തീവ്രാനുരാഗത്തിൽ അവൻ അവളായി, അവൾ അവനായി...ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം തലസ്ഥാനത്ത്! സൂര്യയ്ക്കും ഇഷാനും മംഗല്യം
ടെലിവിഷനിലൂടെയും മറ്റും പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും റിയാലിറ്റി ഷോ ആര്‍ട്ടിസ്റ്റുമായ സൂര്യ വിവാഹത്തിനൊരുങ്ങുന്നു. ആണെന്ന മുഖപടം വലിച്ചെറിഞ്ഞ് പെണ്‍പട്ടം സ്വീകരിച്ച വ്യക്തിയാണ് സൂര്യ. സൂര്യയുടെ ജീവിതയാത്രയില്‍ കൂട്ടായി എത്തുന്നത് ഉള്ളില്‍ ഉറങ്ങിക്കിടന്ന ചുണക്കുട്ടിയെ വിളിച്ചുണര്‍ത്തിയ ഇഷാന്‍ ആണ്. ഇരുവരുടെയും അഗാധമായ പ്രണയമാണ് വിവാഹത്തിലേയ്ക്ക് എത്തിയത്. ഇരുവരും ഒന്നാകുന്നത് വിധിയുടെ വിളയാട്ടം എന്നു വേണം പറയാന്‍. സിനിമകളില്‍ പോലും ഇത്തരത്തിലുള്ള ദിവ്യാനുരാഗം ഉണ്ടാകില്ലെന്നും സൂര്യ-ഇഷാന്‍ ബന്ധത്തെ അടിക്കുറിപ്പോടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു.
ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം. മുസ്ലിം കുടുംബത്തിലെ അംഗമാണ് ഇഷാന്‍. സ്ത്രീയുടെ ഉടലില്‍ നിന്ന് പുരുഷനിലേക്ക് ഇഷാന്‍ മാറിയത് ശസ്ത്രക്രിയയിലൂടെയാണ്. ഒരേ വിശ്വാസങ്ങളും സ്വപ്നങ്ങളും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആയതു കൊണ്ട് തന്നെ ഇഷാനോടൊപ്പം ജീവിക്കാന്‍ പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞുവെന്ന് സൂര്യയും കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം മുമ്ബ് വരെ സൂര്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. 'മൂന്നു വര്‍ഷത്തോളം ഒരുമിച്ചു ജീവിച്ചു. എന്നിട്ടും പൊരുത്തക്കേടുകള്‍ മറനീക്കി പുറത്തുവന്നു.
തന്നെ ഒരു സ്ത്രീയായി അംഗീകരിക്കാന്‍ അദ്ദേഹത്തിനും കുടുംബത്തിനും വളരെ ബുദ്ധിമുട്ടായിരുന്നു.' ബന്ധം പിരിയാനുള്ള കാരണം സൂര്യ തന്നെ വിശദീകരിക്കുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും സ്ത്രീയായി മാറിയെങ്കിലും താനുള്‍പ്പെടെയുള്ള വിഭാഗത്തിനെ അംഗീകരിക്കാന്‍ സമൂഹത്തിനു കഴിയുന്നില്ല എന്നും സൂര്യ പറയുന്നു.
അനുയോജ്യയായ ഒരു വധുവിനായുള്ള ഇഷാന്റെ തിരച്ചില്‍ സൂര്യയിലാണ് അവസാനിച്ചത്. രഞ്ജു രഞ്ജിമാറാണ് സൂര്യയുടെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത്. ട്രാന്‍സ്‌ജെന്‍ഡര്‍ തന്നെയായ ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. ഇരു കൂട്ടരും തമ്മില്‍ സംസാരിച്ചതിനുശേഷം ഇരുവരുടെയും വീട്ടില്‍ പറഞ്ഞ് വിവാഹമുറപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ജ്യൂസ് ഷോപ്പാണ് ഇഷാന്. മാത്രമല്ല തിരുവനന്തപുരം ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്ബറുമാണ് ഇഷാന്.
https://www.facebook.com/Malayalivartha