നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കേസിൽ രണ്‍വീര്‍ ഇന്ന് പൊലീസിന് മുന്‍പില്‍ ഹാജരാകില്ല... ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതോടെ രണ്ട് ആഴ്ചകൂടി സമയം നീട്ടി നല്‍കാന്‍ നടന്‍ ആവശ്യപ്പെട്ടെന്ന് എഎന്‍ഐയുടെ റിപ്പോര്‍ട്ട്

അടുത്തിടെയാണ് രണ്‍വീര്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. വിഷയത്തില്‍ നടനെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തി. സംഭവത്തില്‍ ഒരു ഭാരവാഹിയും വനിതാ അഭിഭാഷകയും പരാതി നല്‍കിയതോടെ നടനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ചെമ്പൂര്‍ പൊലീസ് സമന്‍സ് അയച്ചത്. എന്നാൽ കേസില്‍ നടന്‍ രണ്‍വീര്‍ സിംഗ് ഇന്ന് പൊലീസിന് മുന്‍പില്‍ ഹാജരാകില്ല. വിഷയത്തില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ ആണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ആഴ്ചകൂടി സമയം നീട്ടി നല്‍കാന്‍ നടന്‍ ആവശ്യപ്പെട്ടുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ തിയതി നിശ്ചയിച്ച ശേഷം പൊലീസ് സമന്‍സ് അയക്കും. ചെമ്പൂര്‍ പൊലീസാണ് സമന്‍സ് നല്‍കുക.
അതേസമയം ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി നടീ, നടന്‍മാര്‍ രണ്‍വീറിന് പിന്തുണ അറിയിച്ചെത്തിയിരുന്നു. രണ്‍വീര്‍ ചെയ്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല എന്നും എഫ്ഐആര്‍ ഫയല്‍ ചെയ്തവര്‍ക്ക് കാര്യമായ ജോലി ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം ഇത്തരമൊരു പരാതി എന്നുമായിരുന്നു വിദ്യാ ബാലന്‍ പ്രതികരിച്ചത്. താനും നഗ്‌ന ഫോട്ടോ ഷൂട്ടിന് തയ്യാറാണെന്നായിരുന്നു രണ്‍വീറിന് പിന്തുണയറിയിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞു. രണ്‍വീറിന്റേത് വനിതകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം എന്നാണ് രാം ഗോപാല്‍ വര്‍മ്മ വിശേഷിപ്പിച്ചത്. രണ്‍വീറിന് നല്ല ശരീര ഘടനയാണെന്നും ഫോട്ടോഷൂട്ട് നടത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യം സമ്മതിക്കുന്നുവെന്നും ആമീര്‍ ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























