പലരും പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വൃത്തികെട്ട കളി കളിച്ച് വോട്ട് സമ്പാദിക്കുന്നു... ഒപ്പം മത്സരിക്കുന്നവരെ പെങ്ങളും കാമുകിയും സഹോദരനുമൊക്കെ ആക്കി ഗെയിം തന്ത്രം; ബിഗ്ബോസിനെതിരെയും ഫൈനലിസ്റ്റുകളായ ബിഗ്ബോസ് അംഗങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച് ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന ദീപന്...
92 -ാം എപ്പിസോഡാണ് ഇത്. ശ്രീനിഷ് അരവിന്ദ്, അരിസ്‌റ്റോ സുരേഷ്, അതിഥി റായ് എന്നിവര്‍ ഇതിനകം ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടി. ഇനി ആറു ദിവസം മാത്രമാണ് ഷോ ഉള്ളത്. ബിഗ്ബോസില്‍ കഴിഞ്ഞ ദിവസം അര്‍ച്ചന എലിമിനേറ്റായതോടെ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. അതിനിടയിലാണ് ബിഗ്ബോസിനെതിരെയും ഫൈനലിസ്റ്റുകളായ ബിഗ്ബോസ് അംഗങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച് ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന ദീപന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ബിഗ്ബോസിനെതിരെയും ഫൈനലിസ്റ്റുകളായ ബിഗ്ബോസ് അംഗങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ചിരിക്കുകയാണ് ദീപൻ. ബിഗ്ബോസിലെ പലരും പ്ലാന്‍ ചെയ്താണ് കളിക്കാനെത്തിയിരിക്കുന്നതെന്നും ആക്ഷേപമുയര്‍ത്തിയിരിക്കുകയാണ്. ഷോയിലെത്തിയ പലരും പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വൃത്തികെട്ട കളി കളിച്ചാണ് വോട്ട് സമ്പാദിക്കുന്നതെന്ന് ദീപന്‍ പറയുന്നു. ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇത്തരത്തില്‍ വോട്ട് നേടുന്നതെന്നും ആ മത്സരാര്‍ഥികളെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ സംഘടിതമായി ആക്രമിച്ച് തളര്‍ത്തുമെന്നും ദീപന്‍ കുറ്റപ്പെടുത്തുന്നു. പലരും പിആര്‍ ഏജന്‍സികളേയും സുഹൃത്തുകളേയും സംഘടിപ്പിച്ചും വാട്സാപ്പ് ഗ്രൂപ്പുകള്‍ വരെ ഉണ്ടാക്കി വച്ചുമാണ് ബിഗ്ബോസിലേക്ക് വന്നതെന്ന് തനിക്ക് വൈകിയാണ് മനസ്സിലായതെന്ന് ദിപന്‍ പറഞ്ഞു
ബിഗ്ബോസിലെ കള്ളക്കളി തുറന്നു പറഞ്ഞതിന് ദീപന് ഒട്ടേറെ പേര്‍ അഭിനന്ദനവുമറിയിക്കുന്നുണ്ട്. നന്നായി ടാസ്‌ക് ചെയ്യുകയും ശരിയായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് ബിഗ്ബോസില്‍ നിലനിര്‍ത്തേണ്ടത് എന്നാണ് തന്റെ നിലപാടെന്നും ദീപന്‍ കൂട്ടിച്ചേര്‍ത്തു. ഗെയിം കളിക്കാനിറങ്ങിയാല്‍ അതിനെ കളിയായി കാണണമെന്നും പെങ്ങളും കാമുകിയും സഹോദരനുമൊക്കെയായി കണ്ടുതുടങ്ങിയാല്‍ പിന്നെ എങ്ങനെ അവരെ നോമിനേറ്റ് ചെയ്യുമെന്നും ദിപന്‍ ചോദിക്കുന്നു. അങ്ങനെ ബിഗ്ബോസില്‍ അനാവശ്യ ബന്ധങ്ങളുണ്ടാക്കിയവര്‍ സേഫായെന്നും നന്നായി കളിച്ചവര്‍ പുറത്തായെന്നും ദിപന്‍ പറയുകയാണ്.
https://www.facebook.com/Malayalivartha