വെള്ളം കുടിപ്പിച്ച് 10 ചോദ്യങ്ങൾ; ഞെട്ടലോടെ സിനിമാലോകം...

ദുബായിൽ മരിച്ച നടി ശ്രീദേവിയുടെ ഭർത്താവും സിനിമ നിർമ്മാതാവുമായ ബോണി കപൂറിനെ പോലീസ് ചോദ്യം ചെയ്തു. മരണം സംബന്ധിച്ച് അവ്യക്തതകൾ തുടരുന്നതിനാൽ പത്ത് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പോലീസ് അന്വേഷിക്കുന്നത്. ഇത്രയും വി ഐ പി പരിഗണനയിലുള്ള ഒരു വ്യക്തിത്വം മരിച്ചിട്ട് എന്ത്കൊണ്ട് മൃതദേഹം എന്തുകൊണ്ട് ഇന്ത്യയിലേയ്ക്ക് അയയ്ക്കാൻ കഴിയുന്നില്ലെന്ന ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
എന്നാൽ ഈ ചോദ്യങ്ങൾക്ക് മുമ്പ് പോലീസ് അന്വേഷിക്കുന്ന 10 ചോദ്യങ്ങൾക്ക് കൂടി ഉത്തരം കിട്ടിയാലേ അവ്യക്തത അവസാനിക്കൂ. ഇതിന്റെ ഭാഗമായാണ് സിനിമ നിർമാതാവും ഭർത്താവുമായ ബോണി കപൂറിനെ പോലീസ് ചോദ്യം ചെയ്തത്. ഒപ്പം ദുബായിലെ ശ്രീദേവിയുടെ ബന്ധുക്കളെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് സംശയങ്ങൾക്കുള്ള ഉത്തരം പോലീസ് തേടുന്നത്.
ശ്രീദേവിയുടെ മരണത്തിൽ ഉയരുന്ന ആ പത്ത് ചോദ്യങ്ങൾ ഇങ്ങനെ...
1. ആദ്യം ബന്ധുക്കള്‍ പറഞ്ഞത് ഹൃദയസ്തംഭനമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മുങ്ങി മരണം
2 .ബാത്ത് ടബ്ബില്‍ എങ്ങനെ മുങ്ങി മരിക്കുന്നു?
3. മുതിര്‍ന്ന ഒരാള്‍ക്ക് മുങ്ങാന്‍ മാത്രം വെള്ളമുണ്ടാകു?
4. ശ്രീദേവി ബാത്ത് ടബ്ബില്‍ എങ്ങനെ അബോധാവസ്ഥയിലായി?
5. ശ്രീദേവി മദ്യപിച്ചിരുന്നോ?
6. മദ്യപിച്ചപ്പോള്‍ ആരെങ്കിലും കൂടെയുണ്ടായിരുന്നോ?
7. ഹോട്ടല്‍ മുറിയില്‍ അവസാനമായി ഉണ്ടായിരുന്നത് ആരെല്ലാം?
8. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലെ വ്യക്തികള്‍ ആരെല്ലാം?
9. ബന്ധുവിന്റെ വിവാഹ വിരുന്ന് കഴിഞ്ഞിട്ടും എന്തിന് ഇത്രയും ദിവസം ദുബായില്‍ തങ്ങി?
10. വിവാഹ വിരുന്നിലും മറ്റും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ആ സമയത്ത് എവിടെയായിരുന്നു?
ഇങ്ങനെ പത്തിലധികം ചോദ്യങ്ങളാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ളത്. ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടും മൃതദേഹം വൈകുന്നതിന് പിന്നിലെ സത്യമെന്ത്? മൃതദേഹത്തിനായി പ്രത്യേക വിമാനം എത്തിയിട്ടും വ്യക്തതയില്ലാതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിലാണ് ദുബായ് പോലീസ്.
https://www.facebook.com/Malayalivartha

























