Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'ജയ് ഭീം എന്ന ചിത്രത്തിന് ആസ്പദമായ കഥയുടെ നായകൻ. സിനിമയിൽ പറയുന്നതിലുമപ്പുറം വലിയൊരു പ്രതിഷേധമായിരുന്നു അദ്ദേഹത്തിൻ്റെ ശരിക്കുമുള്ള ജീവിതം...' വൈറലായി കുറിപ്പ്

06 NOVEMBER 2021 06:05 PM IST
മലയാളി വാര്‍ത്ത

ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങി, സൂര്യ നിര്‍മിച്ച്‌ അഭിനയിച്ച പുതിയ ചിത്രമാണ് ജയ് ഭീം. ഒടിടി പ്ലാറ്റഫോമിലൂടെ റീലീസ് ആയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളീ താരങ്ങളായ ലിജോ മോളും രജീഷ വിജയനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തിന്റെ ഉള്ളകങ്ങളാണ് ഏറെ ചർച്ചയാകുന്നത്. യഥാർത്ഥ സംഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന സിനിമയുടെ പിന്നാമ്പുറങ്ങൾ കണ്ണീരണിയിക്കുന്നതാണ്. ഇപ്പോഴിതാ ജയ് ഭീം എന്ന ചിത്രത്തിന് ആസ്പദമായ കഥയുടെ നായകനെക്കുറിച്ച് പാട്രയുന്ന കുറിപ്പ് ഏറെ വൈറലാകുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ജസ്റ്റിസ് കെ ചന്ദ്രു !!!
ജയ് ഭീം എന്ന ചിത്രത്തിന് ആസ്പദമായ കഥയുടെ നായകൻ. സിനിമയിൽ പറയുന്നതിലുമപ്പുറം വലിയൊരു പ്രതിഷേധമായിരുന്നു അദ്ദേഹത്തിൻ്റെ ശരിക്കുമുള്ള ജീവിതം. തൻ്റെ അഭിഭാഷക ജീവിതത്തിൽ, താൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിന് വേണ്ടിയും ദുരിതമനുഭവിക്കുന്ന ജനസമൂഹത്തിന് വേണ്ടിയും നിയമം ആയുധമാക്കി യുദ്ധം ചെയ്തിരുന്ന പോരാളിയായിരുന്നു അദ്ദേഹമെങ്കിൽ. മദ്രാസ് ഹൈകോടതിയിൽ ജഡ്ജായി ചുമതലയേറ്റത് മുതൽ അനീതിക്കെതിരെ വീശിയടിക്കുന്ന ഒരു കൊടുങ്കാറ്റായിരുന്നു അദ്ദേഹം. എല്ലാ നിയമ വിദ്യാര്‍ത്ഥികളും ന്യായാധിപന്മാരും മാതൃകയാക്കേണ്ട നിയമ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്.

ജഡ്ജിയായിരിക്കുമ്പോൾ തനിക്ക് അനുവദിക്കപ്പെട്ടിരുന്ന "orderly", ഔദ്യോഗിക വാഹനത്തിലെ "റെഡ് ബീക്കോൺ ലൈറ്റ്", പൊലീസ് എസ്കോട്ട് തുടങ്ങി അനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒഴിവാക്കിയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം നയിച്ചിരുന്നത്. "My lord", "Yes your honour" തുടങ്ങിയ പാശ്ചാത്യ അഭിസംബോധനകൾ ഒഴിവാക്കി അഭിഭാഷകരെ തൻ്റെ സഹപ്രവർത്തകരായി കാണാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. ആരുടെയും ചേമ്പറിൽ പോകാൻ ഇഷ്ടപ്പെടാത്ത അദ്ദേഹം ആരെയും തൻ്റെ ചേമ്പറിലോട്ടും വിളിച്ചു വരുത്തിയിരുന്നില്ല.

തൻ്റെ ഔദ്യോഗിക ജീവിതത്തിൽ 96000 ത്തിൽപ്പരം വിധി പ്രസ്താവനകൾ നടത്തിയ അദ്ദേഹം, ഇന്ത്യൻ നിയമ സംവിധാനത്തിന് തന്നെ ഒരു മുതൽ കൂട്ടായിരുന്നു. കെട്ടി കിടന്ന ആയിരക്കണക്കിന് കേസുകളിൽ വിധി പ്രസ്താവിച്ച അദ്ദേഹം എന്നും സത്യത്തിൻ്റെയും നീതിയുടെയും പക്ഷത്തായിരുന്നു. ക്ഷേത്രങ്ങളിൽ സ്ത്രീകൾക്കും പൂജ നടത്താമെന്ന അദ്ദേഹത്തിൻ്റെ വിധി പ്രസ്താവന തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശ്മശാനങ്ങളിൽ നിലനിന്നിരുന്ന ജാതി മതിലുകൾ പൊളിച്ചു കളഞ്ഞതാണ് അദ്ദേഹത്തിൻ്റെ മറ്റൊരു സുപ്രധാന വിധി.

തൻ്റെ അവസാനത്തെ പ്രവൃത്തിദിവസം തന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ ഒരു കോപ്പി അദ്ദേഹം ചീഫ് ജസ്റ്റിസിനു നൽകിയിരുന്നു. തൻ്റെ വിരമിക്കൽ ദിവസം തനിക്ക് ചീഫ് ജസ്റ്റിസിൻ്റെ ചേമ്പറിൽ യാത്രയയപ്പ് നൽകേണ്ട ആവശ്യമില്ലെന്നും, തൻ്റെ വിടവാങ്ങലുമായി ബന്ധപ്പെട്ട് ഒരു ആഡംബര ഹോട്ടലിലും അത്താഴ വിരുന്ന് സംഘടിപ്പിക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിനു കത്തയിച്ചിരുന്നു. ഇതൊക്കെ ഇന്ത്യൻ നിയമ സംവിധാനത്തിൽ കേട്ടു കേൾവി ഇല്ലാത്ത സംഭവങ്ങളായിരുന്നു.

എന്നും നീതിയുടെയും ന്യായത്തിൻ്റെയും പക്ഷത്ത് നിലകൊണ്ടിരുന്നു Justice ചന്ദ്രുവിന് ജീവിതത്തിൽ ഒരുപാട് ശത്രുക്കളും ഭീഷണികളുമുണ്ടായിരുന്നു. പക്ഷെ അതൊന്നും സത്യസന്ധമായ നീതി നിർവ്വഹണത്തിൽ നിന്നും അദ്ദേഹത്തെ പിന്നോട്ട് വലിച്ചിരുന്നില്ല. അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിൻ്റെ ഓരോ പ്രവർത്തികളും.

 

"ജയ് ഭീം" എന്ന ചിത്രത്തിലൂടെ ആ വലിയ മനുഷ്യനെ വീണ്ടും ഓർക്കാനും കൂടുതൽ അറിയാനും സാധിച്ചതിന് സംവിധായകനും അണിയറ പ്രവർത്തകർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന കൂടുതൽ കാര്യങ്ങൾ comment box ൽ രേഖപ്പെടുത്തുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends