Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

മലയാളി മുതല്‍ ശ്രീലങ്കന്‍ വരെ... മകളേയും മരുമകനേയും ബിസിനസില്‍ കൂട്ടി; ഗീതയില്‍ നിന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

28 MAY 2016 11:20 PM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ പെണ്‍വാണിഭ സംഘത്തില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. മലയാളി മുതല്‍ കൊല്‍ക്കത്ത ശ്രീലങ്കന്‍ പെണ്‍കുട്ടികളെ വരെ ലഭ്യമാക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കസ്റ്റഡിയിലായ ശ്രീകാര്യം സ്വദേശിനി ഗീതയില്‍ നിന്നാണു നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.
രാഷ്ട്രീയക്കാരുമായും ചില പൊലീസ് ഓഫീസര്‍മാരുമായും അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളതെന്നും പൊലീസ് പറയുന്നു.
പതിനഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട ഗീത തുന്നല്‍ ജോലികള്‍ ചെയ്തും ബ്യൂട്ടി പാര്‍ലറുകളില്‍ സഹായിയായി പോയുമാണ് കുടുംബം പുലര്‍ത്തിയത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്ത് മൂന്ന് ചെറിയ വീടുകളുണ്ടായിരുന്ന അത് വാടകയ്ക്കും നല്‍കിയിരുന്നു.
അഞ്ചുവര്‍ഷം മുമ്പ് ഫോണില്‍ മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട ജയനെന്നയാള്‍ മുഖാന്തിരമാണ് താന്‍ പെണ്‍വാണിഭ സംഘവുമായി അടുത്തതെന്നാണ് ഗീത നല്‍കിയിട്ടുള്ള മൊഴി. കൊല്‍ക്കത്തയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കാശുകൊടുത്തു വാങ്ങി ഇവിടെയെത്തിച്ചാണു വാണിഭത്തിനായി ഉപയോഗിച്ചിരുന്നത്.
ഗീതയുമായി അടുപ്പമുണ്ടായിരുന്ന ജയന്‍ പകല്‍ സമയങ്ങളില്‍ ഇവരുടെ വീടുകളില്‍ സ്ത്രീകളുമായി സന്ധിക്കാറുണ്ടായിരുന്നു. ഇതിന് ഗീതയ്ക്ക് അഞ്ഞൂറുമുതല്‍ ആയിരം രൂപവരെ പ്രതിഫലമായും നല്‍കി. ഈ നിലയ്ക്ക് പണം ലഭിച്ചുതുടങ്ങിയതോടെ ഗീത സ്വന്തം നിലയ്ക്ക് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ബ്യൂട്ടിപാര്‍ലറുകളില്‍നിന്നും മറ്റും പെണ്‍കുട്ടികളെ തരപ്പെടുത്തി ആവശ്യക്കാര്‍ക്ക് നല്‍കി പണം സമ്പാദിക്കാന്‍ തുടങ്ങിയ ഇവര്‍ പിന്നീട് ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവടുമാറ്റി.
വിവാഹം ചെയ്ത് അയച്ച തന്റെ മകളെയും മരുമകനെയും ഗീത ഈ ബിസിനസില്‍ പങ്കാളിയാക്കിയ ഗീതയ്ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വന്‍തോതില്‍ സമ്പാദ്യമുണ്ടായതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. താനും മകളും ആരുടെയും മുന്നില്‍ ഇരകളായി പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ഇടനിലക്കാര്‍ മാത്രമായിരുന്നുവെന്നുമാണ് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. ആവശ്യക്കാരായി വിളിക്കുന്നവരുടെ ഫോണ്‍കോളുകള്‍ പലതും ഗീതയുടെ മകളും മരുമകനും അറ്റന്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാരും പൊലീസുള്‍പ്പെടെ വിവിധ വകുപ്പുകളില്‍ ജോലി നോക്കുന്നവരുമായി ഗീതയ്ക്ക് നല്ല ബന്ധമുള്ളതായി പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഗര്‍ഭനിരോധന ഉറകളും സ്ത്രീകള്‍ക്ക് രക്തസ്രാവമുണ്ടായാല്‍ നിലയ്ക്കുന്നതിന് നല്‍കുന്ന ഗുളികകളുമുള്‍പ്പെടെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ തമിഴ് വംശജയും ഗീതയുമായും വര്‍ഷങ്ങളായി നല്ല ബന്ധത്തിലാണ്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഗീതയുടെ വീട്ടില്‍ ഒരു തവണ എത്തിയ ശ്രീലങ്കന്‍ യുവതിയുമായി ആത്മബന്ധം സ്ഥാപിച്ച ഗീത പിന്നീട് സ്വന്തം നിലയ്ക്ക് ഇവളെ ഉപയോഗിച്ചിട്ടുണ്ട്.
വീട്ടുജോലിയ്‌ക്കെന്ന വ്യാജേന ഗീതയുടെ വീട്ടിലെത്തി ആവശ്യക്കാരെ തൃപ്തിപ്പെടുത്തി മടങ്ങിയിരുന്ന ശ്രീലങ്കന്‍ യുവതി തന്റെ ആദ്യ ഭര്‍ത്താവ് മരണപ്പെട്ടശേഷമാണ് ഈ രംഗത്തെത്തിയത്.
ഇരുപത്തിനാലുകാരിയായ ഇവരെ പിന്നീട് പൊള്ളാച്ചി സ്വദേശി വിവാഹം കഴിച്ചെങ്കിലും തന്റെ ആദ്യത്തെ വകയിലെ രണ്ട് കുട്ടികളുടെ സംരക്ഷണം അയാളെ ഏല്‍പ്പിച്ചശേഷം ജോലിക്കെന്ന പേരില്‍ ഇവിടെ എത്തുകയായിരുന്നു.
സ്‌കൂള്‍, കോളേജ് കാമ്പസുകളില്‍ നിന്ന് കഞ്ചാവും മദ്യവും മയക്കുമരുന്നുകളും നല്‍കി പല പെണ്‍കുട്ടികളെയും സംഘം തങ്ങളുടെ ഇരകളാക്കിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് ജുവലറികളിലും ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലും ജോലിക്കെന്ന വ്യാജേനയും പെണ്‍കുട്ടികളെ ഇവര്‍ കടത്തിക്കൊണ്ടുവന്നിട്ടുണ്ട്. നാലും അഞ്ചും ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയില്‍നിന്ന് കൊണ്ടുവരുന്ന പതിനെട്ട് വയസില്‍താഴെയുള്ള കുട്ടികളെ പല സ്ഥലങ്ങളിലായി മാറ്റി മാറ്റി നിര്‍ത്തി ഇരകള്‍ക്ക് കാഴ്ചവച്ചശേഷം പിന്നീട് ലോക്കല്‍ സംഘങ്ങള്‍ക്ക് അരലക്ഷത്തിനും ഒരുലക്ഷത്തിനും ഇടയ്ക്ക് വില്‍പ്പന നടത്തിവരികയായിരുന്നു ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends