ഭാര്യയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഭർത്താവിന്റെ ഒരു ബ്ലാക്ക് ആന്റ് വെെറ്റ് ചിത്രം റിസോർട്ടിന്റെ മുൻപിൽ സ്ഥാപിച്ചിരുന്നു... ആ റിസേർട്ടിന്റെ ഉടമയുടെതായിരുന്നു ചിത്രം.. അതിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം! പെട്ടെന്ന് ഒരു ദിവസം പുറത്തിരുന്ന് ഫോൺ ചെയ്യുകയായിരുന്ന പൂനം ഉറക്കെ കരയുന്നത് കേട്ടാണ് എല്ലാവരും പുറത്തേയ്ക്ക് ഓടിയത്.. പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച; സിനിമയുടെ ചിത്രീകരണ സമയത് ഉണ്ടായ പേടിപ്പിക്കുന്ന അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ
അനിൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മാന്ത്രികൻ. ജയറാം, പൂനം ബജ്‌വ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. രാജൻ കിരിയത്ത് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. കുടകിലെ ഷേണായി മന്ദിരത്തിലെ യക്ഷിയെ തുരത്താനെത്തുന്ന മുകുന്ദനുണ്ണിയുടെ കഥ കോമഡി, ഹൊറര്‍ ട്രെന്റില്‍ പറയുന്നതാണ് ചിത്രത്തിലെ പ്രമേയം. ഗുണ്ടല്‍പേട്ടയും മെര്‍ക്കാറയുമായിരുന്നു മാന്ത്രികന്റെ പ്രധാന ലൊക്കേഷനുകള്‍. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത് ഉണ്ടായ പേടിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകനായ അനിൽ കുമാർ.
ഒരു അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെയും പിന്നാമ്പുറ കഥകളെപ്പറ്റിയും സംസാരിച്ചത്. ഫൊറർ പാറ്റേണിലിറക്കിയ ചിത്രമായിരുന്നു മാന്ത്രികൻ. കൂർഗിൽ ചിത്രീകകരണവുമായി ബന്ധപ്പെട്ടെടുത്ത റിസോർട്ടിലാണ് പേടിപ്പിക്കുന്ന അനുഭവങ്ങൾ നടന്നത്. റിസോർട്ടിന്റെ മുൻപിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഫോട്ടോയിൽ നിന്നാണ് തുടക്കം. ഭാര്യയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഭർത്താവിന്റെ ഒരു ബ്ലാക്ക് ആന്റ് വെെറ്റ് ചിത്രം റിസോർട്ടിന്റെ മുൻപിൽ സ്ഥാപിച്ചിരുന്നു. ആ റിസേർട്ടിന്റെ ഉടമയുടെതായിരുന്നു ചിത്രം. അവിടെയുണ്ടായിരുന്ന വൃദ്ധനോട് അവരെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ ഭാര്യ ആ റിസോർട്ടിനുള്ളിൽ തൂങ്ങി മരിച്ചെന്നും അതിന് ശേഷം ഭർത്താവ് കുറച്ച് മാറി കുതിരലായത്തിൽ താമസമാക്കിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്തിനാണ് അവർ മരിച്ചതെന്നായി പിന്നീട് എല്ലാവരുടെയും അന്വേഷണം. താനും ഒരിക്കൽ അവരെ കാണണമെന്ന് കൊതിച്ചിരുന്നെന്നും അനിൽ കുമാർ പറഞ്ഞു. എന്നാൽ പെട്ടെന്ന് ഒരു ദിവസം പുറത്തിരുന്ന് ഫോൺ ചെയ്യുകയായിരുന്ന പൂനം ഉറക്കെ കരയുന്നത് കേട്ടാണ് എല്ലാവരും പുറത്തേയ്ക്ക് ഓടിയത്. പിന്നീട് കാര്യം തിരക്കിയപ്പോൾ മനസ്സിലാകാൻ പറ്റാത്ത ഭാഷയിൽ ഒരു സ്ത്രീ തന്നോട് സംസാരിച്ചെന്നാണ് പുനം പറഞ്ഞ്. കാണാൻ ഫോട്ടോയിലെ സ്ത്രീയെ പോലെയുണ്ടായിരുന്നു എന്ന് കൂടി കേട്ടപ്പോൾ എല്ലാവർക്കും കാര്യം മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ ഹൊറര്‍ സിനിമയുടെ തിരക്കഥ രാജന്‍ കിരിയത്തിന്റേതാണ്. നാലു പുതുമുഖ നടിമാര്‍ ഈ സിനിമയിലൂടെ അവതരിപ്പിക്കപ്പെടുകയായിരുന്നു. നടാഷ, ലിന്റ തോമസ്, സ്വപ്ന മേനോന്‍, സുകന്യ എന്നിവരായിരുന്നു.
https://www.facebook.com/Malayalivartha