സിഡ്‌നിയില്‍ നിന്ന് മെല്‍ബണിലേയ്ക്കുളള യാത്രയ്ക്കിടയിൽ വിമാനക്കമ്പനിയിലെ ജീവനക്കാരി ശില്‍പ ഷെട്ടിയെ അപമാനിച്ചെന്ന് വെളിപ്പെടുത്തൽ
ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസിലെ ഒരു ജീവനക്കാരിയുടെ പെരുമാറ്റത്തിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ ശില്‍പയുടെ രോഷപ്രകടനം. സിഡ്‌നിയില്‍ നിന്ന് മെല്‍ബണിലേയ്ക്കുളള യാത്രയ്ക്കിടയിലാണ് ശില്‍പ വംശീയാധിക്ഷേപത്തിനിരയായത്. ക്ലിയറന്‍സ് കൗണ്ടറില്‍ ഉണ്ടായിരുന്ന മെല്‍ എന്ന വനിതാ ജീവനക്കാരിയാണ് താരത്തോട് മോശമായി പെരുമാറിയത്. വെള്ളക്കാരിയല്ലാത്തതുകൊണ്ട് തന്നോട് സംസാരിക്കേണ്ട എന്ന നിലപാടിലായിരുന്നു അവര്‍. ബിസിനസ് ക്ലാസിലായിരുന്നു എന്റെ യാത്ര. അതുകൊണ്ട് തന്നെ അനുവദനീയമായ രണ്ട് ബാഗുകള്‍ മാത്രമായിരുന്നു തന്റെ കൈവശം ഉണ്ടായിരുന്നത്.
എന്നാല്‍, പകുതി മാത്രം സാധനങ്ങള്‍ വച്ച എന്റെ ഒരു ബാഗിന് ഭാരക്കൂടുതലുണ്ടെന്നും അതുകൊണ്ട് മറ്റൊരു കൗണ്ടറില്‍ പരിശോധന നടത്തണമെന്നു അവര്‍ വാശി പിടിച്ചു. എന്നാല്‍, ഭാരക്കൂടുതലുള്ള ലഗ്ഗേജ് പരിശോധിക്കേണ്ട കൗണ്ടറിലെ സ്ത്രീ വളരെ മാന്യമായാണ് എന്നോട് പെരുമാറിയത്. എന്റെ ബാഗിന് ഭാരക്കൂടുതലില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ വീണ്ടും പഴയ കൗണ്ടറിലേയ്ക്ക് പോയി. എന്നാല്‍, അവര്‍ വീണ്ടും പരിശോധിക്കാന്‍ കൂട്ടാക്കിയില്ല. കൗണ്ടര്‍ അടയ്ക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു കൗണ്ടറില്‍ നിന്ന് മറ്റൊരു കൗണ്ടറിലേയ്ക്ക് ഓടുകയായിരുന്നു ഞാന്‍. അഹങ്കാരിയായ മെല്ലിന് എന്നോട് എന്തോ പ്രശ്‌നമുള്ളതായാണ് എനിക്ക് തോന്നിയത്.
ഈ വിഷയം ക്വാണ്ടാസിന്റെ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനും വേണ്ടി മാത്രമാണ് ഞാന്‍ ഇത്രയും കുറിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ജീവനക്കാരെ മാന്യമായി പെരുമാറാന്‍ പഠിപ്പിക്കണം. തൊലിയുടെ നിറത്തിനനുസരിച്ച് മാറാനുള്ളതല്ല പരിഗണന. ഞങ്ങള്‍ ഇങ്ങനെ തള്ളിവീഴ്‌ത്തേണ്ടവരല്ല, മാത്രവുമല്ല, ഇത്തരം അഹങ്കാരം വക വച്ചുതരികയുമില്ല. ഈ ചിത്രത്തിലുള്ള ബാഗ് അമിത ഭാരമുള്ളതാണോ? ശില്‍പ ചോദിക്കുന്നു. ഒപ്പം എയര്‍പോട്ടിലിരിക്കുന്ന താരത്തിന്റെ ചിത്രവും പങ്കുവച്ചിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha