ഇന്ദ്രേട്ടാ ഐ മിസ് യൂ... കണ്ണ് നിറഞ്ഞ് സീതേച്ചി; ലൈവിൽ പ്രണയരംഗങ്ങളെ വെല്ലുന്ന നിമിഷങ്ങൾ: സ്വാസികയുടെ ലൈവ് കണ്ട് വീണ്ടും ആരാധകർ ഞെട്ടി

ബിഗ് സ്‌ക്രീനിലൂടെയെത്തി മിനി സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് സ്വാസിക. നാദിര്‍ഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലൂടെയാണ് സ്വാസിക ശ്രദ്ധേയയായത്. തുടര്‍ന്ന് സീരിയലില്‍ ശ്രദ്ധേയമായ പല റോളുകളിലൂടെയും സ്വാസിക ശ്രദ്ധേയയായി. പക്ഷെ സ്വാസിക പ്രേക്ഷകരുടെ ഹൃദയം കവർന്നത് സീത എന്ന പരമ്പരയിലെ സീത എന്ന കഥാപാത്രത്തിലൂടെയായിരുന്നു. ഇന്ദ്രേട്ടനായി എത്തിയ ഷാനവാസ് ഷാനു എന്ന നടനെയും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
സീതേന്ദ്രിയം എന്നാണ് ഇരുവരുടെയും ഒരുമിച്ചുള്ള നിമിഷങ്ങളെ ആരാധകർ വിളിച്ചത്.മാത്രമല്ല വിവാഹ നിമിഷങ്ങൾ മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഇടം നേടുന്ന ഒന്നായിരുന്നു. ചാനൽ ലൈവിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. ലൈവ് കണ്ട പ്രേക്ഷകർ വരെ ഒരു നിമിഷത്തേക്ക് അന്ധാളിച്ചു നിന്നിട്ടുണ്ടാകും. ചാനലിലെ മറ്റു പരിപാടികളിൽ നിന്നുള്ള താരങ്ങൾ വരെ ഇരുവർക്കും ആശംസ നേരാൻ എത്തിയതും ഇത് യഥാർത്ഥത്തിലുള്ള വിവാഹമാണോ എന്ന് സംശയിക്കാൻ ഇടയായി. എന്തായാലും പരമ്പര അവസാനിച്ചു നാളുകൾ ആയെങ്കിലും ഇന്നും സീതയും ഇന്ദ്രനും ഉണ്ടാക്കിയ ആ തരംഗം ഇത് വരെയും അവസാനിച്ചിട്ടില്ല.
ഇപ്പോഴിതാ തന്റെ സുഹൃത്തും വെൽവിഷറുമായ ഷാനുവിന് ആശംസകളുമായി സ്വാസിക ഇട്ട വീഡിയോയാണ് ഇപ്പോൾ ഇരുവരുടെയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. "ഹായ് ഇന്ദ്രേട്ട ഐ മിസ് യു സോ സോ മച്ച്. ലാസ്റ്റ് ബർത്ത് ഡേ നമ്മൾ ഒരുമിച്ചു ലൊക്കേഷനിൽ ആഘോഷിച്ചു. ഇപ്രാവശ്യത്തെ ബർത്ത്ഡേ നമ്മൾ രണ്ടുപേരും വേറെ വേറെ സ്ഥലത്താണ്. ബട്ട് ഇപ്പോഴും ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്. ഇത് പോലുരു കോ ആക്ടറിനെ കിട്ടിയതിൽ. നമ്മൾ രണ്ടു പേരും കൂടി ഒരുപാട് ഒരുപാട് നല്ല മുഹൂർത്തങ്ങൾ ലൊക്കേഷനിൽ ആഘോഷിച്ചിട്ടുണ്ട്"
"എല്ലാത്തിനും ഇത്രയും കോ ഓപ്പെറേറ്റിവ് ആയിട്ട് എന്റെ എല്ലാ കുശുമ്പും കുന്നായ്മയും വഴക്കും എല്ലാം സഹിച്ച് എന്റെ കൂടെ നിന്നതിന് നന്ദി. ഷാനു ഐ റിയലി ലവ് യു. ആൻഡ് ഹാപ്പി ബിർത്ത ഡേ ഷാനു! ഒരുപാട് ഒരുപാട് സന്തോഷങ്ങളും ഐശ്വര്യവും ഉണ്ടാകട്ടെ, അത് ഫാമിലി ആണെങ്കിലും കരിയർ ആണെങ്കിലും നന്നായിരിക്കട്ടെ. എപ്പോഴും ഇതേ പോലെ നല്ലൊരു സുഹൃത്തായിട്ട് ലൈഫ് ലോങ്ങ് ഉണ്ടാവുക. താങ്ക് യു ആൻഡ് ഐ റിയലി മിസ് യു ഇന്ദ്രേട്ട " എന്നാണ് വീഡിയോയിലൂടെ സ്വാസിക പറയുന്നത്.
https://www.facebook.com/Malayalivartha
























