Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ അസ്‌മാക്‌ റസ്റ്ററന്റിൽനിന്ന് കടൽവിഭവങ്ങൾ കഴിച്ച് അവശനിലയിലായവർ.. ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ..അക്യൂട്ട് ഐ.സി.യുവിലേക്ക് മാറ്റുമെന്ന് ഡോക്ടർ..


സ്‌കൂളിൽ തീപിടിത്തം..മൂന്ന് ബസുകള്‍ കത്തിനശിച്ചു.. പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല..സിസിടിവി ദൃശ്യങ്ങൾ കേന്ദീരീകരിച്ചാണ് അന്വേഷണം..


അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ മഴ..മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.. ഫെബ്രുവരി 26 വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം..


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...

മകന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങിനായി സമീപിച്ചപ്പോള്‍ അച്ഛൻ ശ്രമിച്ചത് ലൈംഗീകചൂഷണത്തിനായി... നീ പുറത്തുപറഞ്ഞാല്‍ എനിക്കൊന്നും സംഭവിക്കില്ലെന്ന് പരസ്യമായി ആക്രോശിച്ച് കൊണ്ട് പിന്നാലെ കൂടി... ‘പ്രവേശിപ്പിക്കാന്‍ എന്നെ അനുവദിച്ചില്ലെങ്കിലും കുഴപ്പമില്ല, മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ സമ്മതിക്കില്ലേ? പകച്ചുപോയ നിമിഷങ്ങൾ! അന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു... തുറന്ന് പറഞ്ഞ് രേവതി സമ്പത്ത്

24 SEPTEMBER 2020 03:05 PM IST
മലയാളി വാര്‍ത്ത

സിനിമ മേഖലയിലെ കാസ്റ്റിങ് കോച്ചിനെ കുറിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മലയാള സിനിമ മാത്രമല്ല, ഏത് ഭാഷയിൽ നിന്നുള്ള സിനിമകളാണെങ്കിലും ഇത്തരമൊരു അനുഭവം തുറന്നു പറയാത്ത നടികൾ ചുരുക്കമാണ്. ഇപ്പോഴിതാ നടൻ സിദ്ധിഖിനെതിരെയാണ് രേവതി സമ്പത്തിന്റെ വെളിപ്പെടുത്തൽ പുറത്ത് വരുന്നത്. ലൈംഗീക ബന്ധത്തിന് വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ നടന്‍ സിദ്ദിഖ് തന്നെ വെല്ലുവിളിച്ചെന്ന് നടി രേവതി സമ്പത്ത് തുറന്നു പറയുകയാണ്.

2016ല്‍ സിദ്ദിഖിന്റെ മകന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങിനായി സമീപിച്ചപ്പോള്‍ നടന്‍ ലൈംഗീകചൂഷണം നടത്താന്‍ ശ്രമിച്ചെന്ന തുറന്നുപറച്ചില്‍ വിവാദമായതിന് പിന്നാലെയാണ് നടിയുടെ പുതിയ വെളിപ്പെടുത്തല്‍. പുറത്തുപറഞ്ഞാല്‍ തനിക്കൊന്നും സംഭവിക്കില്ലെന്ന് സിദ്ദിഖ് പറഞ്ഞതായി രേവതി പ്രതികരിച്ചു. സിദ്ദിഖിനും സംവിധായകന്‍ രാജേഷ് ടച്ച് റിവറിനുമെതിരെ തുറന്നുപറച്ചില്‍ നടത്തിയതോടെ എനിക്ക് ലഭിച്ച് 90 ശതമാനത്തോളം ഓഫറുകളും നഷ്ടപ്പെട്ടു. മുതിര്‍ന്ന ഒരു നടനെതിരെ സംസാരിച്ചതുകൊണ്ട് എന്നെ കാസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ സംവിധായകരുണ്ട്. അവസാന നിമിഷം വരെ പ്രതീക്ഷ വെച്ച സന്ദര്‍ഭങ്ങളുണ്ടായി.

പക്ഷെ, അവസരങ്ങള്‍ നഷ്ടമാകുകയാണുണ്ടായത്. ഒരിക്കല്‍ എതിര്‍ത്ത് സംസാരിച്ചാല്‍ പിന്നെ നമ്മള്‍ ഇന്‍ഡസ്ട്രിയ്ക്ക് പുറത്താണ്. സ്ത്രീകള്‍ക്ക് അവരുടെ സ്വപ്‌നങ്ങളും കരിയറും നഷ്ടപ്പെടുന്ന ഒരു അധികാരക്കളിയാണിത്. ഒരാളെ കാസ്റ്റ് ചെയ്യുന്നതിലൂടെ ആര്‍ക്കും ഔദാര്യം ചെയ്യുകയല്ലെന്ന് അവര്‍ തിരിച്ചറിയണം. അത് പ്രതിഭയുള്ളവരുടെ അവകാശമാണ്. സിദ്ദിഖിനെതിരെ നിയമപരമായി നീങ്ങുന്നതിനേക്കുറിച്ചും ആലോചിച്ചിരുന്നു. പക്ഷെ എനിക്ക് വ്യക്തിപരമായ ചില കാരണങ്ങളുണ്ടായിരുന്നു. അതിന് ശേഷമുണ്ടാകുന്ന അധിക്ഷേപങ്ങളും വിചാരണയും നേരിടാന്‍ മാനസികമായി തയ്യാറല്ലായിരുന്നു. സിദ്ദിഖില്‍ നിന്നുണ്ടായ തുറന്നുപറച്ചില്‍ തന്നെ വലിയ ഒരു മുന്നേറ്റമായി ഞാന്‍ കാണുന്നു. എനിക്കൊപ്പം അയാളില്‍ നിന്നും സമാനമായ അതിക്രമം നേരിട്ടവര്‍ അത് കരുത്ത് പകര്‍ന്നു. 2016ല്‍ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് എന്നെ സിദ്ദിഖ് ആദ്യം സമീപിച്ചിത്.

തിരുവനന്തപുരം നിള തിയേറ്ററില്‍ സുഖമായിരിക്കട്ടേ എന്ന ചിത്രത്തിന്റെ പ്രിവ്യൂന് ക്ഷണിച്ചു. 21 വയസുകാരിയായ എനിക്ക് ഇന്‍ഡസ്ട്രിയിലെ കളികളേക്കുറിച്ച് അറിയില്ലായിരുന്നു. ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കണമെങ്കില്‍ ചില ‘അഡ്ജസ്റ്റുമെന്റുകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് സിദ്ദിഖ് പറഞ്ഞു. ഞാന്‍ അനുസരിച്ച് നിന്നാല്‍ എന്നെ എന്നെ വലിയ നടിയാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. അന്ന് സിദ്ദിഖ് എന്നോട് പറഞ്ഞത് കൃത്യമായി ഉദ്ധരിച്ചാല്‍ ഇങ്ങനെയാണ് ‘പ്രവേശിപ്പിക്കാന്‍ എന്നെ അനുവദിച്ചില്ലെങ്കിലും കുഴപ്പമില്ല, മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ സമ്മതിക്കില്ലേ?’. അന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ആ സംഭവത്തിന് ശേഷം വിദേശത്തേക്ക് പോയെങ്കിലും സിദ്ദിഖ് എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. എന്നെ കോണ്‍ടാക്റ്റ് ചെയ്യാനുള്ള ശ്രമം തുടര്‍ന്നു.

ദ്രോഹം പിന്നീടുമുണ്ടായി. വൈകാരികമായ ഒരു അവസ്ഥയിലായിരുന്നു ഞാന്‍. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഞാന്‍ എനിക്ക് തന്നെ കുറച്ച് സമയം കൊടുത്തു. എന്തുകൊണ്ട് അന്ന് പറഞ്ഞില്ല എന്ന ചോദ്യം അപ്രസക്തമാണെന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു. തുറന്നുപറച്ചില്‍ നടത്തിയതിനും നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവര്‍ക്കെതിരെ സംസാരിച്ചതിനും പിന്നാലെ രേവതി സമ്പത്ത് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. വ്യക്തി അധിക്ഷേപങ്ങള്‍ക്ക് പുറമെ സൈബര്‍ അക്രമികള്‍ രേവതിയുടെ വിക്കിപീഡിയ പേജ് ഇല്ലാതാക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റസ്റ്ററന്റിൽനിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ  (38 minutes ago)

സ്‌കൂളിൽ തീപിടിത്തം,  (55 minutes ago)

10 ജില്ലകളിൽ മഴ  (1 hour ago)

'വിരോഷിന്റെ വിവാഹം', ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരങ്ങള്‍  (6 hours ago)

ഡല്‍ഹിമീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യവിധിയില്‍ അസാധാരണത്വമെന്ന് മന്ത്രി പി രാജീവ്  (6 hours ago)

മലേഷ്യന്‍ തീരത്ത് ശക്തമായ ഭൂചലനം  (6 hours ago)

ആരോഗ്യ സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി  (6 hours ago)

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 4 അധ്യാപകരും പ്യൂണും അറസ്റ്റില്‍  (6 hours ago)

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങവേ നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി  (6 hours ago)

കരുനാഗപ്പള്ളിയില്‍ മാരക ലഹരിമരുന്നുകളുമായി 25കാരന്‍ എക്‌സൈസ് പിടിയില്‍  (6 hours ago)

തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ വന്‍ വീഴ്ചകള്‍ പ്രകടമാണെന്ന് കെ.സി. വേണുഗോപാല്‍  (6 hours ago)

കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ രണ്ടരവയസുകാരി മരിച്ചെന്ന് പരാതി  (7 hours ago)

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (8 hours ago)

Malayali Vartha Recommends