Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം


കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി 'പ്രതീക്ഷ'

'ജയ് ഭീം എന്ന ചിത്രത്തിന് ആസ്പദമായ കഥയുടെ നായകൻ. സിനിമയിൽ പറയുന്നതിലുമപ്പുറം വലിയൊരു പ്രതിഷേധമായിരുന്നു അദ്ദേഹത്തിൻ്റെ ശരിക്കുമുള്ള ജീവിതം...' വൈറലായി കുറിപ്പ്

06 NOVEMBER 2021 06:05 PM IST
മലയാളി വാര്‍ത്ത

ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങി, സൂര്യ നിര്‍മിച്ച്‌ അഭിനയിച്ച പുതിയ ചിത്രമാണ് ജയ് ഭീം. ഒടിടി പ്ലാറ്റഫോമിലൂടെ റീലീസ് ആയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളീ താരങ്ങളായ ലിജോ മോളും രജീഷ വിജയനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തിന്റെ ഉള്ളകങ്ങളാണ് ഏറെ ചർച്ചയാകുന്നത്. യഥാർത്ഥ സംഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന സിനിമയുടെ പിന്നാമ്പുറങ്ങൾ കണ്ണീരണിയിക്കുന്നതാണ്. ഇപ്പോഴിതാ ജയ് ഭീം എന്ന ചിത്രത്തിന് ആസ്പദമായ കഥയുടെ നായകനെക്കുറിച്ച് പാട്രയുന്ന കുറിപ്പ് ഏറെ വൈറലാകുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ജസ്റ്റിസ് കെ ചന്ദ്രു !!!
ജയ് ഭീം എന്ന ചിത്രത്തിന് ആസ്പദമായ കഥയുടെ നായകൻ. സിനിമയിൽ പറയുന്നതിലുമപ്പുറം വലിയൊരു പ്രതിഷേധമായിരുന്നു അദ്ദേഹത്തിൻ്റെ ശരിക്കുമുള്ള ജീവിതം. തൻ്റെ അഭിഭാഷക ജീവിതത്തിൽ, താൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിന് വേണ്ടിയും ദുരിതമനുഭവിക്കുന്ന ജനസമൂഹത്തിന് വേണ്ടിയും നിയമം ആയുധമാക്കി യുദ്ധം ചെയ്തിരുന്ന പോരാളിയായിരുന്നു അദ്ദേഹമെങ്കിൽ. മദ്രാസ് ഹൈകോടതിയിൽ ജഡ്ജായി ചുമതലയേറ്റത് മുതൽ അനീതിക്കെതിരെ വീശിയടിക്കുന്ന ഒരു കൊടുങ്കാറ്റായിരുന്നു അദ്ദേഹം. എല്ലാ നിയമ വിദ്യാര്‍ത്ഥികളും ന്യായാധിപന്മാരും മാതൃകയാക്കേണ്ട നിയമ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്.

ജഡ്ജിയായിരിക്കുമ്പോൾ തനിക്ക് അനുവദിക്കപ്പെട്ടിരുന്ന "orderly", ഔദ്യോഗിക വാഹനത്തിലെ "റെഡ് ബീക്കോൺ ലൈറ്റ്", പൊലീസ് എസ്കോട്ട് തുടങ്ങി അനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒഴിവാക്കിയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം നയിച്ചിരുന്നത്. "My lord", "Yes your honour" തുടങ്ങിയ പാശ്ചാത്യ അഭിസംബോധനകൾ ഒഴിവാക്കി അഭിഭാഷകരെ തൻ്റെ സഹപ്രവർത്തകരായി കാണാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. ആരുടെയും ചേമ്പറിൽ പോകാൻ ഇഷ്ടപ്പെടാത്ത അദ്ദേഹം ആരെയും തൻ്റെ ചേമ്പറിലോട്ടും വിളിച്ചു വരുത്തിയിരുന്നില്ല.

തൻ്റെ ഔദ്യോഗിക ജീവിതത്തിൽ 96000 ത്തിൽപ്പരം വിധി പ്രസ്താവനകൾ നടത്തിയ അദ്ദേഹം, ഇന്ത്യൻ നിയമ സംവിധാനത്തിന് തന്നെ ഒരു മുതൽ കൂട്ടായിരുന്നു. കെട്ടി കിടന്ന ആയിരക്കണക്കിന് കേസുകളിൽ വിധി പ്രസ്താവിച്ച അദ്ദേഹം എന്നും സത്യത്തിൻ്റെയും നീതിയുടെയും പക്ഷത്തായിരുന്നു. ക്ഷേത്രങ്ങളിൽ സ്ത്രീകൾക്കും പൂജ നടത്താമെന്ന അദ്ദേഹത്തിൻ്റെ വിധി പ്രസ്താവന തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശ്മശാനങ്ങളിൽ നിലനിന്നിരുന്ന ജാതി മതിലുകൾ പൊളിച്ചു കളഞ്ഞതാണ് അദ്ദേഹത്തിൻ്റെ മറ്റൊരു സുപ്രധാന വിധി.

തൻ്റെ അവസാനത്തെ പ്രവൃത്തിദിവസം തന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ ഒരു കോപ്പി അദ്ദേഹം ചീഫ് ജസ്റ്റിസിനു നൽകിയിരുന്നു. തൻ്റെ വിരമിക്കൽ ദിവസം തനിക്ക് ചീഫ് ജസ്റ്റിസിൻ്റെ ചേമ്പറിൽ യാത്രയയപ്പ് നൽകേണ്ട ആവശ്യമില്ലെന്നും, തൻ്റെ വിടവാങ്ങലുമായി ബന്ധപ്പെട്ട് ഒരു ആഡംബര ഹോട്ടലിലും അത്താഴ വിരുന്ന് സംഘടിപ്പിക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിനു കത്തയിച്ചിരുന്നു. ഇതൊക്കെ ഇന്ത്യൻ നിയമ സംവിധാനത്തിൽ കേട്ടു കേൾവി ഇല്ലാത്ത സംഭവങ്ങളായിരുന്നു.

എന്നും നീതിയുടെയും ന്യായത്തിൻ്റെയും പക്ഷത്ത് നിലകൊണ്ടിരുന്നു Justice ചന്ദ്രുവിന് ജീവിതത്തിൽ ഒരുപാട് ശത്രുക്കളും ഭീഷണികളുമുണ്ടായിരുന്നു. പക്ഷെ അതൊന്നും സത്യസന്ധമായ നീതി നിർവ്വഹണത്തിൽ നിന്നും അദ്ദേഹത്തെ പിന്നോട്ട് വലിച്ചിരുന്നില്ല. അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിൻ്റെ ഓരോ പ്രവർത്തികളും.

 

"ജയ് ഭീം" എന്ന ചിത്രത്തിലൂടെ ആ വലിയ മനുഷ്യനെ വീണ്ടും ഓർക്കാനും കൂടുതൽ അറിയാനും സാധിച്ചതിന് സംവിധായകനും അണിയറ പ്രവർത്തകർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന കൂടുതൽ കാര്യങ്ങൾ comment box ൽ രേഖപ്പെടുത്തുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ജി സുധാകരന്‍ സിപിഎമ്മിനെയും പിണറായി വിജയനെയും ഗോവിന്ദനെയും വലതുകാലിനു തൊഴിച്ച് സിപിഎം പ്രസ്ഥാനത്തോടു പടിയിറങ്ങി; ഇനി അമ്പലപ്പുഴയില്‍ യുദ്ധമുറകള്‍  (12 minutes ago)

നീറ്റ് യുജി 2026 പരീക്ഷയ്ക്കായി അപേക്ഷിച്ചവർക്ക് ഫോമിലെ തെറ്റുകൾ തിരുത്താൻ അവസരം...  (15 minutes ago)

ആ വേർപാട് സഹിക്കാനായില്ല.... മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി...  (1 hour ago)

ഓർഡറുകൾ കിട്ടിയത് ഗണേഷ് മന്ത്രിയായ ശേഷം  (1 hour ago)

ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ  (1 hour ago)

സ്വർണവിലയിൽ കുറവ്... പവന് 720 രൂപയുടെ കുറവ്  (1 hour ago)

കണ്ണീരടക്കാനാവാതെ... മസ്കത്ത് റൂവിയിൽ പത്ത് വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (1 hour ago)

നിർമാണ ത്തൊഴിലാളിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സെൻസെക്സ് 560.06പോയിന്റ് ഇടിഞ്ഞു,  (2 hours ago)

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു  (2 hours ago)

പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു  (2 hours ago)

വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കുതിര അഴിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി.. .  (3 hours ago)

വേള്‍ഡ് അത്‌ലറ്റിക്‌സ് ഇന്‍ഡോര്‍ ടൂര്‍ സില്‍വര്‍ മീറ്റിങില്‍ 6.31 മീറ്റര്‍ ഉയരം താണ്ടി ഡുപ്ലാന്റിസ്  (4 hours ago)

Malayali Vartha Recommends