ഒരിക്കൽ പോലും പണത്തിന്റെ കണക്ക് പറയാതെ ബന്ധങ്ങൾക്ക് വില നൽകുന്ന മനുഷ്യൻ! കരൾ സംബന്ധമായ അസുഖമുണ്ടായിരുന്ന കാര്യം പോലും അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല.. പിന്നീട് സീരിയസായി ആശുപത്രിയിൽ ആയപ്പോഴാണ് പലരും അദ്ദേഹത്തിൻ്റെ രോഗത്തെക്കുറിച്ച് അറിയുന്നത്.. ആ സമയത്ത് സാമ്പത്തികമായും അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് സമദ് മങ്കട

വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ താരമാണ് കൊച്ചിൻ ഹനീഫ. 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാള സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിയേകിയത്. കൊച്ചിൻ ഹനീഫ മലയാള സിനിമാലോകത്ത് ബാക്കിയാക്കി പോയ വിടവ് ഇപ്പോഴും നികത്താനായിട്ടില്ല. ഇപ്പോഴിതാ ഹനീഫയുടെ അവസാന നാളുകളിലെ കഷ്ടപാടുകളെക്കുറിച്ച് നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഹനീഫിക്കാ. ഒരിക്കൽ പോലും പണത്തിന്റെ കണക്ക് പറയാതെ ബന്ധങ്ങൾക്ക് വില നൽകുന്ന മനുഷ്യൻ. അദ്ദേഹവുമായുള്ള ബന്ധത്തിലാണ് കിച്ചമാണി എംബിഎ എന്ന ചിത്രം താൻ സംവിധാനം ചെയ്യുന്നതിലേയ്ക്ക് എത്തിയത്. പണത്തിന്റെ പേരിൽ ഒരു ബന്ധങ്ങളെയും മാറ്റി നിർത്താത്ത മനുഷ്യനാണ്. അതുകൊണ്ട് തന്നെ നിരവധി പേർ അദ്ദേഹത്തെ പറ്റിച്ചിട്ടുണ്ട്. പല പ്രൊഡ്യൂസർമാരും വണ്ടിച്ചെക്ക് കൊടുത്തിട്ട് പോയ സന്ദർഭങ്ങളുണ്ട്. അതിന്റെ ഒന്നും പേരിൽ അദ്ദേഹം പ്രശ്നമുണ്ടാക്കുകയോ ചോദിച്ച് പോകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരൾ സംബന്ധമായ അസുഖമുണ്ടായിരുന്ന കാര്യം പോലും അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് സീരിയസായി ആശുപത്രിയിൽ ആയപ്പോഴാണ് പലരും അദ്ദേഹത്തിൻ്റെ രോഗത്തെക്കുറിച്ച് അറിയുന്നത്. ആ സമയത്ത് സാമ്പത്തികമായും അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























