സിനിമ നിര്‍മ്മിക്കുന്നതിനായി കോടികൾ വായ്‌പ എടുത്തു!! ഒടുക്കം കിട്ടിയത് മുട്ടൻ പണി... ചെക്ക് തട്ടിപ്പ് കേസിൽ ബോളിവുഡ് നടിക്കെതിരെ അറസ്റ്റ് വാറണ്ട്... ഞെട്ടലോടെ സിനിമാലോകം
സിനിമ നിര്‍മ്മിക്കുന്നതിനാണ് നടി അമീഷ പട്ടേൽ വായ്പ എടുത്തിരുന്നത് . 2018 ല്‍ ചിത്രം റിലീസ് ചെയ്ത ശേഷം പണം തിരികെ നല്‍കാമെന്നും അവര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചിത്രം റിലീസായില്ല. തുടര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട കുനാലിന് അമീഷ മൂന്ന് കോടി രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങി. ഇതോടെയാണ് നടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് അജയ് പറയുന്നു. പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള തന്‍റെ കോളുകള്‍ക്ക് ഇവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിച്ചതെന്നും, പിന്നീട് വക്കീല്‍ നോട്ടീസ് അയച്ചപ്പോഴും മറുപടി നല്‍കിയില്ല എന്നും അദ്ദേഹം പറയുന്നു.
ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം താരത്തിനെതിരേ അജയ് റാഞ്ചി കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ മറ്റൊരു തട്ടിപ്പ് കേസും നടിക്കെതിരെ റാഞ്ചി കോടതിയില്‍ നിലവിലുണ്ട്. പ്രതിഫലം മുന്‍കൂര്‍ വാങ്ങിയ ശേഷം റാഞ്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു ഇവന്‍റ് കമ്ബനിയാണ് ഇവര്‍ക്കെതിരെ കേസ് നല്കിരിക്കുന്നത്. അതേസമയം കേസില്‍ റാഞ്ചി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടിവിച്ചിരിക്കുന്നത്. അജയ് കുമാര്‍ സിങ് എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് വാറണ്ട്. ഇയാളുടെ ഉടമസ്ഥതയിലുള്ള പലിശയിടപാട് കേന്ദ്രത്തില്‍ നിന്നും രണ്ടരക്കോടി രൂപയാണ് നടിയും ബിസിനസ്സ് പങ്കാളിയുമായ കുനാലും ചേര്‍ന്ന് വായ്പ എടുത്തിരുന്നത്.
https://www.facebook.com/Malayalivartha