Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റ്; വെന്റിലേറ്ററിൽ തുടർന്ന ലക്ഷ്മിയുടെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരം: മലയാളിവാർത്ത പ്രതിനിധിയുടെ നേരിട്ടുള്ള അന്വേഷണത്തിൽ ബോധ്യപ്പെട്ടത് ഇങ്ങനെ...

06 OCTOBER 2018 12:41 PM IST
മലയാളി വാര്‍ത്ത

ലക്ഷ്മി സംസാരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മലയാളിവാർത്ത അന്വേഷണത്തിൽ കണ്ടെത്തി. ഡോക്ടറുമാരുമായും ഉറ്റ ബന്ധുക്കളുമായും സംസാരിച്ച മലയാളിവാർത്ത പ്രതിനിധി വെന്റിലേറ്ററിലുള്ള ലക്ഷ്മിയുടെ അവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ വായനക്കാരെ അറിയിച്ച് കൂടുതൽ വേദനിപ്പിക്കാനല്ല ഉദ്ദേശിക്കുന്നത്, മറിച്ച് സത്യാവസ്ഥ കേരളമറിയണമെന്ന ഉത്തരവാദിത്വമാണ് ഞങ്ങൾ ചെയ്യുന്നത്.

വെന്റിലേറ്ററിൽ കഴിഞ്ഞ ദിവസമാണ് ചെറുതായൊന്ന് ലക്ഷ്മി കണ്ണ് തുറക്കുന്നത്. എത്രയും വേഗം വെന്റിലേറ്ററിൽ നിന്ന് ലക്ഷ്മി സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങളും പ്രാർത്ഥിക്കുകയാണ്. കാര്യമായ യാതൊരു പുരോഗതിയുമില്ലാതെ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് ലക്ഷ്മി. ബാലുവിന്റെ പ്രിയ പത്നിയായ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നോ അങ്ങനെ വന്നാൽ പൂർണ ആരോഗ്യവതിയായിരിക്കുമെന്നോ പറയാറായിട്ടില്ല.

കാർ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച മരണപ്പെട്ട ബാലഭാസ്‌ക്കറിന്റെ ഭൗതിക ശരീരം ശാന്തികവാടത്തിൽ സംസ്കരിക്കുമ്പോൾ ഒരു ഉൾവിളിയെന്ന വണ്ണം ലക്ഷ്മിക്ക് രണ്ടു തവണ ഫിറ്റസ് വന്നതായി മലയാളിവാർത്ത പ്രതിനിധിയോട് ആശുപത്രി അധികൃതർ വ്യക്തമാക്കിരുന്നു. കഴിഞ്ഞ ഒന്നര ആഴ്ചക്കിടയിൽ ഒന്നേ രണ്ടോ തവണ മാത്രമാണ് ലക്ഷ്മിക്ക് ബോധം വന്നത്. അപ്പോൾ കുഞ്ഞിനെ ചോദിക്കാൻ ശ്രമിക്കവേ മയക്കത്തിലേക്ക് വീഴുകയായിരുന്നു. ലക്ഷ്മിയുടെ ദയനീയ സ്ഥിതികണ്ട്‌ ബന്ധുക്കൾ കുഞ്ഞ് അടുത്ത മുറിയിലുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.

ലക്ഷ്മിയുടെ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതർ വ്യക്തമായ ഒരു ചിത്രവും നൽകുന്നില്ലെങ്കിലും , വെന്റിലേറ്റർ സപ്പോർട്ടിൽ കഴിയുന്ന ഒരു രോഗിയുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാം എന്നാണ് ഡോക്ടർമാർ നൽക്കുന്ന സൂചന. എങ്കിൽ വിദഗ്ദധചികിതിസ നൽകാൻ മറ്റെവിടെയെങ്കിലും മാറ്റി കൂടേ എന്ന ചോദ്യത്തിന് അവർ മറുപടി നൽകുന്നില്ല. ലക്ഷ്മിയുടെ ശരീരത്തിന്റെ ഒരു വശം തളർന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അക്കാര്യം ആശുപത്രി സ്ഥിതീകരിച്ചിട്ടില്ല. അപകടനില തരണം ചെയ്യുമ്പോൾ അത് ശരിയാവും എന്ന് കരുതാനാണ് ഡോക്ടർമാർക്കിഷ്ടം . ലക്ഷ്മിക്ക് ഭക്ഷണവും മറ്റും നൽകുന്നില്ല. അത് ട്യൂബിലൂടെ നൽകാവുന്ന അവസ്ഥ പോലുമായിട്ടില്ല.

തലസ്ഥാനത്തെ സ്വകാര്യാശുപതികളുടെ കച്ചവടകണ്ണ് ബാലുവിന്റെ കുടുംബത്തിനും ഏറ്റിട്ടുണ്ടെന്ന് കരുതുന്നവർ ഉണ്ട്. അപകടമുണ്ടായ ഉടനെ ബാലുവിനെയും ഭാര്യയെയും സ്വകാര്യാശുപത്രിയിലെത്തിച്ചവരാ ണ് യഥാർത്ഥ വില്ലൻമാർ. ഇതിനകം ലക്ഷകണക്കിനു രൂപ ചികിത്സക്ക് ചെലവായി കാണും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ മെഡിക്കൽ കോളേജിൽ എത്തിക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. സ്വകാര്യാശുപത്രി നൽകുന്ന ചികിത്സയുടെ വിശദാംശങ്ങൾ പുറത്തുവരുന്നില്ല. ബാലഭാസ്കറിനെ ചികിത്സിക്കാൻ എയിംസിൽ നിന്ന് ഡോക്ടർമാർ വരാനുള്ള തടസ്സവും ഇതു തന്നെയായിരുന്നു.

ലക്ഷ്മിയുടെ ബന്ധുക്കൾ ഇപ്പോഴും സ്വകാര്യാശുപത്രിയിൽ തന്നെയുണ്ട്. ബാലഭാസ്കറിന്റെ ചില സുഹൃത്തുക്കളും ഇവർക്കൊപ്പം ഇപ്പോഴും ആശുപത്രിയിൽ നിൽക്കുകയും സഹായങ്ങൾ ചെയ്യുന്നുമുണ്ട്.  ബാലുവിന്റെ മാതാപിതാക്കൾ അവരുടെ ജഗതിയിലുള്ള വീട്ടിലാണ്. നല്ല ശാരീരിക സ്ഥിതിയില്ലാത്ത ബാലുവിന്റെ സഹോദരിയെ തനിച്ചാക്കി അവർക്ക് ആശുപത്രിയിൽ നിൽക്കാനാവില്ല. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് ബാലുവിന്റെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ. മൂത്ത മകളെ ചികിത്സിച്ച് വിമുക്തഭടനായ ബാലുവിന്റെ പിതാവിന്റെ സാമ്പത്തികാടിത്തറ തകർന്നു. ഇനി എന്തു ചെയ്യണമെന്ന് ഇവർക്കറിയില്ല. പ്രായമായ മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ മകളെ ആരുനോക്കുമെന്നും അറിയില്ല. ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നെങ്കിൽ എന്നിവർ ആഗ്രഹിക്കുന്നത് അതു കൊണ്ടാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (8 minutes ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (10 minutes ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (55 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (1 hour ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (1 hour ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (2 hours ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (3 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (3 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (3 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (3 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Malayali Vartha Recommends