അവിടെ മോശമായ എന്തോ ഒന്നുണ്ട്, ആരും അവിടെ പോകരുത്; അപകടത്തിന്റെ ഞെട്ടൽ മാറാതെ സിനിമാ ലോകം
കമല്‍ ഹാസനെ നായകനാക്കി ആര്‍. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 സിനിമയുടെ സെറ്റിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. വിജയ് നായകനായ ബിഗില്‍ സിനിമയുടെ സെറ്റിലും സമാനമായ അപകടം സംഭവിച്ചിരുന്നു. ഇവിപി ഫിലിം സിറ്റിയില്‍ സെറ്റില്‍ വച്ചു തന്നെയായിരുന്നു അപകടം സംഭവിച്ചത്. ഈ സെറ്റിന് എന്തോ പ്രശ്‌നമുള്ളതിനാല്‍ ആരും അവിടെ സിനിമ ചിത്രീകരിക്കരുതെന്ന അപേക്ഷുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗില്‍ താരം അമൃത. ട്വിറ്ററിലൂടെയാണ് നടി അനുഭവം പങ്കുവച്ചത്.
''വളരെ വേദനാജനകമായ സംഭവമാണിത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗില്‍ ചിത്രീകരിക്കുമ്ബോള്‍ ഒരാളുടെ ദേഹത്ത് വീണത്. അന്ന് ഞങ്ങളെല്ലാം ഇപ്പോഴത്തേതിന് സമാനമായി മാനസികമായി തകര്‍ന്നു. അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്''- അമൃത കുറിച്ചു.
കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീഴുകയായിരുന്നു. ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംവിധായകന്‍ ശങ്കറിനും പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു.
സംവിധായകൻ ഷങ്കറിന് കാലിനു പരുക്കേറ്റതായി ആദ്യം വാർത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവരെ സവിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha