മെർസൽ വിവാദം: എന്തും നേരിടാൻ തയ്യാർ ;രണ്ടും കൽപ്പിച്ച് വിശാൽ
വിജയ് നായകനായ തമിഴ് ചിത്രം മെർസൽ ഇന്റർനെറ്റിൽ കണ്ട ബിജെപി നേതാവിനെതിരെ പ്രതികരിച്ച വിശാലിന്റെ ഓഫീസ് റെയ്ഡ് ചെയ്യിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ വിശാൽ.
ബിജെപി ഭീഷണിയെ വിമര്‍ശിച്ചയുടനെ റെയ്ഡ് നടത്തിയത് സംശയം ഉണ്ടാക്കുന്നതാണെന്നും താന്‍ ഒരു തരത്തിലുള്ള നികുതിയും വെട്ടിച്ചിട്ടില്ലെന്നിതനാല്‍ ഭയമില്ലെന്നും വിശാല്‍ പറഞ്ഞു. ബിജെപി നേതാവ് എച്ച് രാജ സിനിമയിലേക്ക് മതത്തെ വലിച്ചിഴക്കുന്നത് അവസാനിപ്പിക്കണം. വിജയ് ജോസഫ് എന്ന പേര് വളരെ മനോഹരമാണെന്നും വിശാല്‍ പറഞ്ഞു.ബിജെപിയെ വിമര്‍ശിച്ചതിന്റെപേരില്‍ റെയ്‌ഡെന്നല്ല, എന്തും നേരിടാന്‍ ഒരുക്കമാണെന്നും സര്‍ക്കാരിന്റെ ഭാഗമായവര്‍ക്കെതിരെ സംസാരിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെങ്കില്‍ അതിന് തയ്യാറാണെന്നും വിശാല്‍ പ്രതികരിച്ചു.
അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയായ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമാണ് വിശാല്‍. മെര്‍സലിന്റെ വ്യാജ കോപ്പി കണ്ട എച്ച് രാജക്കെതിരെ നടപടി എടുക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. മറ്റ് കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ശുഷ്‌കാന്തി ഈ കാര്യത്തില്‍ ഇല്ലെന്നും വിശാല്‍ പ്രതികരിച്ചു.
വിജയ് നായകനായ മെര്‍സലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ബിജെപി നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് നേരത്തെ കമൽഹാസനടക്കമുള്ള സിനിമ പ്രവർത്തകർ രംഗത്തുവന്നിരുന്നു. എന്നാൽ വിശലിന്റെ ശക്തമായ പ്രതികരണത്തിന് ശേഷം പിറ്റേന്ന് തന്നെയുള്ള റെയ്ഡ് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha