കാത്ത് കാത്തിരുന്നു കിട്ടിയ പൊന്നോമനയ്ക്ക് വേണ്ടിയുള്ള വഴിപാടു നടത്തി വടക്കും നാഥന് മുന്നിൽ മനമുരുകി പ്രാർത്ഥിച്ചു; ആ യാത്രയുടെ അവസാനം... ആരെയും കരയിപ്പിച്ച് ബാലഭാസ്ക്കറുടെ മകൾ തേജസ്വി ബാല
വടക്കുംനാഥക്ഷേത്രത്തിൽ മകൾക്ക് വേണ്ടിയുള്ള വഴിപാട് കഴിഞ്ഞിറങ്ങി. ഭാര്യയെയും കൂട്ടി പിഞ്ചോമനയ്‌ക്കൊപ്പം കാശിനാഥനെ കണ്ട് മടങ്ങവേ അപ്രതീക്ഷിതമായി ഉണ്ടായ അപകടം. കാത്ത് കാത്തിരുന്നു കിട്ടിയ പിന്നോമനയുടെ ഉയിരെടുത്തു. മകളുടെ വിയോഗം താങ്ങാനാകാതെ നെഞ്ചുപൊട്ടി ബാലയും ഭാര്യയും. ഗുരുതരമായി പരിക്കേറ്റ ബാല ബാസ്ക്കറിനെ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാറിലുണ്ടായിരുന്ന ഭാര്യ ലക്ഷ്മി, വാഹനമോടിച്ച ഡ്രെെവര്‍ എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മരത്തിലിടിച്ച് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ പൊളിച്ചാണ് ഇവരെ പൊലീസ് പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.
https://www.facebook.com/Malayalivartha