ഷൂട്ടിംഗിനിടെ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് രജീഷ വിജയന്‍

പരിയേറും പെരുമാള്‍ കണ്ടതിന് ശേഷം ഞാന്‍ മാരി സാറിന്റെ വലിയൊരു ഫാനായി. അദ്ദേഹത്തിന്റെ കര്‍ണ്ണന്‍ സിനിമയിലേക്ക് എന്നെ വിശ്വസിച്ച് വിളിച്ചതിന് ഒത്തിരി സന്തോഷം തോന്നി. പിന്നീട് രണ്ട് സിനിമകള്‍ അദ്ദേഹം ചെയ്തു. എന്നെ എന്താ സാര്‍ ആ സിനിമകളിലേക്ക് വിളിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ അതിലെ കാരക്ടര്‍ നിനക്ക് സെറ്റാകില്ലെന്നായിരുന്നു പറഞ്ഞത്.
ഒരു ഡയറക്ടറുടെ കൂടെ വര്‍ക്ക് ചെയ്ത് ആ കെമിസ്ട്രി വന്നാല്‍ വീണ്ടും ആ ഡയറക്ടറുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹം തോന്നും. ഒരുനാള്‍ അദ്ദേഹം എന്നെ വിളിച്ച് ഒരു സിനിമ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞു. സഹോദരി വേഷമായതുകൊണ്ട് ഞാന്‍ ചെയ്യുമോയെന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. ചേച്ചി, അനിയത്തി, അമ്മ എന്നൊന്നുമില്ല എനിക്ക് സാറിനൊപ്പം വര്‍ക്ക് ചെയ്താല്‍ മതിയെന്ന് പറഞ്ഞു.
കമ്മിറ്റ് ചെയ്ത്, വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തപ്പോള്‍ പോലും ഇതിന്റെ കഥയെന്താണെന്നോ കഥാപാത്രമെന്താണെന്നോ എനിക്കറിയില്ലായിരുന്നു. വിശ്വാസത്തിന്റെ പുറത്താണ് ചെയ്തത്. എന്റെ കരിയറില്‍ ഇതുവരെ മുപ്പതോളം സിനിമകള്‍ ചെയ്തു. ഇത്രയും വിശ്വാസ്യത മറ്റൊരു സംവിധായകനോട് തോന്നിയിട്ടില്ല.
കര്‍ണ്ണന്‍ സിനിമയ്ക്കായി കുറച്ച് നീന്തല്‍ പഠിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗിനിടെ പെട്ടെന്ന് സാര്‍ ഒരു സീന്‍ പ്ലാന്‍ ചെയ്തു. വെള്ളത്തില്‍ ചാടണം, നിനക്ക് നീന്തല്‍ അറിയാമല്ലോ എന്ന് ചോദിച്ചു. ആ സീന്‍ ചെയ്യാനുള്ള ആഗ്രഹം കൊണ്ട് അറിയാമെന്ന് പറഞ്ഞു. നാല് വര്‍ഷം മുമ്പാണ് നീന്തിയത്. അത് ഞാന്‍ മറന്നുപോയിരുന്നു. അനുപമ വെള്ളത്തില്‍ ചാടി, ഞാനും ചാടി. പക്ഷേ എനിക്ക് നീന്താന്‍ സാധിച്ചില്ല. എന്റെ കാലില്‍ പാവാട കുടുങ്ങി. ഞാന്‍ വെള്ളത്തിനടിയിലേക്ക് പോയിക്കൊണ്ടിരുന്നു. സത്യമാണ് പറയുന്നത് ആ അഞ്ച് സെക്കന്‍ഡ് നേരം എന്റെ അവസാനമായി എന്നാണ് കരുതിയത്. ആളുകള്‍ രക്ഷിക്കുന്നതായി തോന്നി. ചുറ്റും നോക്കിയപ്പോള്‍ കൂളിംഗ് ഗ്ലാസ് വച്ച് വെള്ളത്തിലിറങ്ങിയ മാരി സാറിനെയാണ് കണ്ടത്. അദ്ദേഹം ഷൂസ് പോലും അഴിക്കാതെ എന്നെ രക്ഷിക്കാനായി ചാടിയതായിരുന്നു.' നടി പറഞ്ഞു.
https://www.facebook.com/Malayalivartha