‍ന്ന ഗ്രാമത്തിലെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ പുത്തന്‍പീടിക വടക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഔദ്യോഗിക ബഹുമതിയോടെയായിരുന്നു ചടങ്ങുകള്‍. ഉച്ചക്ക് ഒന്നരയോടെ എറണാകുളത്തു നിന്നു വിലാപയാത്രയായി പത്തനംതിട്ടയില്‍ കൊണ്ടുവന്ന മൃതദേഹം ടൗണ്‍ഹാളിനു മുമ്ബില്‍ അരമണിക്കൂറും സ്വദേശമായ ഓമല്ലൂരിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തും പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് കുടുംബമായ കുര്യന്റയ്യത്ത് വീട്ടില്‍ മൃതദേഹം എത്തിച്ചു.
ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഗീവര്‍ഗീസ് മാര്‍ ക്ലിമ്മിസ് എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ക്യാപ്റ്റന്‍ രാജു അന്തരിച്ചത്..
https://www.facebook.com/Malayalivartha