Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ധനലാഭം, ഭാഗ്യോദയം! മീനം രാശിക്കാർക്ക് ഇന്ന് അസുലഭ നിമിഷങ്ങൾ!


മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗത്ത്...


പോറ്റി പുറത്തേക്ക്... ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം... കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി, ഉടൻ പുറത്തിറങ്ങാം


മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..


മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു.. 73 വയസായിരുന്നു, തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

ഗുണ്ടാസംഘ തലവന്‍ ലോറന്‍സ് ബിഷ്ണോയിയാണ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതെന്ന് നടന്‍ സല്‍മാന്‍ ഖാന്‍

24 JULY 2024 07:26 PM IST
മലയാളി വാര്‍ത്ത

ഗുണ്ടാസംഘ തലവന്‍ ലോറന്‍സ് ബിഷ്ണോയിയാണ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. കഴിഞ്ഞ മാസം മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്റ്റോര്‍ഷന്‍ സെല്‍ രേഖപ്പെടുത്തിയ സല്‍മാന്‍ ഖാന്റെ മൊഴി പോലീസ് ഈ മാസം ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമാണ്. ലോറന്‍സ് ബിഷ്ണോയിയില്‍ നിന്നും സംഘാംഗങ്ങളില്‍ നിന്നും വര്‍ഷങ്ങളായി തനിക്കും കുടുംബത്തിനും ലഭിക്കുന്ന ഭീഷണികളുടെ വിശദാംശങ്ങള്‍ സല്‍മാന്‍ ഖാന്‍ പങ്കുവെച്ച 1,735 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. തന്റെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും എല്ലാ സമയത്തും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഞ്ച് പേര്‍ക്കെതിരെയാണ് മുംബൈ പൊലീസ് 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. നടനെ കൊല്ലാന്‍ 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയിരുന്നതായും ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ പ്രതികള്‍ അദ്ദേഹത്തെ കൊല്ലാന്‍ ആധുനിക ആയുധങ്ങള്‍ സ്വന്തമാക്കാന്‍ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തി. വെടിവെപ്പ് സംഭവത്തില്‍ ലോറന്‍സ് ബിഷ്ണോയിയും ഇളയ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയും ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ലോറന്‍സ് ബിഷ്ണോയി ഇപ്പോള്‍ അഹമ്മദാബാദിലെ സബര്‍മതി ജയിലിലാണ്.

ഏപ്രില്‍ 14 ന് പുലര്‍ച്ചെ ഉറങ്ങിക്കിടക്കുമ്പോഴാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് നടന്‍ പ്രസ്താവനയില്‍ പറഞ്ഞു. 'പടക്കം പൊട്ടുന്നത് പോലെയുള്ള ഒരു ശബ്ദം ഞാന്‍ കേട്ടു. തുടര്‍ന്ന്, പുലര്‍ച്ചെ 4.55 ന്, ഗാലക്സി അപ്പാര്‍ട്ട്മെന്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ തോക്കില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അംഗരക്ഷകന്‍ പറഞ്ഞു. എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കാന്‍ മുമ്പ് ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലോറന്‍സ് ബിഷ്ണോയി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ എന്റെ ബാല്‍ക്കണിയില്‍ വെടിവയ്പ്പ് നടത്തിയത് ലോറന്‍സ് ബിഷ്ണോയി സംഘമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ലോറന്‍സ് ബിഷ്ണോയിയും സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി താന്‍ മനസ്സിലാക്കിയതായും താരം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
'ലോറന്‍സ് ബിഷ്ണോയിയും സംഘവും ഒരു അഭിമുഖത്തില്‍ എന്നെയും എന്റെ ബന്ധുക്കളെയും കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചു. അതിനാല്‍, ലോറന്‍സ് ബിഷ്ണോയ് തന്റെ സംഘാംഗങ്ങളുടെ സഹായത്തോടെ എന്റെ കുടുംബാംഗങ്ങള്‍ അകത്ത് ഉറങ്ങുമ്പോള്‍ വെടിവയ്പ്പ് നടത്തി എന്നെയും കുടുംബാംഗങ്ങളെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അതിനാല്‍ അവര്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു.

സല്‍മാന്‍ ഖാന്റെയും സഹോദരന്‍ അര്‍ബാസ് ഖാന്റെയും മൊഴികള്‍ നാലംഗ ക്രൈംബ്രാഞ്ച് സംഘം ജൂണ്‍ നാലിന് രേഖപ്പെടുത്തിയിരുന്നു. നടന്റെ മൊഴി ഏകദേശം നാല് മണിക്കൂറോളം രേഖപ്പെടുത്തിയപ്പോള്‍ സഹോദരന്റെ മൊഴി രണ്ട് മണിക്കൂറിലേറെയാണ് രേഖപ്പെടുത്തിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോറന്‍സ് ബിഷ്ണോയിയും സംഘാംഗങ്ങളും തന്നെ ഭീഷണിപ്പെടുത്തിയ നിരവധി സന്ദര്‍ഭങ്ങളും സല്‍മാന്‍ ഖാന്‍ വിശദീകരിച്ചു. 2022-ല്‍ തന്റെ പിതാവ് സലിം ഖാന്‍, തനിക്കും കുടുംബത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു കത്ത് അവരുടെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് എതിര്‍വശത്തുള്ള ബെഞ്ചില്‍ കണ്ടെത്തിയതായി നടന്‍ പറഞ്ഞു.

'അതിനുശേഷം 2023 മാര്‍ച്ചില്‍, ലോറന്‍സ് ബിഷ്ണോയിയില്‍ നിന്ന് എന്നെയും എന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തി എന്റെ ടീമിലെ ഒരു ജീവനക്കാരനില്‍ നിന്ന് എന്റെ ഔദ്യോഗിക ഇമെയിലില്‍ ഒരു ഇമെയില്‍ ലഭിച്ചു. ഇക്കാര്യത്തില്‍, എന്റെ ടീം അംഗം ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.' പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയില്‍ പനവേലിലെ തന്റെ ഫാം ഹൗസില്‍ രണ്ട് പേര്‍ വ്യാജ പേരും ഐഡന്റിറ്റിയും ഉപയോഗിച്ച് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിലും കേസെടുത്തു.

ലോറന്‍സ് ബിഷ്ണോയിയുടെ ഗ്രാമമായ രാജസ്ഥാനിലെ ഫാസില്‍ക ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഫാം ഹൗസില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ട് പ്രതികളെന്ന് പോലീസില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. തന്റെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും എപ്പോഴും ജാഗരൂകരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പോലീസ് തനിക്ക് വൈ പ്ലസ് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും താരം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ ചൊറിഞ്ഞ അരുണിഞ്ഞിട്ട് പൊട്ടിച്ച് ദേ പോസ്റ്റ്....! രാഹുലിന്റെ ഇന്റർവ്യൂ കിട്ടാത്ത അസൂയ  (1 hour ago)

കടമില്ല എന്ന റോയിയുടെ വീമ്പിളക്കൽ പൊളിഞ്ഞു 12 ലക്ഷം ഡോളർ മുടക്കി ചെക്കോസ്ലോവിയയിലെ പദവി..!  (1 hour ago)

ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...  (1 hour ago)

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു  (1 hour ago)

കുട്ടികളുടെ ആരോഗ്യത്തിനായി 104 ല്‍ വിളിക്കാം  (2 hours ago)

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

അയൽവാസി ആയ പ്രതിക്ക് 14 വർഷം കഠിന തടവും 26000 രൂപ പിഴയും  (2 hours ago)

ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പവന് 3680 രൂപയുടെ കുറവ്  (2 hours ago)

മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗ  (3 hours ago)

ദൈവാധീനം തുണയ്ക്കും, ആദരവ് ലഭിക്കും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ ദിനം!  (3 hours ago)

ഒന്നാം പ്രതി പുറത്തേക്ക്...  (3 hours ago)

ഓഹരിവിപണിയില്‍  (4 hours ago)

ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ  (4 hours ago)

MAYOR V V RAJESH മന്ത്രി-മേയർ തർക്കം തീർന്നു;  (4 hours ago)

Malayali Vartha Recommends