കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...

പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ നാദിർഷ രംഗത്ത്. ആരോഗ്യവാനായ തന്‍റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാൽ കൊന്നുകളഞ്ഞുവെന്ന് ആണ് നാദിർഷ പറയുന്നത്. ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ് അവിടെ ഉള്ളത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കി. എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെയാണ് കേസ്. തന്‍റെ പൂച്ചയെ പരീക്ഷണവസ്തുവാക്കിയെന്നും അനസ്തീസിയ നല്‍കിയത് ഡോക്ടറില്ലാതെയെന്നും നാദിര്‍ഷാ പറഞ്ഞു. പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ട് വലിച്ചാണ് ഗ്രൂമിങ്ങിന് കൊണ്ടുപോയതെന്നും പരാതിയില്‍ പറയുന്നു.
നാദിര്‍ഷയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ പ്ലീസ്.... ഞാൻ കേസ് കൊടുത്തിട്ടുണ്ട്. എന്നായിരുന്നു പോസ്റ്റ്.
അതേസമയം, സംഭവത്തില്‍ വീഴ്ചയില്ലെന്ന് ആശുപത്രി ഉടമ ഡോ. അനീഷ് ആന്‍റണി പറഞ്ഞു. അനസ്തീസിയ നല്‍കിയത് ഡോക്ടര്‍ തന്നെയെന്നും കൃത്യ അളവിലാണെന്നും അനീഷ് ആന്‍റണി വ്യക്തമാക്കി. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തുവെന്നാണ് നാദിര്‍ഷയുടെ ആരോപണം.
പൂച്ചയെ ഗ്രൂം ചെയ്യുന്നതിനായി നാദിര്‍ഷയും മകളുമായിരുന്നു പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിയില്‍ എത്തിയത്. ഇതേ ആശുപത്രിയില്‍ മുന്‍പ് പോയിട്ടുണ്ടെന്നും ഇത്തവണ പരിചയമില്ലാത്ത ചിലരെയാണ് കണ്ടതെന്നും നാദിര്‍ഷ പറഞ്ഞു. പരിചയമില്ലാത്തവർ അനസ്‌തേഷ്യ നല്‍കുന്നതിൽ ആശങ്കയുണ്ടായിരുന്നു. ഇതിനേക്കാള്‍ വലുതിനെ തങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് അനസ്‌തേഷ്യ ചെയ്യുന്നതിന് മുന്നോടിയായി അവര്‍ പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ടു. പിന്നീട് കാണുന്നത് പൂച്ചയുടെ ജഡമായിരുന്നു.
സഡേറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൂച്ച ചത്തു എന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇതിന് ശേഷം താന്‍ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ആ ഡോക്ടര്‍ പറഞ്ഞത്. മറ്റൊരു ലേഡി ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവരാണ് അനസ്‌തേഷ്യ നല്‍കിയതെന്നും പറഞ്ഞു. എന്നാല്‍ അത് താന്‍ വിശ്വസിക്കുന്നില്ല. അനസ്‌തേഷ്യയാണോ കഴുത്തില്‍ കുരുക്കിട്ടതാണോ മരണകാരണമെന്ന് അറിയണം. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും നാദിര്‍ഷ ആവശ്യപ്പെട്ടു.
ഈ വാർത്തയ്ക്ക് താഴെ നിരവധൈ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. Ernakulam pet hospital എന്റെ പൂച്ച യെയും അവർ കൊന്നു അതിന്റെ ഡീറ്റെയിൽസ് അവരുടെ വെബ്സൈറ്ൽ കൊടുത്തിട്ടുണ്ട് എന്നാണ് സേതുനാഥ് വി എന്നൊരാൾ പ്രതികരിച്ചത്.
എന്നാൽ പാർവോ വൈറസ് വന്ന് കൈ വിട്ട് പോയ ഞങ്ങളുടെ കുഞ്ഞിനെ രക്ഷപെടുത്തിയ ഹോസ്പിറ്റൽ ആണ് എന്നയിരുന്നു മറ്റൊരാൾ പ്രതികരിച്ചത്. വിഷയത്തിൽ മരണകാരണം കണ്ടെത്താൻ കാത്തിരിക്കുകയാണ് നാദിർഷ. പൂച്ചയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. ഇതൊക്കെ വാർത്തയാക്കേണ്ട ആവശ്യമുണ്ടോ എന്നുള്ള കമന്റുകൾ ഉയരുമ്പോൾ തന്നെ വളരെയധികം സ്നേഹത്തോടെ വളർത്തുന്ന ഓര്മ്മകളുടെ മരണമുണ്ടാക്കുന്ന ആഘാതം അത് അനുഭവിക്കുന്നവർക്കേ മനസിലാകുവെന്ന മറുപടികളും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha