ലേഡി സൂപ്പര്‍ സ്റ്റാറിന്റെ താരജീവിതത്തിന് തിരശീല വീണത് ആഘോഷങ്ങളോടെ... ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമാകാതെ തിരിച്ച് വരാൻ പറ്റാത്ത ലോകത്തേയ്ക്ക് താരത്തിന്റെ മടക്കം...

തമിഴും മലയാളവും കടന്ന് ബോളിവുഡില്‍ എത്തി ലോകത്തിന്റെ ശ്രദ്ധ നേടിയ താരമായിരുന്നു ശ്രീദേവി. അസാധാരണ അഭിനയ മികവു കൊണ്ട് 300-ലധികം സിനിമകളിലൂടെ നടിയുടെ അപ്രതീക്ഷിത വേര്‍പാട്. രാജേശ്വരിയുടെയും അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും മകള്‍ ശ്രീ അമ്മ യങ്കാര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി, തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായാണ് വെള്ളിത്തിരയില്‍ ഹരിശ്രീ കുറിച്ചത്. പിന്നീട് ബാലതാരമായി തമിഴിലും മലയാളത്തിലുമായി സിനിമകള്‍ ചെയ്തു.
1971 ല്‍ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടി. 1975 ല്‍ ജൂലിയില്‍ ഒരു ചെറിയ വേഷത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിന്റെ അകത്തളത്തിലേക്കു ചുവടു വച്ചത്. 78 ല്‍ സോള്‍വ സാവന്‍ എന്ന സിനിമയിലൂടെ നായികയായെങ്കിലും 83 ല്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്‌വാലയാണ് ഹിന്ദിയില്‍ ശ്രീദേവിക്ക് ആരാധകരെ സൃഷ്ടിച്ചത്.
പിന്നെ ഹിറ്റുകളുടെ നീളന്‍ പരമ്പര. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി വച്ചുനീട്ടിയാണ് ബോളിവുഡ് ശ്രീദേവിയെ താരറാണിയായി വാഴിച്ചത്. ഹിന്ദിയില്‍ തിരക്കേറിയ താരമായപ്പോഴും അവര്‍ മലയാള സിനിമയോടുള്ള ഇഷ്ടം മനസ്സില്‍ ചേര്‍ത്തുവച്ചിരുന്നു. ഒരുപാടു സിനിമകളില്‍ തന്റെ ഹിറ്റ് ജോഡിയായിരുന്ന അനില്‍ കപൂറിന്റെ സഹോദരനും ചലച്ചിത്രനിര്‍മാതാവുമായ ബോണികപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം കഴിച്ചത്. 1997ല്‍, അനില്‍കപൂറിന്റെ നായികയായി അഭിനയിച്ച ജുദായിയോടെ അവര്‍ സിനിമ വിടുകയും ചെയ്തു.
പിന്നീട്, 2012 ല്‍ ഇംഗ്ലീഷ് വിംങ്ഗ്ലീഷ് എന്ന സിനിമയിലൂടെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ശ്രീദേവി നടത്തിയത്. 2018 ല്‍ റീലീസിനൊരുങ്ങുന്ന സീറോ എന്ന സിനിമ അവസാനത്തേതായി. മകള്‍ ജാഹ്‌നവിയുടെ സിനിമാപ്രവേശമായിരുന്നു ശ്രീദേവിയുടെ വലിയ സ്വപ്നം. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ധടക് എന്ന സിനിമയിലൂടെ ജാഹ്‌നവി അരങ്ങേറ്റം കുറിക്കുന്നതു കാണാതെയാണ് താരങ്ങളുടെ രാജ്ഞി ജീവിതത്തിന്റെ തിരശ്ശീലയൊഴിയുന്നത്..
https://www.facebook.com/Malayalivartha


























