ഒടിയനിലെ ലാലേട്ടന്റെ അഭിനയം കണ്ട് കണ്ണ് തള്ളി ചലച്ചിത്ര ലോകം... ഓരോ ചലനവും അമാനുഷികം; ഒടിയനിൽ അഭിനയിക്കാൻ തുടങ്ങിയത് മുതൽ മോഹൻലാലിൽ നിഗൂഢശക്തികൾ സന്നിവേശിക്കാൻ തുടങ്ങി.. മോഹൻലാൽ മന്ത്രതന്ത്രങ്ങളുടെ ഉപാസകനോ?
മോഹൻലാൽ മന്ത്രതന്ത്രങ്ങളുടെ ഉപാസകനോ? ചലച്ചിത്ര ലോകം ഇങ്ങനെയൊരു സംശയത്തിലാണ് ഇപ്പോൾ. ഒടിയന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് സംവിധായകൻ ശ്രീകുമാർ മേനോൻ ഉൾപ്പെടെയുള്ളവർക്ക് ഇങ്ങനെയൊരു സംശയമുണ്ടായത്. ഒടിയനിലെ ഓരോ ചലനവും അമാനുഷികമാണ്.
തേൻകുറിശി പുഴയിലായിരുന്നു ഷൂട്ടിങ്ങ്. രാത്രിയാണ് ഷൂട്ടിങ്ങ് നടന്നത്. പാലക്കാട്ടാണ് ലൊക്കേഷൻ. ഒടിയൻ മാണിക്യന്റെ ഒളിസങ്കേതമാണ് തേൻ കുറിശി പുഴ. എതിരാളി രാവുണ്ണിയോട് പ്രതികാരം ചെയ്യാൻ പുഴ നീന്തി മാണിക്യൻ വരുന്നു. ഡ്യൂപ്പിനെ ഉപയോഗിച്ച് ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനം. തേൻ കുറി ശിപുഴ നീന്തി കയറുന്നത് നല്ല നീന്തൽക്കാരെ കൊണ്ടു പോലും എളുപ്പത്തിൽ സാധ്യമാകുന്ന കാര്യമല്ല. അപ്പോൾ മോഹൻലാലിന്റെ കാര്യം പറയേണ്ടതുണ്ടോ?
പുഴയുടെ അടിത്തട്ടിലൂടെ നീന്തണം. പുറത്തു കാണാൻ പാടില്ല. ഒടിയന്റ രഹസ്യ സഞ്ചാരങ്ങളൊക്കെ ഇങ്ങനെയാണ്. തീർത്തും അപകടം നിറഞ്ഞ സഞ്ചാരമാണത്. എന്നാൽ താൻ തനിയെ മാനേജ് ചെയ്യാം എന്നായിരുന്നു മോഹൻ ലാലിന്റെ വാഗ്ദാനം. ഒരിക്കലും താൻ ഡ്യൂപ്പിട്ട് അഭിനയിക്കില്ലെന്ന് ലാൽ വാശി പിടിച്ചു സംവിധായകൻ പ്രതിസന്ധിയിലായി. അദ്ദേഹത്തിന് എന്ത് ചെയ്യണമെന്ന് രൂപം കിട്ടിയില്ല. ഒടുവിൽ ഒടിയൻ സ്വയം നീന്തി. ഏതായാലും ഒരു മനുഷ്യന് ഒരിക്കലും ഇത്തരത്തിൽ അഭിനയിക്കാൻ കഴിയില്ലെന്നാണ് കണ്ടുനിന്നവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പറയുന്നത്. അണിയറ പ്രവർത്തകർക്ക് മോഹൻലാൽ നീന്തികയറുന്നത് വരെ ശ്വാസം കിട്ടിയില്ല. താരം ഒടിയനായി മാറിയെന്ന സംശയവും അണിയറ പ്രവർത്തകർക്കുണ്ട്.
ഒടിയന്റെ ചിത്രീകരണത്തിനിടയിൽ മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒടിയനിൽ അഭിനയിക്കാൻ തുടങ്ങിയത് മുതൽ മോഹൻലാലിൽ ഇത്തരം നിഗൂഢശക്തികൾ സന്നിവേശിക്കാൻ തുടങ്ങിയിരുന്നു. അത് എങ്ങനെ വന്നു എന്ന് ആർക്കും അറിയില്ല. മോഹൻലാലിനെ നേരിൽ കാണുന്നവർ പോലും അദ്ദേഹത്തിന്റെ ചുറ്റുമുള്ള ഓറയെ കുറിച്ച് സംശയിക്കുന്നു. അടുത്ത കാലത്തായി വല്ലാത്തൊരു പ്രഭ മോഹൻലാലിന്റെ ചുറ്റുമുണ്ട്. ഉദാഹരണത്തിന് മോഹൻലാലിന്റെ കണ്ണിലേക്ക് നമുക്ക് രണ്ട് മിനിറ്റിൽ കൂടുതൽ നോക്കി നിൽക്കാൻ കഴിയില്ല.
സാധാരണ മന്ത്രതന്ത്രങ്ങളിൽ പ്രാവീണ്യം നേടുന്നവർക്ക് ചുറ്റുമാണ് ഇത്തരത്തിൽ ഓറ പ്രത്യക്ഷപ്പെടുന്നത്. അത് തിളങ്ങി കൊണ്ടിരിക്കും. അത് ദൈവികമാണ്. ഈശ്വര സാന്നിധ്യമുള്ളവരാണ് ഇത്തരത്തിൽ പ്രശോഭിക്കുക. മോഹൻലാൽ ശരിക്കും ഭക്തനാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രാർത്ഥനാ രീതികളെ കുറിച്ച് പുറം ലോകത്തിന് കൂടുതലൊന്നുമറിയില്ല. ഭക്തിയുടെ പ്രസാദം ഓരോ നിമിഷവും സഹപ്രവർത്തകർ അറിയുന്നുണ്ട്. മോഹൻലാൽ എന്ന അതുല്യ കലാകാരന്റെ വ്യത്യസ്തമായ മുഖമായിരിക്കും ഒടിയനിൽ കാണുക.
https://www.facebook.com/Malayalivartha