ഇപ്പോഴും ഞാൻ നോർമലായിട്ടില്ല... ബിഗ്‌ബോസില്‍ നീ പോകണമെന്ന് പറഞ്ഞ് പിന്തുണ നൽകിയ ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളു... ബിഗ്‌ബോസ് വിജയി സാബു മനസ് തുറക്കുന്നു
ഒരു ഇടവേളയ്ക്ക് ശേഷം മലയാളികള്‍ സാബുമോനെ കാണുന്നത് ബിഗ് ബോസ് മലയാളം ഷോ ആരംഭിച്ച ദിവസമാണ്. അപ്രതീക്ഷിതമായി സാബുമോനെ, ബിഗ്‌ബോസ് അവതാരകനായെത്തിയ മോഹന്‍ലാല്‍ ക്ഷണിക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെത്തിയ സാബുമോനെ കാത്തിരുന്നത് രഞ്ജിനി ഹരിദാസടക്കമുള്ള പ്രശസ്തരും. കണ്ടമാത്രയില്‍ സാബുമോനോട് അനിഷ്ടം പ്രകടിപ്പിച്ച രഞ്ജിനി പക്ഷേ ബിഗ് ബോസ് ഹൗസ് വിടുമ്ബോള്‍ സാബുമോന്റെ ഉറ്റ ചങ്ങാതിയായിട്ടാണ്.
സാബു എന്താണെന്ന് ലോകത്തോട് വിളിച്ചുപറയാനുള്ള അവസരമായിരുന്നു സാബുവിന് ബിഗ്‌ബോസ് എന്ന ഷോ. കുറുക്കന്റെ ബുദ്ധിയുള്ള വ്യക്തി. എന്നാല്‍, സാബുമോന്‍ നിഷ്‌കളങ്കനവും സ്‌നേഹമുള്ളവനുമായിരുന്നുവെന്ന് മലയാളികള്‍ ബിഗ്‌ബോസിലൂടെ വിധി എഴുതി.
എല്ലാവരും ഈ പരിപാടിയില്‍ പോകരുതെന്ന് പറഞ്ഞപ്പോള്‍ രാഹുല്‍ ഈശ്വറാണ് നിര്‍ബന്ധിച്ചത്, നീ പോകണമെന്ന് പറഞ്ഞ ഒരേ ഒരാള്‍. താനിപ്പോള്‍ അതില്‍ നിന്ന് നോര്‍മല്‍ ആയിട്ടില്ലെന്ന് സാബു പറയുന്നു. എന്നെ അറിയാവുന്നവര്‍ക്കിടയില്‍ തുറന്നു സംസാരിക്കുന്ന ഒരാളാണ്.
ആ ആളെയാണ് ബിഗ്‌ബോസില്‍ കണ്ടത്. മറയ്ക്കാനൊന്നുമില്ലായിരുന്നു .എന്നെ അറിയുന്നവര്‍ അറിഞ്ഞാല്‍ മതിയെന്നൊരു മനസ്സാണ് ഉള്ളതെന്നും സാബു പറയുന്നു. എങ്ങനെ 100 ദിവസം അതിനുള്ളില്‍ തികച്ചുവെന്ന് അറിയില്ല. ടെന്‍ഷനോടെ തന്നെയാണ് പോയതെന്നും സാബു പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തില്‍ ആരംഭിച്ച പ്രമുഖ ചാനലില്‍ തരികിടയോട് സാമ്യമുള്ള പരിപാടിയുമായെത്തിയ സാബു പിന്നെയും ശ്രദ്ധേയനായി.എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില ഇടപെടലുകള്‍ അദ്ദേഹത്തെ സിനിമാലോകത്ത് ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രഞ്ജിനി ഹരിദാസുമായും, യുവമോര്‍ച്ച വനിതാ നേതാവായ ലസിത പാലയ്ക്കലുമായും ഫേസ്ബുക്കിലുണ്ടായ ഉരസല്‍ പൊലീസ് കേസായി മാറുകയും ചെയ്തു.
ഇപ്പോള്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബിഗ് ബോസ്സ് എന്ന ഷോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സ് കീഴടക്കി അറിയപ്പെടുന്ന ടെലിവിഷന്‍ സംവിധായകനായ സതീഷാണ് സാബുവിലെ പ്രതിഭയെ കണ്ടെത്തിയത്. തരികിട സാബു എന്ന സാബു പേരില്‍ തരികിട ആണെങ്കിലും ആള്‍ പുലിയാണ്. കലാരംഗത്ത് മാത്രമല്ല വിദ്യാഭ്യാസ രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha