ഞാൻ ഇന്ന് എന്റെ എട്ടുവയസുകാരി മകളോട് പറയും അവളുടെ സ്വകാര്യഭാഗങ്ങളിൽ അനുവാദമില്ലാതെ ആരെങ്കിലും സ്പർശിച്ചാൽ അത് ഉറക്കെ വിളിച്ച് പറയണമെന്ന്; ഏഴാം വയസിൽ എനിക്കത് സഹിക്കേണ്ടിവന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ വംശജയായ അമേരിക്കൻ നടി...
താൻ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യൻ വംശജയായ അമേരിക്കൻ നടി പത്മാലക്ഷ്മി. ന്യൂയോർക്ക് ടൈംസിനെഴുതിയ ലേഖനത്തിലാണ് പത്മ സംഭവം തുറന്ന് പറഞ്ഞത്. സാഹിത്യകാരൻ സൽമാൻ റുഷ്‌ദിയുടെ മുൻ ഭാര്യയാണ് പത്മാലക്ഷ്മി.
അമേരിക്കയില്‍ സുപ്രീംകോടതി നോമിനി ബ്രെട്ട് കാവനായ്ക്ക് എതിരേ ഒരു ദശകത്തിന് ശേഷം ഉയര്‍ന്ന ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിൽ തനിക്ക് ഏഴാം വയസിലും, പതിനാറാം വയസിലും നേരിടേണ്ടിവന്ന ബാലസംഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
16–ാം വയസ്സിൽ ഇരുപത്തിമൂന്നുകാരനായ കോളേജ‌് വിദ്യാർഥിയുമായി അടുപ്പത്തിലായിരുന്നു. കുറച്ചുമാസങ്ങൾക്കുശേഷം ഒരു പുതുവത്സരരാത്രിയിൽ ഞാൻ ഉറങ്ങുന്നതിനിടെ അയാൾ ലൈംഗികമായി പീഡിപ്പിച്ചു. അന്നുണ്ടായ വല്ലാത്ത മാനസികാവസ്ഥയിൽ ഞാൻ ആരോടും സംഭവം പറഞ്ഞില്ല. പൊലീസിൽ പരാതിപ്പെട്ടതുമില്ല. ഏഴാമത്തെ വയസ്സിൽ രണ്ടാനച്ഛന്റെ സുഹൃത്തും എന്നെ ലൈംഗികമായി ചൂഷണംചെയ‌്തു. ഇത‌് അമ്മയോടും രണ്ടാനച്ഛനോടും പറഞ്ഞപ്പോൾ എന്നെ ഇന്ത്യയിലെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക‌് പറഞ്ഞുവിടുകയായിരുന്നു.
നമ്മൾ പ്രതികരിച്ചാൽ നമ്മൾ പുറത്താക്കപ്പെടുമെന്ന‌് അന്നെനിക്ക‌് മനസ്സിലായി. എന്നാൽ, ഞാൻ ഇന്ന് എന്റെ എട്ടുവയസ്സുകാരി മകളോട‌് പറയും അവളുടെ സ്വകാര്യഭാഗങ്ങളിൽ അനുവാദമില്ലാതെ ആരെങ്കിലും സ്പർശിച്ചാൽ അത് ഉറക്കെ വിളിച്ചുപറയണം എന്ന‌്. ആരെയും അനധികൃതമായി ശരീരത്തിൽ തൊടാൻ അനുവദിക്കരുത‌്. കാരണം, നമ്മുടെ ശരീരം നമ്മുടെ സ്വന്തമാണ‌്. 32 വർഷത്തിനുശേഷം എനിക്കുണ്ടായ അനുഭവം തുറന്നുപറയുന്നതുകൊണ്ട‌് എനിക്കൊന്നും നേടാനില്ല. എന്നാൽ, ലൈംഗികചൂഷണങ്ങളെക്കുറിച്ച‌് ഇനിയും പറയാൻ വൈകിയാൽ നമുക്ക‌് ഒരുപാട‌് നഷ്ടപ്പെടാനുണ്ട‌്. തുറന്നു പറഞ്ഞില്ലെങ്കിൽ തലമുറകളോളം ശിക്ഷാഭീതിയില്ലാതെ സ‌്ത്രീകളെ പീഡിപ്പിക്കാൻ പുരുഷന്മാർക്ക‌് അത‌് പ്രേരണയാകും ’ – പത്മാ ലക്ഷ‌്മി പറഞ്ഞു.
https://www.facebook.com/Malayalivartha