മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ച വിജയം... ഒരു കോടി രൂപയുടെ സമ്മാനവുമായി ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോൻ
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോൻ തന്നെയായിരുന്നു. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരുന്നു വിജയം സാബുമോന് തന്നെയാകണമെന്ന്. കോണ്‍ഫിഡന്റ്ഗ്രൂപ്പ് നല്‍കിയ ഒരു കോടി രൂപയാണ് സമ്മാനമായി സാബു നേടിയത്. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്നായിരുന്നു അന്തിമ വിജയി.
ഇതില്‍ കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ്. 1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും. നാല് മണിക്കൂറിലേറെ നീണ്ട വര്‍ണാഭമായ ഗ്രാന്റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം. ഗ്രാന്റ് ഫിനാലെയില്‍ അവശേഷിച്ച അഞ്ച് ഫൈനലിസ്റ്റുകളില്‍ അരിസ്റ്റോ സുരേഷ് ആയിരുന്നു ആദ്യം പുറത്തായത്.
അഞ്ച് പേരില്‍ ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചത് സുരേഷിനായിരുന്നു. പിന്നാലെ ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരിം എന്നിവരും പുറത്തായി. അവശേഷിച്ച പേളി, സാബു എന്നിവരില്‍ സാബുവിനായിരുന്നു പ്രേക്ഷകപിന്തുണ കൂടുതല്‍. ഇതുവരെ പുറത്താക്കപ്പെട്ട 11 മത്സരാര്‍ഥികളും ഫിനാലെയ്ക്ക് എത്തിയിരുന്നു. ശ്വേത മേനോന്‍, ശ്രീലക്ഷ്മി എന്നിവര്‍ ഒഴികെയുള്ള എല്ലാവരും എത്തി. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെയുടെ ഭാഗമായി നടന്നത്.
മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ഗ്രാന്റ് ഫിനാലെയ്ക്ക്. അതേസമയം വോട്ടിംഗ് ഇന്നലെ രാത്രി 12ന് അവസാനിച്ചിരുന്നു. മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഒട്ടേറെ പ്രത്യേകതകളുമായെത്തിയ ബിഗ് ബോസ് മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നെന്ന് ഫിനാലെ വേദിയില്‍ എത്തിയ സ്റ്റാര്‍ സൗത്ത് എംഡി കെ മാധവന്‍ പറഞ്ഞു.
വാരാന്ത്യ വോട്ടിംഗില്‍ 30 ലക്ഷത്തില്‍ തുടങ്ങിയ ഷോ ഫൈനല്‍ വാരത്തിലെത്തുമ്ബോള്‍ ആകെ വോട്ട് 5.12 കോടിയിലെത്തി. ഈ വിജയത്തില്‍ ലോകമെങ്ങുമുള്ള മലയാളികളോട് നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാബുവിനെ കാണാന്‍ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയതായി മോഹന്‍ലാല്‍ പറഞ്ഞു. കൂടെ വിജയ് ബാബുവും ഉണ്ടായിരുന്നു. സാബുവിന് ലിജോയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിലും വിജയ് ബാബുവിന്റെ ചിത്രത്തിലും അവസരം നല്‍കുമെന്ന് പ്രഖ്യാപനം നടത്തി.
സുരേഷിനും മോഹന്‍ലാല്‍ ഒരു സര്‍പ്രൈസ് നല്‍കുമെന്ന് പറഞ്ഞു. സംവിധായകനായ രാജീവിനെ മോഹന്‍ലാല്‍ വേദിയിലേക്ക് ക്ഷണിച്ചു. തന്റെ 'കോളാമ്ബി' എന്ന ചിത്രത്തില്‍ സുരേഷിന്നായകനായി അവസരം നല്‍കുമെന്ന് രാജീവ് പ്രഖ്യാപിച്ചു. നിത്യ മേനോന്‍, രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്. 'ആംബ്ലി നാണു' എന്നാണ് സുരേഷിന്റെ കഥാപാത്രത്തിന്റെ പേര്.
https://www.facebook.com/Malayalivartha