അമ്മയ്‌ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ്! ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ കോഴിക്കോട് ജവഹർനഗറിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു; ശ്വേത മേനോന്‍ ഉള്‍പ്പടേയുള്ള അമ്മയുടെ മറ്റ് ഭാരവാഹികള്‍ക്കും ഹാജരാവാനായി നോട്ടീസ് നല്‍കി

മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. ഈ അടുത്തകാലത്ത് 'അമ്മ സംഘടനയിലെ തർക്കം പുറത്ത്‌വന്നതാണ്. ഇപ്പോഴിതാ അമ്മയ്‌ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. സംഘടനയുടെ രജിസ്‌ട്രേഷനും നികുതി അടയ്ക്കലുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ കോഴിക്കോട് ജവഹർനഗറിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. സ്റ്റേറ്റ് ജിഎസ്ടി ഐബി ഇന്റലിജന്‍സ് ഓഫീസര്‍ ദിനേശിന്റെ നേതൃത്വത്തിലായിരുന്നു നടപടി. സംഘടന ക്ലബ്ബാണെന്നായിരുന്നു ഇടവേള ബാബു വകുപ്പിനെ അറിയിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ സംഘടനയ്‌ക്ക് ജിഎസ്ടി രജിസ്‌ട്രേഷനില്ലെന്ന് വ്യക്തമായതോടെ അന്വേഷണം ആരംഭിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. സംഘടന ക്ലബാണെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തെ അറിയിച്ചിരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ സംഘടനയ്ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് ജിഎസ്ടി വകുപ്പ് അന്വേഷണം ആരംഭിച്ചത്. വിദേശത്തും മറ്റും സംഘടിപ്പിച്ച മെഗാ ഷോകള്‍ക്കുള്‍പ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നാണ് അന്വേഷിച്ചത്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകൾ സംഘടിപ്പിക്കുന്നത്. അതിനാൽ വലിയ നികുതി അടക്കേണ്ടതായിട്ടുണ്ട്. ഇത് സംബന്ധിച്ച ചില രേഖകൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അതേസമയം സംഘടനയുടെ വരവുചിലവ് കണക്കുകളെക്കുറിച്ചാണ് ജിഎസ്ടി വകുപ്പ് ചോദിച്ചതെന്ന് ഇടവേളബാബു പ്രതികരിച്ചു. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകള്‍ സംഘടിപ്പിക്കുന്നത് എന്നതിനാല്‍ വന്‍ തുക നികുതി അടയ്‌ക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചില രേഖകളും ആവശ്യപ്പെട്ടതായാണ് വിവരം. മറ്റ് ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. 'അമ്മ'യുടെ വരവുചെലവ് കണക്കുകളെ കുറിച്ചാണ് ചോദിച്ചതെന്ന് ഇടവേള ബാബു പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇടവേള ബാബുവിന് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ശ്വേത മേനോന്‍ ഉള്‍പ്പടേയുള്ള അമ്മയുടെ മറ്റ് ഭാരവാഹികള്‍ക്കും ഹാജരാവാനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്ലബ് എന്ന നിലയില്‍ അടക്കേണ്ട തുക ഇതുവരെ അമ്മ അടച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. അതേസമയം, അമ്മയുടെ അംഗത്വ ഫീസ് വർധിപ്പിക്കാന്‍ അമ്മയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗം തീരുമാനിച്ചിരുന്നു. ജിഎസ്‍ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര൦ (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വർധിപ്പിച്ചത്. ജി എസ് ടി ഉള്‍പ്പടെ അംഗങ്ങളില്‍ നിന്ന് ഈടാക്കിയെങ്കിലും ഇത് സർക്കാറിലേക്ക് എത്തിയില്ലെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























