വളരെ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് ഇത്രയും വലിയ അവാർഡ് കൊണ്ട് വന്ന നടിയെ ക്ഷണിച്ച് ആദരിച്ചിരുന്നെങ്കിൽ എല്ലാവർക്കും സന്തോഷമാകുമായിരുന്നു; വിനയ് ഫോർട്ട് പറയുന്നു...
തിരുവന്തപുരത്ത് നടക്കുന്ന ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ തന്നെ അവഗണിച്ചതിന് നടി സുരഭി ലക്ഷ്മി രംഗത്തെത്തിയിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായിട്ടും അവഗണിച്ചതിനു സുരഭിയെ സപ്പോർട്ട് ചെയ്തു കുറേപ്പേർ സോഷ്യൽ മീഡിയകളിലും രംഗത്തെത്തിയിരുന്നു. സിനിമാമേഖലയിലുള്ളവരും സുരഭിയെ പിന്തുണച്ചിരുന്നു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭിയെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ക്ഷണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നുവെന്ന് നടൻ വിനയ് ഫോർട്ട് പറഞ്ഞു.
വളരെ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് ഇത്രയും വലിയ അവാർഡ് കൊണ്ട് വന്ന നടിയാണ് അവർ. മറ്റ് പലരും ഐ.എഫ്.എഫ്.കെയുടെ വേദിയിലുണ്ടായിരുന്നു. ആ വേദിയിലേക്ക് സുരഭിയെ ക്ഷണിച്ച് ആദരിച്ചിരുന്നെങ്കിൽ എല്ലാവർക്കും സന്തോഷമാകുമായിരുന്നു. അത്ര പ്രശസ്തയായ നടിയൊന്നുമല്ലെങ്കിലും മികച്ച കലാകാരിയാണ് അവർ. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് പരാതികളൊന്നും ഇല്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയർക്ക് പെട്ടെന്ന് മനസിലാകുന്ന മാർക്സ്, ഏംഗൽസ് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ ദ യംഗ് കാറൽ മാർക്സ് വളരെ നല്ല സിനിമയായിരുന്നു.
സിനിമയേക്കാളുപരി അതിലെ അഭിനേതാക്കളുടെ പ്രകടനമാണ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടത്. ഈ സിനിമ കാണാൻ ദാസ് കാപ്പിറ്റലും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയൊന്നും വായിക്കണമെന്നില്ല. സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ച് പ്രാഥമികമായ അറിവ് മാത്രം മതി. എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഇത്ര വലിയ പുസ്തങ്ങളൊന്നും വായിക്കാൻ കഴിഞ്ഞിട്ടില്ല- വിനയ് പറഞ്ഞു.
https://www.facebook.com/Malayalivartha