കലാഭവന്‍ മണിയെ വേദിയില്‍ കൊണ്ട് വന്നതും താന്‍, മണിയുടെ ഉയര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ അസൂയ പ്രകടിപ്പിച്ചതും താന്‍.. തന്‍റെ മനസ്സില്‍ രണ്ട് മുഖമുണ്ട്! അധിക്ഷേപ കമന്റ്റിന് തിരിച്ച് 'തന്തക്ക്' വിളിച്ച് ഓടിച്ച് നാദിര്‍ഷ

കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റ് ആയും പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് പ്രിയങ്കരനായ കലാഭവന്‍ മണി. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് ഇന്നേയ്ക്ക് ആറാണ്ട് പൂര്‍ത്തിയാവുകയാണ്. പലതാരങ്ങളും കലാഭവൻമണിയുടെ ഓര്മ പങ്കുവെച്ച് എത്തുകയാണ്.
നാദിര്ഷയും പ്രിയപ്പെട്ടവന് ഓർമ്മകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ജയസുര്യയെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട വളരെ അധികം അധിക്ഷേപ കമന്‍റുകളാണ് ഈ അടുത്തായി സംവിധായകന്‍ നാദിര്‍ഷയ്ക്ക് എതിരായി ചിലര്‍ ഉയര്‍ത്തുന്നത്. തുടക്കത്തില്‍ സമൂഹ്യ മാധ്യമങ്ങളില്‍ മാത്രമായിരുന്നെങ്കില്‍ പിന്നീട് അത് സംഘടിതമായി തന്നെയുണ്ടായി. 'ഈശോ' എന്ന പേര് ക്രിസ്ത്യന്‍ സമൂഹത്തെ അധിക്ഷേപിക്കുന്നതാണ് അതിനാല്‍ ചിത്രത്തിന്‍റെ പേര് മാറ്റണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നാദിര്‍ഷയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വര്‍ഗ്ഗീയപരമായ കമന്‍റുകളും ശക്തമായിരുന്നു. ഇത് ഒരു വശത്ത് തുടരുന്നതിനിടയിലാണ് കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട് അധിക്ഷേപ കമന്‍റ് പങ്കുവെച്ച ഒരാള്‍ക്കെതിരെ മറുപടിയുമായി നാദിര്‍ഷ രംഗത്ത് എത്തിയത്. അന്തരിച്ച സിനിമാ-സീരിയല്‍ താരം ശരണ്യ ശശിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നാദിര്‍ഷ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെയായിരുന്നു വിവാദമായ കമന്‍റ്. കലാഭന്‍ മണിയുടെ വളര്‍ച്ചയില്‍ നാദിര്‍ഷയ്ക്ക് അസൂയ ഉണ്ടായിരുന്നു എന്നതരത്തിലായിരുന്നു ഭാസ്കരന്‍ ശശി എന്നയാളുടെ കമന്‍റ്.
'കലാഭവന്‍ മണിയെ വേദിയില്‍ കൊണ്ട് വന്നതും താന്‍, മണിയുടെ ഉയര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ അസൂയ പ്രകടിപ്പിച്ചതും താന്‍. തന്‍റെ മനസ്സില്‍ രണ്ട് മുഖമുണ്ട്' എന്നായിരുന്നു ഇയാളുടെ കമന്‍റ്. ഇതിന് ഉടന്‍ തന്നെ മറുപടിയുമായി നിരവധി ആളുകളും രംഗത്ത് എത്തിയിരുന്നു. ഇതിന് ശേഷമാണ് കമന്‍റിനോട് പ്രതികരിച്ചുകൊണ്ട് നാദിര്‍ഷ തന്നെ എത്തിയത്. നീയോ നിന്‍റെ തന്തയോ ആരാ എന്‍റെയും മണിയുടേയും കൂടെ സ്ഥിരമായ വേലക്കാരനായി ഉണ്ടായിരുന്നത്' എന്നായിരുന്നു നാദിര്‍ഷയുടെ മറുചോദ്യം. വിഷയത്തില്‍ നാദിര്‍ഷയുടെ പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. നാലായിരത്തോളം പേരാണ് നാദിര്‍ഷയുടെ കമന്‍റ് മാത്രം ലൈക്ക് ചെയ്തത്.
മാത്രമല്ല ഒരാളുടെ വ്യക്തി ബന്ധത്തെ യാതൊരു അടിസ്ഥാനവും ഇല്ലാതെ എങ്ങനെ ഇത്തരത്തില്‍ നുണ പ്രചരിപ്പിക്കാന്‍ കഴിയുന്നതെന്നും പലരും ചോദിക്കുന്നു. ഒരു ആദരാഞ്ജലി പോസ്റ്റില്‍ വന്ന് ഇത്തരമൊരു കമന്‍റിട്ടതിനെതിരെയും വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഈ പോസ്റ്റ് ഇങ്ങനെയുള്ള ആണെന് ചിന്തിക്കാതെയുള്ള പ്രതികരണമാണ് ഇത്. ഇത് പറയണമെങ്കില്‍ തന്നെ മറ്റ് അവസരങ്ങളില്‍ പറഞ്ഞൂടായിരുന്നു. നാദിർഷ പറഞ്ഞത് കുറച്ചു കുറഞ്ഞു പോയി. അത് അദ്ദേഹത്തിന്റെ മാന്യത. ഒരു ജീവിതം ഇല്ലാതായി അതിനെ ഇങ്ങനെയുള്ള കമന്‍റ് ഇടാൻ എങ്ങനെ കഴിയുന്നുവെന്നാണ് ചിലര്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha























