Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

ഗുണ്ടാസംഘ തലവന്‍ ലോറന്‍സ് ബിഷ്ണോയിയാണ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതെന്ന് നടന്‍ സല്‍മാന്‍ ഖാന്‍

24 JULY 2024 07:26 PM IST
മലയാളി വാര്‍ത്ത

ഗുണ്ടാസംഘ തലവന്‍ ലോറന്‍സ് ബിഷ്ണോയിയാണ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. കഴിഞ്ഞ മാസം മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്റ്റോര്‍ഷന്‍ സെല്‍ രേഖപ്പെടുത്തിയ സല്‍മാന്‍ ഖാന്റെ മൊഴി പോലീസ് ഈ മാസം ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമാണ്. ലോറന്‍സ് ബിഷ്ണോയിയില്‍ നിന്നും സംഘാംഗങ്ങളില്‍ നിന്നും വര്‍ഷങ്ങളായി തനിക്കും കുടുംബത്തിനും ലഭിക്കുന്ന ഭീഷണികളുടെ വിശദാംശങ്ങള്‍ സല്‍മാന്‍ ഖാന്‍ പങ്കുവെച്ച 1,735 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. തന്റെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും എല്ലാ സമയത്തും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഞ്ച് പേര്‍ക്കെതിരെയാണ് മുംബൈ പൊലീസ് 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. നടനെ കൊല്ലാന്‍ 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയിരുന്നതായും ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ പ്രതികള്‍ അദ്ദേഹത്തെ കൊല്ലാന്‍ ആധുനിക ആയുധങ്ങള്‍ സ്വന്തമാക്കാന്‍ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തി. വെടിവെപ്പ് സംഭവത്തില്‍ ലോറന്‍സ് ബിഷ്ണോയിയും ഇളയ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയും ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ലോറന്‍സ് ബിഷ്ണോയി ഇപ്പോള്‍ അഹമ്മദാബാദിലെ സബര്‍മതി ജയിലിലാണ്.

ഏപ്രില്‍ 14 ന് പുലര്‍ച്ചെ ഉറങ്ങിക്കിടക്കുമ്പോഴാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് നടന്‍ പ്രസ്താവനയില്‍ പറഞ്ഞു. 'പടക്കം പൊട്ടുന്നത് പോലെയുള്ള ഒരു ശബ്ദം ഞാന്‍ കേട്ടു. തുടര്‍ന്ന്, പുലര്‍ച്ചെ 4.55 ന്, ഗാലക്സി അപ്പാര്‍ട്ട്മെന്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ തോക്കില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അംഗരക്ഷകന്‍ പറഞ്ഞു. എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കാന്‍ മുമ്പ് ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലോറന്‍സ് ബിഷ്ണോയി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ എന്റെ ബാല്‍ക്കണിയില്‍ വെടിവയ്പ്പ് നടത്തിയത് ലോറന്‍സ് ബിഷ്ണോയി സംഘമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ലോറന്‍സ് ബിഷ്ണോയിയും സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി താന്‍ മനസ്സിലാക്കിയതായും താരം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
'ലോറന്‍സ് ബിഷ്ണോയിയും സംഘവും ഒരു അഭിമുഖത്തില്‍ എന്നെയും എന്റെ ബന്ധുക്കളെയും കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചു. അതിനാല്‍, ലോറന്‍സ് ബിഷ്ണോയ് തന്റെ സംഘാംഗങ്ങളുടെ സഹായത്തോടെ എന്റെ കുടുംബാംഗങ്ങള്‍ അകത്ത് ഉറങ്ങുമ്പോള്‍ വെടിവയ്പ്പ് നടത്തി എന്നെയും കുടുംബാംഗങ്ങളെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അതിനാല്‍ അവര്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു.

സല്‍മാന്‍ ഖാന്റെയും സഹോദരന്‍ അര്‍ബാസ് ഖാന്റെയും മൊഴികള്‍ നാലംഗ ക്രൈംബ്രാഞ്ച് സംഘം ജൂണ്‍ നാലിന് രേഖപ്പെടുത്തിയിരുന്നു. നടന്റെ മൊഴി ഏകദേശം നാല് മണിക്കൂറോളം രേഖപ്പെടുത്തിയപ്പോള്‍ സഹോദരന്റെ മൊഴി രണ്ട് മണിക്കൂറിലേറെയാണ് രേഖപ്പെടുത്തിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോറന്‍സ് ബിഷ്ണോയിയും സംഘാംഗങ്ങളും തന്നെ ഭീഷണിപ്പെടുത്തിയ നിരവധി സന്ദര്‍ഭങ്ങളും സല്‍മാന്‍ ഖാന്‍ വിശദീകരിച്ചു. 2022-ല്‍ തന്റെ പിതാവ് സലിം ഖാന്‍, തനിക്കും കുടുംബത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു കത്ത് അവരുടെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് എതിര്‍വശത്തുള്ള ബെഞ്ചില്‍ കണ്ടെത്തിയതായി നടന്‍ പറഞ്ഞു.

'അതിനുശേഷം 2023 മാര്‍ച്ചില്‍, ലോറന്‍സ് ബിഷ്ണോയിയില്‍ നിന്ന് എന്നെയും എന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തി എന്റെ ടീമിലെ ഒരു ജീവനക്കാരനില്‍ നിന്ന് എന്റെ ഔദ്യോഗിക ഇമെയിലില്‍ ഒരു ഇമെയില്‍ ലഭിച്ചു. ഇക്കാര്യത്തില്‍, എന്റെ ടീം അംഗം ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.' പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയില്‍ പനവേലിലെ തന്റെ ഫാം ഹൗസില്‍ രണ്ട് പേര്‍ വ്യാജ പേരും ഐഡന്റിറ്റിയും ഉപയോഗിച്ച് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിലും കേസെടുത്തു.

ലോറന്‍സ് ബിഷ്ണോയിയുടെ ഗ്രാമമായ രാജസ്ഥാനിലെ ഫാസില്‍ക ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഫാം ഹൗസില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ട് പ്രതികളെന്ന് പോലീസില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. തന്റെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും എപ്പോഴും ജാഗരൂകരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പോലീസ് തനിക്ക് വൈ പ്ലസ് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും താരം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസിൽ 3 ജീവനക്കാരികളടക്കം 4 പേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.  (9 minutes ago)

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...  (18 minutes ago)

ദര്‍ശന നിയന്ത്രണം ഉണ്ടാകും....  (19 minutes ago)

ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്  (22 minutes ago)

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (31 minutes ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (36 minutes ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (46 minutes ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (1 hour ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (1 hour ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (1 hour ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (2 hours ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (2 hours ago)

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (3 hours ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (3 hours ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (3 hours ago)

Malayali Vartha Recommends