Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റ്; വെന്റിലേറ്ററിൽ തുടർന്ന ലക്ഷ്മിയുടെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരം: മലയാളിവാർത്ത പ്രതിനിധിയുടെ നേരിട്ടുള്ള അന്വേഷണത്തിൽ ബോധ്യപ്പെട്ടത് ഇങ്ങനെ...

06 OCTOBER 2018 12:41 PM IST
മലയാളി വാര്‍ത്ത

ലക്ഷ്മി സംസാരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മലയാളിവാർത്ത അന്വേഷണത്തിൽ കണ്ടെത്തി. ഡോക്ടറുമാരുമായും ഉറ്റ ബന്ധുക്കളുമായും സംസാരിച്ച മലയാളിവാർത്ത പ്രതിനിധി വെന്റിലേറ്ററിലുള്ള ലക്ഷ്മിയുടെ അവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ വായനക്കാരെ അറിയിച്ച് കൂടുതൽ വേദനിപ്പിക്കാനല്ല ഉദ്ദേശിക്കുന്നത്, മറിച്ച് സത്യാവസ്ഥ കേരളമറിയണമെന്ന ഉത്തരവാദിത്വമാണ് ഞങ്ങൾ ചെയ്യുന്നത്.

വെന്റിലേറ്ററിൽ കഴിഞ്ഞ ദിവസമാണ് ചെറുതായൊന്ന് ലക്ഷ്മി കണ്ണ് തുറക്കുന്നത്. എത്രയും വേഗം വെന്റിലേറ്ററിൽ നിന്ന് ലക്ഷ്മി സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങളും പ്രാർത്ഥിക്കുകയാണ്. കാര്യമായ യാതൊരു പുരോഗതിയുമില്ലാതെ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് ലക്ഷ്മി. ബാലുവിന്റെ പ്രിയ പത്നിയായ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നോ അങ്ങനെ വന്നാൽ പൂർണ ആരോഗ്യവതിയായിരിക്കുമെന്നോ പറയാറായിട്ടില്ല.

കാർ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച മരണപ്പെട്ട ബാലഭാസ്‌ക്കറിന്റെ ഭൗതിക ശരീരം ശാന്തികവാടത്തിൽ സംസ്കരിക്കുമ്പോൾ ഒരു ഉൾവിളിയെന്ന വണ്ണം ലക്ഷ്മിക്ക് രണ്ടു തവണ ഫിറ്റസ് വന്നതായി മലയാളിവാർത്ത പ്രതിനിധിയോട് ആശുപത്രി അധികൃതർ വ്യക്തമാക്കിരുന്നു. കഴിഞ്ഞ ഒന്നര ആഴ്ചക്കിടയിൽ ഒന്നേ രണ്ടോ തവണ മാത്രമാണ് ലക്ഷ്മിക്ക് ബോധം വന്നത്. അപ്പോൾ കുഞ്ഞിനെ ചോദിക്കാൻ ശ്രമിക്കവേ മയക്കത്തിലേക്ക് വീഴുകയായിരുന്നു. ലക്ഷ്മിയുടെ ദയനീയ സ്ഥിതികണ്ട്‌ ബന്ധുക്കൾ കുഞ്ഞ് അടുത്ത മുറിയിലുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.

ലക്ഷ്മിയുടെ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതർ വ്യക്തമായ ഒരു ചിത്രവും നൽകുന്നില്ലെങ്കിലും , വെന്റിലേറ്റർ സപ്പോർട്ടിൽ കഴിയുന്ന ഒരു രോഗിയുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാം എന്നാണ് ഡോക്ടർമാർ നൽക്കുന്ന സൂചന. എങ്കിൽ വിദഗ്ദധചികിതിസ നൽകാൻ മറ്റെവിടെയെങ്കിലും മാറ്റി കൂടേ എന്ന ചോദ്യത്തിന് അവർ മറുപടി നൽകുന്നില്ല. ലക്ഷ്മിയുടെ ശരീരത്തിന്റെ ഒരു വശം തളർന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അക്കാര്യം ആശുപത്രി സ്ഥിതീകരിച്ചിട്ടില്ല. അപകടനില തരണം ചെയ്യുമ്പോൾ അത് ശരിയാവും എന്ന് കരുതാനാണ് ഡോക്ടർമാർക്കിഷ്ടം . ലക്ഷ്മിക്ക് ഭക്ഷണവും മറ്റും നൽകുന്നില്ല. അത് ട്യൂബിലൂടെ നൽകാവുന്ന അവസ്ഥ പോലുമായിട്ടില്ല.

തലസ്ഥാനത്തെ സ്വകാര്യാശുപതികളുടെ കച്ചവടകണ്ണ് ബാലുവിന്റെ കുടുംബത്തിനും ഏറ്റിട്ടുണ്ടെന്ന് കരുതുന്നവർ ഉണ്ട്. അപകടമുണ്ടായ ഉടനെ ബാലുവിനെയും ഭാര്യയെയും സ്വകാര്യാശുപത്രിയിലെത്തിച്ചവരാ ണ് യഥാർത്ഥ വില്ലൻമാർ. ഇതിനകം ലക്ഷകണക്കിനു രൂപ ചികിത്സക്ക് ചെലവായി കാണും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ മെഡിക്കൽ കോളേജിൽ എത്തിക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. സ്വകാര്യാശുപത്രി നൽകുന്ന ചികിത്സയുടെ വിശദാംശങ്ങൾ പുറത്തുവരുന്നില്ല. ബാലഭാസ്കറിനെ ചികിത്സിക്കാൻ എയിംസിൽ നിന്ന് ഡോക്ടർമാർ വരാനുള്ള തടസ്സവും ഇതു തന്നെയായിരുന്നു.

ലക്ഷ്മിയുടെ ബന്ധുക്കൾ ഇപ്പോഴും സ്വകാര്യാശുപത്രിയിൽ തന്നെയുണ്ട്. ബാലഭാസ്കറിന്റെ ചില സുഹൃത്തുക്കളും ഇവർക്കൊപ്പം ഇപ്പോഴും ആശുപത്രിയിൽ നിൽക്കുകയും സഹായങ്ങൾ ചെയ്യുന്നുമുണ്ട്.  ബാലുവിന്റെ മാതാപിതാക്കൾ അവരുടെ ജഗതിയിലുള്ള വീട്ടിലാണ്. നല്ല ശാരീരിക സ്ഥിതിയില്ലാത്ത ബാലുവിന്റെ സഹോദരിയെ തനിച്ചാക്കി അവർക്ക് ആശുപത്രിയിൽ നിൽക്കാനാവില്ല. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് ബാലുവിന്റെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ. മൂത്ത മകളെ ചികിത്സിച്ച് വിമുക്തഭടനായ ബാലുവിന്റെ പിതാവിന്റെ സാമ്പത്തികാടിത്തറ തകർന്നു. ഇനി എന്തു ചെയ്യണമെന്ന് ഇവർക്കറിയില്ല. പ്രായമായ മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ മകളെ ആരുനോക്കുമെന്നും അറിയില്ല. ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നെങ്കിൽ എന്നിവർ ആഗ്രഹിക്കുന്നത് അതു കൊണ്ടാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബസും കൂട്ടിയിടിച്ച് അപകടം  (15 minutes ago)

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ അപ്രതീക്ഷിത മരണം  (41 minutes ago)

ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്...  (59 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ  (1 hour ago)

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍  (8 hours ago)

സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ 15 ദിവസത്തേക്ക് നീട്ടി  (8 hours ago)

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ ആരംഭിക്കുന്നു  (8 hours ago)

റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍: നാട്ടുകാരുടെ സംശയം ശരിവച്ച് പൊലീസ്  (8 hours ago)

താത്കാലിക ജീവനക്കാരി വ്യാജ ഒപ്പിട്ട് സ്‌കൂളിന്റെ പി.ടി.എ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍  (9 hours ago)

തന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കുഞ്ഞാറ്റ  (9 hours ago)

ചാറ്റ് വലിച്ച് പുറത്തിട്ട ഫെനിയെ തൂക്കി.. വീട് വളഞ്ഞ് അറസ്റ്റ് വീണ്ടും കത്തിച്ച് ഫെനി കോടതിയിൽ കാണാം വാ...!കൊള്ളേണ്ടിടത്ത് കൊണ്ടു  (10 hours ago)

മോഡിഫൈ ചെയ്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ആര്: അമിതവേഗത്തില്‍ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമം  (10 hours ago)

ജനുവരി 12ന് രാവിലെ 8.15ന്‌സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി...! ഇന്നലെ പുലർച്ച് മരണം..! 30-ന് വിദേശത്ത് പോകാനിരുന്ന അമ്മ, കഴിഞ്ഞ അഴച്ച് വീട്ടിൽ വഴക്ക് ? ഗതികെട്ട് അയോ  (10 hours ago)

മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് റിമാന്‍ഡില്‍  (11 hours ago)

അതിജീവിതയുടെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ടു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്  (11 hours ago)

Malayali Vartha Recommends