തനിക്കുണ്ടായിരുന്ന രണ്ട് സ്വപ്‌നങ്ങളും സാക്ഷാത്കൃതമായ സന്തോഷത്തിൽ താരം
ഉണ്ണിമുകുന്ദന് രണ്ട് സ്വപ്‌നങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് സിനിമ, രണ്ട് നാട്ടിലൊരു വീട് പണിത് മാതാപിതാക്കളെ ഗുജറാത്തില്‍ നിന്ന് കൊണ്ട് വരണം. ആദ്യ സ്വപ്‌നം എന്നേ യാഥാര്‍ത്ഥ്യമായി. രണ്ടാം സ്വപ്‌നം കഴിഞ്ഞ ഓണക്കാലത്താണ് സാക്ഷാത്കരിച്ചത്. ഒറ്റപ്പാലത്ത് പണിത വീടിന് വൃന്ദാവനം എന്നാണ് പേരിട്ടിരിക്കുന്നത്.
സിനിമയിലായ ശേഷം ഉണ്ണി എറണാകുളത്തായെങ്കിലും അമ്മയും അച്ഛനും ഗുജറാത്തിലായിരുന്നു. ഇനി എറണാകുളത്ത് ഒരു ഫഌറ്റുകൂടി വാങ്ങണം. അതിന്റെ കാര്യങ്ങള്‍ നടക്കുകയാണ്. മിക്കവാറും ഈ മാസം തന്നെയുണ്ടാകും. സിനിമ ഉള്ളത് കൊണ്ടാണ് ഇതൊക്കെ സാധിച്ചത്. അതിന് തന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ചവരോടെല്ലാം താരം നന്ദിയും പറയുന്നു.
ഒറ്റപ്പാലത്താണ് ഉണ്ണിയുടെ അമ്മയുടെ വീട്. അച്ഛന്റേത് തൃശൂരിലും. ഉണ്ണിമുകുന്ദന് ഓര്‍മവെച്ച ശേഷം കേരളത്തില്‍ കുടുംബസമേതം ഓണം ആഘോഷിച്ചത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സിനിമയില്‍ സജീവമായ ശേഷം മിക്ക ഓണവും ലൊക്കേഷനുകളിലാവും അതിന് മുമ്പ് ബന്ധുവീടുകളിലൊക്കെ ഓണം ആഘോഷിച്ചിരുന്നു. രണ്ട് മൂന്ന് വര്‍ഷം ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസം. അപ്പോള്‍ അവന്റെ കൂടെയായിരുന്നു ഓണക്കാലം. ഒറ്റയ്ക്ക് താമസം തുടങ്ങിയ ശേഷം അടുത്ത സുഹൃത്തായ അനൂപിനൊപ്പമായിരുന്നു. ഉണ്ണിയുടെ വീട്ടില്‍ സിനിമ ഒരിക്കലും ചര്‍ച്ചയായിട്ടില്ലെന്ന് താരം പറഞ്ഞു.
അമ്മ രോജിക്കോ അച്ഛന്‍ മുകുന്ദനോ സഹോദരി കാര്‍ത്തികയ്‌ക്കോ സിനിമയുമായി വലിയ ബന്ധമില്ല. അതുകൊണ്ട് മാധ്യമങ്ങളില്‍ വരാന്‍ അവര്‍ക്ക് താല്‍പര്യമില്ല. വളരെ സാധാരണമായ ജീവിതം നയിക്കാനാണ് വീട്ടുകാര്‍ക്ക് ഇഷ്ടം. സാധാരണ കുടുംബത്തിലാണ് താന്‍ ജനിച്ചതെന്ന് താരം പറഞ്ഞു. അച്ഛന്റെ അച്ഛനനുള്ള കാലം വരെ ജീവിതം സമ്പന്നമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് അച്ഛന്‍ ഗുജറാത്തില്‍ പോയി ബിസിനസ് തുടങ്ങിയത്.
https://www.facebook.com/Malayalivartha