Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനാല് വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചു... ആദ്യമൊക്കെ ലിവിങ് ടുഗെതര്‍ ബന്ധം ആണെന്ന് പറയാന്‍ പ്രയാസമായിരുന്നു! വർഷങ്ങൾ കൂടെ ഉണ്ടായിരുന്ന ബന്ധം വിട്ട് പിരിഞ്ഞപ്പോള്‍ ശൂന്യതയായിരുന്നു... വേണം എന്ന് ആഗ്രഹിച്ച് വേര്‍പിരിഞ്ഞതല്ല; ആദ്യമായി ഗോപിയുമായി പിരിഞ്ഞുപോയ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അഭയ

20 MARCH 2023 07:18 AM IST
മലയാളി വാര്‍ത്ത

മോഡലിംഗും പാട്ടുമൊക്കെയായി സജീവമാണ് അഭയ ഹിരണ്‍മയി. ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ വൈറലായതോടെയായിരുന്നു അഭയയും കൂടുതല്‍ പോപ്പുലറായത്. അടുത്തിടെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ കരിയറിനെ ബാധിക്കാതെ തന്നെ മുന്നോട്ട് കൊണ്ടുപോവുകയാണ് അഭയ. മുന്‍പത്തെ ജീവിതത്തില്‍ റിഗ്രറ്റില്ലെന്നും ഇപ്പോഴത്തെ ജീവിതത്തില്‍ ഓക്കെയാണെന്നുമായിരുന്നു ഗായിക പറഞ്ഞത്. അഭിമുഖങ്ങളിലെല്ലാം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് അഭയ.

അതേസമയം ഇപ്പോഴിതാ 14 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ട് ഉപേക്ഷിച്ചു പോയ ബന്ധത്തെ കുറിച്ച് തുറന്ന് പറയുകയാണ്അഭയ ഹിരണ്‍മയി. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന റിയാലിറ്റി ഷോയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴായിരുന്നു അഭയ ഹിരണ്‍മയിയുടെ തുറന്ന് പറച്ചിൽ. സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിനെ കുറിച്ച് എല്ലാം ഷോയില്‍ അഭയ പറയുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ഷോയുടെ പ്രമോ വീഡിയോയിരുന്നു ആദ്യം പുറത്ത് വന്നത്. വേണം എന്ന് ആഗ്രഹിച്ച് വേര്‍പിരിഞ്ഞതല്ല എന്നാണ് അഭയ പറയുന്നത്. തന്റെ സന്തോഷങ്ങളെ കുറിച്ചും വേദനകളെ കുറിച്ചും എല്ലാം അഭയ തുറന്ന് സംസാരിച്ചു.

ജീവിതത്തില്‍ ഏറ്റവും നഷ്ടബോധം തോന്നിയത് അച്ഛന്റെ മരണമാണ് എന്നാണ് അഭയ പറയുന്നത്. കൊവിഡ് സ്ഥിരീകരിച്ച് രണ്ട് ദിവസം കൊണ്ട് അച്ഛന്‍ മരണപ്പെടുകയായിരുന്നുവത്രെ. അച്ഛനെ അവസാനം ഒരു നോക്ക് കാണാന്‍ പോലും പറ്റിയില്ല. അച്ഛന്‍ മരിച്ച് ഒരു മാസം കഴിഞ്ഞിട്ടാണത്രെ അഭയ നാട്ടില്‍ തിരിച്ചെത്തിയത്. അതുകൂടാതെ ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിനെ കുറിച്ചും ശ്രീകണ്ഠന്‍ നായര്‍ ചോദിയ്ക്കുന്നുണ്ട്. വേണം എന്ന് ആഗ്രഹിച്ച് വേര്‍പിരിഞ്ഞ ബന്ധം ആയിരുന്നില്ല അത് എന്നാണ് അഭയ പറയുന്നത്. സംഭവിച്ചത് പോയതാണെന്ന് നേരത്തെയും പല അഭിമുഖങ്ങളില്‍ അഭയ പറഞ്ഞിട്ടുണ്ട്.

വര്‍ഷങ്ങളായി കൂടെ ഉണ്ടായിരുന്ന ബന്ധം വിട്ട് പിരിഞ്ഞപ്പോള്‍ ശൂന്യത തോന്നിയോ എന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിയ്ക്കുന്നതും അഭയയുടെ മുഖഭാവം മാറുന്നതും കാണാമായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം എല്ലാം പല അഭിമുഖങ്ങളിലായി അഭയ ഹിരണ്‍മയി പറഞ്ഞിട്ടുണ്ട്.ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിനെ കുറിച്ച് എല്ലാം നേരത്തെ പല അഭിമുഖങ്ങളിലും വളരെ ഇമോഷണലായി അഭയ സംസാരിച്ചിട്ടുണ്ട്. ആ ശൂന്യയതിയില്‍ നിന്ന് പുറത്ത് വരാനായി യാത്രകള്‍ ചെയ്യുകയും കൂടുതല്‍ പാട്ടിലേക്ക് കോണ്‍സട്രേറ്റ് ചെയ്യുകയും ആയിരുന്നു.പതിനാല് വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചു. ആദ്യമൊക്കെ ലിവിങ് ടുഗെതര്‍ ബന്ധം ആണെന്ന് പറയാന്‍ പ്രയാസമായിരുന്നു. പാട്ടുകള്‍ എന്താണ് എന്നും അത് എങ്ങിനെ ഉള്‍കൊള്ളണം എന്നും പഠിക്കണം എന്നും പാടണം എന്നും മനസ്സിലാക്കി തന്നതും, പഠിപ്പിച്ചതും അദ്ദേഹമാണ് എന്ന് അഭയ പറയുന്നു.നമ്മള്‍ തീരുമാനിക്കുന്നത് പോലെയാണ് ജീവിതം.

അതിലെ ശരിയും തെറ്റുകളും എല്ലാം അനുഭവിയ്ക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് അഭയ ഹിരണ്‍മയി പറഞ്ഞത്.അമൃത സുരേഷുമായി താന്‍ ലിവിങ് റിലേഷനില്‍ ആണ് എന്ന് ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതോടെയാണ്, വര്‍ഷങ്ങളായുള്ള അഭയയുമായുള്ള ബന്ധം വേര്‍പിരിഞ്ഞോ എന്ന ചര്‍ച്ച സജീവമായത്. അന്ന് മുതല്‍ അഭയ സോഷ്യല്‍ മീഡിയ അറ്റാക്കുകള്‍ക്ക് ഇരയാകുകയും ചെയ്തു.തന്നെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയാനുള്ളത് കൊണ്ടും, ന്യൂസ് വാല്യു ഉള്ളത് കൊണ്ടും ആയിരിക്കില്ലേ ഇത്തരം സൈബര്‍ അറ്റാക്കുകള്‍ എനിക്ക് നേരെ വരുന്നത് എന്നാണ് അതിന് അഭയയുടെ ചോദ്യം.

കൂടാതെ തന്റെ വസ്ത്ര ധാരണത്തെ കുറിച്ചും താരം പറഞ്ഞു. കംഫര്‍ട്ടാവുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനാണ് ശ്രദ്ധിക്കാറുള്ളത്. കാലാവസ്ഥ കൂടി നോക്കിയതിന് ശേഷമാണ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാറുള്ളത്. ഒരു ഡ്രസിട്ടതിന്റെ പേരില്‍ ആള്‍ക്കാരെ മോശക്കാരായി കാണാതെ അത് അവരുടെ ചോയ്‌സാണെന്ന് മനസിലാക്കുക. എല്ലാവരും അവരുടേതായ വിഷമതകളിലൂടെ കടന്ന് പോവുന്നവരാണ്, ക്യാമറയ്ക്ക് മുന്നില്‍ സന്തോഷത്തോടെയിരിക്കുക. അങ്ങനെയുള്ള കാര്യങ്ങള്‍ പങ്കിടാനാണ് ശ്രമിക്കാറുള്ളത്. അച്ഛനും അമ്മയുമാണ് ജീവിതത്തിലെ റോള്‍ മോഡല്‍സ്. പല കാര്യങ്ങളും മനസിലാക്കിയത് അവരിലൂടെയാണ്. എല്ലാ കാലത്തും ജീവിതം ഓരോന്ന് പഠിപ്പിക്കാറുണ്ട്. കോളേജ് കഴിഞ്ഞ കാലത്ത് ജീവിതത്തിലൊരു ചെയ്ഞ്ചുണ്ടായിരുന്നുവെന്നും അഭയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (4 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (4 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (4 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (4 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (4 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (4 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (5 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (5 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (6 hours ago)

Malayali Vartha Recommends