ശ്രീദേവിയുടെ മരണത്തിൽ റീ പോസ്റ്റ്മോർട്ടം എന്തിന്..? മൃതദേഹത്തിൽ കണ്ട അസ്വാഭാവികത അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു...
ദുബായിൽ മരിച്ച നടി ശ്രീദേവിയുടെ തലയിൽ മുറിവ്. ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവുള്ളതായി റിപ്പോർട്ട്. മുറിവ് എങ്ങനെ സംഭവിച്ചുവെന്ന് അവ്യക്തം. വീഴ്ചയിൽ സംഭവിച്ചതാണോ എന്ന പരിശോധിക്കും . ഇതിനായി മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും.
ശ്രീദേവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അടിയന്തിരമായി യോഗം ചേരുന്നുണ്ട്. അതിനിടെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തതായാണ് ലഭിക്കുന്ന വിവരം. നടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആദ്യ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെ തുടർന്നാണിത്. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. ശ്രീദേവിയുടെ രക്തത്തിൽ മദ്യത്തിന്റെ അംശമുള്ളതായും കണ്ടെത്തിയിരുന്നു. മദ്യത്തിന്റെ ലഹരിയിൽ കുളിമുറിയിലെ ബാത്ത് ടബ്ബിൾ വീണതാകാം എന്നാണ് സംശയിക്കുന്നത്.
ബാത്ത് ടബ്ബിൾ വീണു കിടന്ന ശ്രീദേവിയെ ബോണി കപൂറാണ് പുറത്തെടുത്തത്. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നു. ശ്രീദേവി മരിച്ചത് ഹൃദയാഘാതം കാരണമാണെന്ന തരത്തിൽ ആദ്യം വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ പാടേ തള്ളിക്കൊണ്ടാണ് മരണം ശ്വാസകോശത്തിൽ വെള്ളം കയറിയതുകൊണ്ടാണെന്ന ഫോറൻസിക് പരിശോധനാഫലം പുറത്തു വന്നത്.
https://www.facebook.com/Malayalivartha