ബാലഭാസ്കറിന് വേണ്ടി ലോകമെങ്ങും പ്രാർത്ഥനയിൽ മുഴുകുമ്പോൾ ആശ്വാസവുമായി ഇന്നത്തെ എല്ലാപത്രങ്ങളും എഴുതി; ബാലഭാസ്കർ അപകടനില തരണം ചെയ്തു; ബാലഭാസ്കർ ജീവിതത്തിലേക്ക്... ഇനി പേടിക്കാനില്ല തുടങ്ങിയ ഹെഡ്‍ലൈനുകളാണ്; എന്നാൽ അത് കഴിഞ്ഞ് വാട്സാപ്പ് ഒന്ന് തുറന്ന് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത വന്നത്... മകൾക്ക് പിന്നാലെ അച്ഛനും പറന്നകന്നുവെന്ന്...
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കര്‍ (40) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഇന്ന് രാവിലെ വരെ പത്രങ്ങളിൽ ബാലഭാസ്കർ അപകടനില തരണം ചെയ്തു, ചെയ്യുന്നു എന്നവാർത്തകളാൽ നിറഞ്ഞിരുന്നു. ആ മഷിയുണങ്ങും മുൻപേ ആയിരുന്നു ബാലഭാസ്കർ വിടപറഞ്ഞ വാർത്തകൾ നിറഞ്ഞത്. ആദ്യം ബാലഭാസ്കറുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടലോടെയായിരുന്നു ആ വാർത്ത കണ്ടത്. പലരും ആ വാർത്ത ഷെയർ ചെയ്തില്ല ആ വാർത്ത കണ്ടതോടെ തെറ്റായിരിക്കണേ എന്ന് പ്രാർത്ഥിച്ചു. എല്ലാ പ്രതീക്ഷകളും ബാക്കിയാക്കിയായിരുന്നു ബാലഭാസ്‌ക്കറുടെ മരണം.
വാഹനാപകടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കര്‍ അപകടത്തിന് ശേഷം ഇത്രയും ദിവസം അബോധാവസ്ഥയിലായിരുന്നു. ഇത്രയും ദിവസം ബാലഭാസ്‌ക്കറിന്റെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. മൂന്നിലധികം ശസ്ത്രക്രിയ വേണ്ടി വന്ന അദ്ദേഹത്തിന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത് വെന്റിലേറ്റര്‍ ഉപയോഗിച്ചായിരുന്നു. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും നില ഗുരുതരമാണ്്. വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. .
കഴിഞ്ഞ ചൊവ്വാഴ്ച തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനിബാല നേരത്തേ മരിച്ചിരുന്നു. അപകടത്തില്‍ ഭാര്യ ലക്ഷ്മിക്കും സാരമായി പരിക്കേറ്റിരുന്നു. വയനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്ന ബാലഭാസ്‌ക്കര്‍ ഒട്ടേറെ മലയാള സിനിമയിലും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരുന്നു.
വയലിനില്‍ അദ്ദേഹം ചെയ്യുന്ന ഫ്യൂഷന്‍ സംഗീതത്തിന് ലോകത്തുടനീളം ഏറെ ആരാധകരുണ്ട്. കാല്‍ നൂറ്റാണ്ട് സംഗീതരംഗത്ത് സജീവമായി നിന്നയാളായിരുന്നു ബാലഭാസ്‌ക്കര്‍.
നിര്യാണത്തില്‍ സിനിമാ-സംഗീത രംഗത്തെ അനേകരാണ് ദു:ഖം രേഖപ്പെടുത്തിയിരിക്കുന്നത്. അപകടത്തില്‍ ബാലഭാസ്ക്കറിനും മകള്‍ക്കുമൊപ്പം പരിക്കേറ്റ ഭാര്യ ലക്ഷ്മിയുടെ നിലയും ഗുരുതരമാണ്. ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയില്‍ ഇന്നലെ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലൂം പുലര്‍ച്ചെയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബിസ്മില്ലാ പുരസ്‌ക്കാരം അടക്കമുള്ള അനേകം സംഗീത പുരസ്‌ക്കാരം നേടിയിട്ടുള്ള അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി അനേകരാണ് തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha