മമ്മൂക്ക എന്ന അത്ഭുതം; ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ നിർവൃതിയിൽ ആരിഫ്
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ നിർവൃതിയിലാണ് ആരിഫ്. ആരിഫിന്റെ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു മമ്മുക്കയെ കാണണമെന്നത്. ജീവിതത്തോട് പൊരുതി ജീവിക്കുന്ന ആരാധകനെ കേട്ടറിഞ്ഞ മമ്മൂട്ടി വിളിപ്പിച്ചതാണെന്ന് ആരിഫിന്റെ സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയുടെ സെറ്റില്‍ എത്തിയാണ് ആരിഫ് മമ്മൂട്ടിയെ കണ്ടത്.
അവനെ ചേര്‍ത്ത് അരികില്‍ ഇരുത്തി തന്നോടുള്ള ആരാധനയും ഇഷ്ടവും മമ്മൂട്ടിയും അനുഭവിച്ച് തന്നെ അറിഞ്ഞു. കുറെ നാളത്തെ ആഗ്രഹം ആയിരുന്നു മമ്മുക്കയെ ഒന്ന് കാണാന്‍. അത് ഇന്ന് സാധിച്ചു. മമ്മുക്കയുമായി സംസാരിച്ചു ഫോട്ടോ എടുത്തു പുതിയ മൂവിയിലെ ലൊക്കേഷനില്‍ പോയി ഷൂട്ടിങ് ഒക്കെ കണ്ടു. ഇതിനു വേണ്ടി എന്നെ സഹായിച്ച ഏല്ലാ സുഹൃത്തുകള്‍ക്കും ഒരുപാട് നന്ദി.' ചിത്രങ്ങള്‍ പങ്കുവച്ച് ആരിഫ് കുറിച്ചു.
മരണത്തിന്റെ വക്കിൽ നിന്നും മമ്മൂട്ടി കൈപിടിച്ചുകയറ്റിയ ആ ഇരട്ടകളുടെ കഥ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജിക്സൺ, നിക്സൺ എന്നീ ഇരട്ടകൾ മുന്നിൽ ഇനി ഒരേയൊരു ആഗ്രഹം മാത്രമേ ഉള്ളു. തങ്ങൾ നേടിയെടുത്ത നേട്ടത്തിന്റെ സർട്ടിഫിക്കറ്റ് മെഗാസ്റ്റാർ മമ്മൂട്ടിയെ കാണിക്കണം. അതിനു പിന്നിലെ കാരണം മറ്റൊന്നുമല്ല ഇരുവരുടെയും ഇൗ ജീവനും ജീവിതവും അദ്ദേഹത്തിന്റെ കരുണ ഒന്നുകൊണ്ട് മാത്രം തിരിച്ചുപിടിച്ചതാണ്. ജീവകാരുണ്യരംഗത്ത് മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആന്‍ഡ് ഷെയർ രാജ്യാന്തര ഫൗണ്ടേഷന് തുടക്കമിടുന്നതിന് ഇവരും ഒരുകാരണമാണ്. ഇന്ന് രണ്ടുപേരും ബയോ മെഡിക്കൽ എൻജിനീയർമാരാണ്. മരണത്തിന്റെ വക്കിൽ നിന്നും മമ്മൂട്ടി കൈപിടിച്ചുകയറ്റിയ കഥ താരത്തിന്റെ തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ് ആണ് പുറംലോകത്തെ അറിയിച്ചത്.
https://www.facebook.com/Malayalivartha