രാത്രി ഉറങ്ങാതെയും മറ്റും കഷ്ടപ്പെട്ടുണ്ടാക്കിയതാണ് എല്ലാം... അത് ഞാനും തുടര്‍ന്ന് പോരുന്നു എന്നേയുള്ളു.. അതിലൂടെ കിട്ടിയ സമ്പാദ്യം മാത്രമേയുള്ളു.. അത്യാവശ്യം സമ്പാദിച്ചു! നല്ലൊരു വീട് വച്ചു.. ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴെക്കും കല്യാണം നടത്തി.. പുള്ളിക്കാരനും ഇതേ ഫീല്‍ഡില്‍ ഉള്ള ആളാണ്... പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് മുതല്‍ പരിചയമുണ്ടായിരുന്നു.. ആദ്യമായി തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ
സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ശാലു മേനോന്‍. മിസിസ് ഹിറ്റ്‌ലര്‍ എന്ന ടെലിവിഷന്‍ സീരിയലില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രം അവതരിപ്പിക്കുകയാണ് നടിയിപ്പോള്‍. അതിന് പുറമേ കിടിലന്‍ ഫോട്ടോഷൂട്ടൊക്കെ നടത്തി ആരാധകരുടെ പ്രശംസ നേടിയെടുത്ത് കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍. ഇപ്പോള്‍ സജീവമായി അഭിനയത്തില്‍ തുടരുകയാണ്. എല്ലാത്തിനും പിന്തുണ നല്‍കി ഭര്‍ത്താവ് സജി നായരും കൂടെയുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഇത്രയും കാലം സമ്പാദിച്ചത് എന്തൊക്കെയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴെക്കും കല്യാണം നടത്തി. പുള്ളിക്കാരനും ഇതേ ഫീല്‍ഡില്‍ ഉള്ള ആളാണ്. സജി ജി നായരാണ് ഭര്‍ത്താവ്. അദ്ദേഹത്തെ മുന്‍പേ അറിയാം. പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് മുതല്‍ പരിചയമുണ്ടായിരുന്നു. ലവ് മ്യാരേജ് ഒന്നുമല്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ കല്യാണാലോചനയുമായി അവര്‍ വന്നിരുന്നു. അന്നെനിക്ക് ഇരുപത് വയസോ മറ്റോ ഉള്ളു. അതുകൊണ്ട് സൗഹൃദമെന്ന നിലയില്‍ പോയി. വീണ്ടും അത് കറങ്ങി തിരിഞ്ഞ് കല്യാണമായി വന്നതാണെന്ന് ശാലു പറയുന്നു. അതേസമയം ഞാന്‍ ഒരുപാട് സമ്പാദിച്ചുവെന്ന് പറയുന്നവരുണ്ട്. എന്റെ അപ്പൂപ്പന്‍ തുടങ്ങിയ ഡാന്‍സ് സ്‌കൂളാണ്. അറുപത്തി മൂന്ന് വര്‍ഷത്തോളം പഴക്കമുണ്ട്. അവരായി തുടങ്ങി, രാത്രി ഉറങ്ങാതെയും മറ്റും കഷ്ടപ്പെട്ടുണ്ടാക്കിയതാണ് എല്ലാം. അത് ഞാനും തുടര്‍ന്ന് പോരുന്നു എന്നേയുള്ളു. അതിലൂടെ കിട്ടിയ സമ്പാദ്യം മാത്രമേയുള്ളു. അത്യാവശ്യം സമ്പാദിച്ചു. നല്ലൊരു വീട് വച്ചു. യൂട്യൂബില്‍ നിന്നും ചെറിയ രീതിയില്‍ വരുമാനം കിട്ടി തുടങ്ങി. വലിയ തുകയൊന്നുമില്ല. അഭിനയത്തില്‍ നിന്നും ആദ്യമായി കിട്ടിയ വരുമാനത്തെ കുറിച്ചും ശാലു വെളിപ്പെടുത്തി. 'പത്തരമാറ്റ്' എന്ന സീരിയലാണ് ഞാന്‍ ആദ്യം ചെയ്തത്. അതില്‍ പ്രേതമായിട്ടാണ് അഭിനയിച്ചത്. ആ സീരിയലില്‍ നിന്നും 2000 രൂപയാണ് കിട്ടിയതെന്ന് തോന്നുന്നു. അതില്‍ നിന്നും ഇരുന്നൂറ് രൂപ വഴിപ്പാടിന് കൊടുത്തു. ഇപ്പോഴും അതിലൊരു മാറ്റവുമില്ലെന്നാണ്' ശാലു പറയുന്നത്. അഭിനയിക്കാനായി വന്നതല്ല. അഭിനയത്തിലേക്ക് എത്തിയിരുന്നില്ലെങ്കില്‍ ഞാന്‍ ചെന്നൈ കലാക്ഷേത്രത്തില്‍ പോയി പഠിച്ച് ടീച്ചറായി ജോലി ചെയ്‌തേനെ. അത് ഭയങ്കര ഇഷ്ടമായിരുന്നു. ആ സമയത്ത് തലേവര ഇങ്ങനെയായി പോയതാണെന്നും ശാലു വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha