പുതിയ ചിത്രമായ കമ്മാരസംഭവത്തിൽ പ്രതീക്ഷയർപ്പിച്ച് പി ആർ വിദഗ്ദ്ധരെ രംഗത്തിറക്കി ദിലീപ്

രാമലീലയുടെ വൻ വിജയത്തിനു ശേഷം എത്തുന്ന സിനിമയാണ് ഇത്. കേരള ഹൈക്കോടതിയിൽ നടിയെ ആക്രമിച്ച കേസിന്റെ വാദം തുടങ്ങിയ ശേഷം റിലീസാകുന്ന ചിത്രം എന്ന നിലയിൽ ആഹ്ലാദത്തിലാണ് ദിലീപ്. താൻ കേസിൽ പ്രതിയായ ശേഷമാണ് രാമലീല പുറത്തിറങ്ങിയത്. രാമലീലയെക്കാൾ വിജയമായിരിക്കും കമ്മാരസംഭവമെന്ന് ദിലീപ് കരുതുന്നു.
കമ്മാരന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മുരളീ ഗോപിയും ഇന്ദ്രൻസും ശ്വേത മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ തിരക്കഥാരചന നടത്തിയിരിക്കുന്നത് മുരളീ ഗോപിയാണ്.രതീഷ് അമ്പാടാണ് ചിത്രത്തിന്റ സംവിധായകൻ. 20 കോടിയാണ് ചിത്രത്തിന്റെ ചെലവ്. ഏപ്രിൽ അഞ്ചിന് ചിത്രം തീയേറ്ററിലെത്തും. ദിലീപിന്റെ വിതരണ കമ്പനിയാണ് ചിത്രം വിതരണം ചെയ്യുന്നത്.
കമ്മാരസംഭവത്തിലെ ജീവിതത്തിന് ദിലീപിന്റെ ജീവിതവുമായി ചില സമാനതകളുണ്ട് എന്നും സ്ഥിതീരിക്കാത്ത റിപ്പോർട്ടുണ്ട്. തകർന്നടിഞ്ഞ തന്റെ ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. രാമലീല അത്തരമൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു. അത് വിജയിച്ചതോടെ ദിലീപിന് വിജയരഹസ്യം പിടികിട്ടി. അവിടെ നിന്നാണ് കമ്മാരസംഭവത്തിന്റെ തുടക്കം പതിയെ പതിയെ സിനിമയിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ് ദിലീപ്. അതിനായി നിരവധി മാർക്കറ്റിംഗ് തന്ത്രങ്ങൾ ദിലീപ് പയറ്റുന്നുണ്ട്. പരിചയ സമ്പന്നരായ പി ആർ വിദഗ്ദ്ധരെയാണ് ദിലീപ് രംഗത്തിറക്കിയിരിക്കുന്നത്. പണം ദിലീപിന് വിഷയമല്ല. മുന്നോട്ട് കുതിക്കാനുള്ള ശ്രമത്തിലാണ് താരം,
ദിലീപിനെതിരെ ഒരു ട്രെന്റ് നിലവിലില്ല. അതാണ് ദിലീപ് ഭയപ്പെട്ടത്. അങ്ങനെയൊരു ട്രെന്റ് നിലവിലുണ്ടായിരുന്നെങ്കിൽ ഒരിക്കലും രാമലീല വിജയിക്കുമായിരുന്നില്ല.അതിൽ നിന്നും ലഭിച്ച ആത്മവിശ്വാസത്തിലാണ് സ്വന്തം കമ്പനിയെ കൊണ്ട് പുതിയ ചിത്രത്തിന്റെ വിതരണം ഏറ്റെടുപ്പിച്ചത്.പുതിയ ചിത്രം വിജയിക്കുമെന്ന് ദിലീപിന് ഉറപ്പുണ്ട്.
ദിലീപിനെ തേടി പുതിയ ചിത്രങ്ങൾ നിരവധി വരുന്നുണ്ട്. എന്നാൽ ഏതെല്ലാം ഏറ്റെടുക്കണമെന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ല. കമ്മാരസംഭവത്തിന്റെ വിജയം അറിഞ്ഞ ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കുകയുള്ളു എന്ന തീരുമാനത്തിലാണത്രേ ദിലീപ്. അതേ സമയം കേസിന്റെ കാര്യത്തിൽ ബദ്ധശ്രദ്ധനാണ് നടൻ. പീഡനത്തിന് ഇരയായ നടി കേസിൽ നിന്നും പിൻമാറുമെന്നാണ് ദിലീപ് കരുതിയിരുന്നത്.
ഇതിനായി ദിലീപ് ചരട് വലിച്ചിരുന്നു. നടിയും ദിലീപുമായി ബന്ധപ്പെട്ടവർ പരസ്പരം സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മാർട്ടിന്റെ ഹൈക്കോടതിയിലെ മൊഴി ഇതിന്റെ ഭാഗമാണ്. ചില സിനിമാക്കാരാണ് ദിലീപിനെ കുരുക്കിയതെന്ന് മാർട്ടിൻ ഹൈക്കോടതിയിൽ മൊഴി നൽകിയിരുന്നു. അതിൽ സത്യമുണ്ടെന്നാണ് ദിലീപിന്റെ സുഹൃത്തുക്കൾ പറയുന്നത് .
https://www.facebook.com/Malayalivartha
























