തന്റെ കണ്ണീരിന്റെ വിലയാണ് ലോകം തിരഞ്ഞെടുത്തത്; അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല: എന്നിട്ടും അപവാദങ്ങൾ തന്നെ വേട്ടയാടി
ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് തന്റെ പേരാണെങ്കില്‍, അതൊരിക്കലും ഒരു അംഗീകാരമായി കാണാന്‍ കഴിയില്ല എന്ന് കാവ്യ മാധവന്‍ . അത് തന്റെ കണ്ണീരിന്റെ വിലയാണ്. ലോകം തിരഞ്ഞ നായികമാരുടെ പട്ടികയില്‍ ഈ വര്‍ഷം ആദ്യ പത്തില്‍ ഇടം നേടിയിരിയ്ക്കുന്നത് കാവ്യ മാധവനാണ്. സണ്ണി ലിയോണ്‍, ഐശ്വര്യ റായി, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് നടിമാര്‍ക്കിടയിലാണ് ഒമ്പതാം സ്ഥാനത്ത് കാവ്യ ഇടം നേടിയത്.
2017 തനിക്ക് കണ്ണീര്‍ കുടിച്ച വര്‍ഷമാണെന്നാണ് കാവ്യ മാധവന്‍ പറയുന്നത്. ആളുകളുടെ മുന്നില്‍ വന്ന് പൊട്ടിക്കരയുന്നില്ലെന്നേയുള്ളൂ.. കണ്ണീരോടെ ഒരു വര്‍ഷം പിന്നിട്ട അപൂര്‍വ്വം സ്ത്രീകളിലൊരാളാണ് ഞാന്‍. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും അപവാദങ്ങള്‍ പറഞ്ഞു, മനസ്സാ അറിയാത്ത കാര്യങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചും എന്നെ നിരന്തരമായി വേദനിപ്പിച്ചു. സഹിക്കാനാവാത്ത ദുഖവുമായിട്ടാണ് ഞാനിന്ന് ജീവിയ്ക്കുന്നത്. ലോകത്ത് ഒരു സ്ത്രീയ്ക്കും ഇത്തരമൊരു അനുഭവം ഉണ്ടാവരുത് എന്ന് കാവ്യ പറയുന്നു.
തീര്‍ച്ചയായും കാവ്യയുടെ വീഴ്ച സിനിമാ ലോകത്തുള്ള ചിലരെയെങ്കിലും സന്തോഷിപ്പിച്ചു കാണും. ആരും കൊതിയ്ക്കുന്ന താരപ്രഭയില്‍ നിന്ന് അത്ര പെട്ടന്നാണ് കാവ്യ നിലം പൊത്തിയത്. നായികാ നിരയില്‍ മുന്നിലായിരുന്ന കാവ്യ ഒരു വര്‍ഷം കൊണ്ട് അപവാദങ്ങള്‍ കേട്ട് കിടന്നുറങ്ങേണ്ടി വന്നു. അഞ്ചാം വയസ്സിലാണ് കാവ്യ മാധവന്‍ സിനിമാ ലോകത്ത് എത്തുന്നത്. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് വന്ന കാവ്യ പിന്നീട് അനിയത്തിയായും എത്തി. ഉണ്ടക്കണ്ണും കുസൃതി നോട്ടവുമുള്ള കാവ്യ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് തുടക്കം.
ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ പതിനാലാം വയസ്സിലാണ് കാവ്യ നായികയായി അരങ്ങേറിയത്. ദിലീപാണ് ആദ്യ ചിത്രത്തിലെ നായകന്‍. വളരെ പെട്ടന്ന് കാവ്യയ്ക്ക് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഇടം ലഭിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, ജഗതി, തിലകന്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമൊക്കെ നല്ല ബന്ധം സൂക്ഷിച്ച കാവ്യ മലയാളത്തിന്റെ നായികാ സങ്കല്‍പമായി മാറിയത് വളരെ പെട്ടന്നാണ്.
https://www.facebook.com/Malayalivartha