Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍ വിവാദം പുകയവേ എങ്ങും പിന്തുണയുമായി സോഷ്യല്‍ മീഡിയ

09 NOVEMBER 2018 03:30 PM IST
മലയാളി വാര്‍ത്ത

വിജയുടെ സർക്കാർ സിനിമയിലെ രാഷ്ട്രീയ സൂചനകള്‍ ഉളള ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‍നാട് മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതിഷേധങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് വരുന്ന സാഹചര്യത്തിൽ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്സാമൂഹ്യ മാധ്യമങ്ങൾ. കലയെ ഹിംസ കൊണ്ട് നേരിടുന്നത് തങ്ങള്‍ക്കെന്തോ ഒളിക്കാനുണ്ടെന്ന കാര്യമാണ് വ്യക്തമാക്കുന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ആരോപണങ്ങള്‍ഉയർന്നുവരുന്നത്. പീപ്പിള്‍ഫേവ് സര്‍ക്കാര്‍ എന്ന ഹാഷ്ടാഗിലാണ് ചിത്രത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ അണിച്ചേരുന്നത്.

ചിത്രത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജനങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗമുണ്ടായിരുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന രംഗങ്ങള്‍ സര്‍ക്കാരില്‍ നിന്നും നീക്കം ചെയ്യണമെന്ന്തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.

അതല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. കൂടാതെ ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. പ്രതിഷേധം കനക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങളായിരുന്നു ഇന്നലെ അരങ്ങേറിയിരുന്നത്. ഇൗയൊരു സാഹചര്യത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.

സര്‍ക്കാരിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കെതിരെ ആയിരുന്നു ഭരണകക്ഷിയായ എഐഎഡിഎംകെ നേരത്തെ രംഗത്തെത്തിയിരുന്നത്. തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. മൂന്ന് സ്‌ക്രീനുകളുളള ഒരു തിയ്യേറ്ററില്‍ മാറ്റിനി റദ്ദാക്കാനും പ്രതിഷേധം ഇടയാക്കിയിരുന്നു. സൗജന്യമായി വസ്തുക്കള്‍ നല്‍കി തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നതിന് എതിരെയുളള പരാമര്‍ശവും ഇപ്പോഴത്തെ തമിഴകത്തെ ഭരണകക്ഷിയെന്ന നിലയില്‍ എ ഐഡിഎംകെയെ പരോക്ഷമായി സൂചിപ്പിക്കുന്ന മറ്റ് സംഭാഷണങ്ങളുമാണ് പാര്‍ട്ടി അനുയായികളെ ചൊടിപ്പിച്ചിരുന്നത്.

ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ ചെയ്ത നെഗറ്റീവ് കഥാപാത്രം മു്ന്‍മുഖ്യമന്ത്രി ജയലളിതയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും ചിത്രത്തിന്റെ ബാനറുകളും കട്ടൗട്ടുകളും നശിപ്പിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍നിന്ന് വിവാദ രംഗങ്ങള്‍ നീക്കണമെന്നും, അല്ലാത്ത പക്ഷം ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നു തിയേറ്ററുടമകള്‍ നിലപാടെടുക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപെട്ടത്.

ഇതിനിടെയായിരുന്നു സംവിധായകന്‍ മുരുകദോസിനെ തേടി പോലീസ് അദ്ദേഹത്തിന്റെ വസന്തിയിലെത്തിയിരുന്നത്. പോലീസ് അവിടെയെത്തി രൂക്ഷമായ രീതിയില്‍ മുട്ടിവിളിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മുരുകദോസ് സ്ഥലത്തുണ്ടായിരുന്നില്ല. മുരുകദോസിന്റെ രാഷ്ട്രീയമുള്‍പ്പെടെയുളള പശ്ചാത്തലവും മറ്റ് വിശദാംശങ്ങളും അന്വേഷിച്ചാണ് പോലീസ് മടങ്ങിയതെന്നും റി്‌പോര്‍ട്ടുകള്‍ വന്നിരുന്നു.ഇക്കാര്യം മുരുകദോസും ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സൂപ്പര്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനുമതി നല്‍കിയ ചിത്രത്തിനെതിരെ ഈ തരത്തില്‍ പ്രതിഷേധിക്കുന്നത് എന്തിനെന്ന് ചോദിച്ചുകൊണ്ടായിരുന്നു സിനിമാ ലോകം എത്തിയിരുന്നത്. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു രജനീകാന്ത് എത്തിയിരുന്നത്. ചിത്രത്തെയും നിര്‍മ്മാതക്കളെയും അപമാനിക്കുന്നതാണ് നടപടിയെന്നും രജനീകാന്ത് പറഞ്ഞു. തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് വിശാല്‍,നടന്‍ കമല്‍ഹാസന്‍ തുടങ്ങിയവരും ചിത്രത്തിന് പിന്തുണയുമായി എത്തിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends