കണ്മണിയും ഭർത്താവും പോയതറിയതറിയാതെ ലക്ഷ്മി ഇപ്പോഴും വെൻറ്റിലേറ്ററിൽ...സംഗീതത്തിൽ പുതുവഴി തേടിയ ആ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി അനേകർ തിരുവനന്തപുരത്ത് ആശുപത്രിയില്‍...
ബാലഭാസ്കറുടെ നിര്യാണത്തില്‍ സിനിമാ-സംഗീത രംഗത്തെ അനേകരാണ് ദു:ഖം രേഖപ്പെടുത്തിയിരിക്കുന്നത്. അപകടത്തില്‍ ബാലഭാസ്ക്കറിനും മകള്‍ക്കുമൊപ്പം പരിക്കേറ്റ ഭാര്യ ലക്ഷ്മിയുടെ നിലയും ഗുരുതരമാണ്. . ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയില്‍ ഇന്നലെ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലൂം പുലര്‍ച്ചെയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ബിസ്മില്ലാ പുരസ്‌ക്കാരം അടക്കമുള്ള അനേകം സംഗീത പുരസ്‌ക്കാരം നേടിയിട്ടുള്ള അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി അനേകരാണ് തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. വാഹനാപകടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കര്‍ അപകടത്തിന് ശേഷം ഇത്രയും ദിവസം അബോധാവസ്ഥയിലായിരുന്നു. ഇത്രയും ദിവസം ബാലഭാസ്‌ക്കറിന്റെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍.
മൂന്നിലധികം ശസ്ത്രക്രിയ വേണ്ടി വന്ന അദ്ദേഹത്തിന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത് വെന്റിലേറ്റര്‍ ഉപയോഗിച്ചായിരുന്നു. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും നില ഗുരുതരമാണ്. വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വയനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്ന ബാലഭാസ്‌ക്കര്‍ ഒട്ടേറെ മലയാള സിനിമയിലും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരുന്നു. വയലിനില്‍ അദ്ദേഹം ചെയ്യുന്ന ഫ്യൂഷന്‍ സംഗീതത്തിന് ലോകത്തുടനീളം ഏറെ ആരാധകരുണ്ട്.
കാല്‍ നൂറ്റാണ്ട് സംഗീതരംഗത്ത് സജീവമായി നിന്നയാളായിരുന്നു ബാലഭാസ്‌ക്കര്‍. .പ്രമുഖര്‍ക്കൊപ്പം സ്‌റ്റേജ്‌ഷോകളില്‍ ഫ്യൂഷന്‍പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മംഗല്യപ്പല്ലക്ക്, കണ്ണാടിക്കടവത്ത്, പാട്ടിന്റെ പാലാഴി, മോക്ഷം, പാഞ്ചജന്യം എന്നിങ്ങനെ വിവിധ സിനിമകള്‍ക്ക സംഗീത സംവിധാനം നിര്‍വ്വഹിച്ച അദ്ദേഹം ചെയ്ത നിനക്കായ്, ആദ്യമായി എന്നീ പ്രണയഗാനങ്ങള്‍ അടങ്ങിയ ആല്‍ബവും വന്‍ ഹിറ്റായി മാറിയിരുന്നു.
https://www.facebook.com/Malayalivartha