നഗ്ന വീഡിയോ വാട്ട്‌സ് ആപ്പിലെത്തിയതെങ്ങനെ? കാസറ്റ് ചരിത്രം ചുരുളഴിയുന്നു!

സോളാര്‍താരം സരിതാനായരുടെ തകര്‍പ്പന്‍ രംഗങ്ങള്‍ വാട്ട്ആപ്പിലൂടെ ലഭിച്ചാവര്‍ ആ പഴയ കാസറ്റിന്റെ ചരിത്രം ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല.
മലയാളിവാര്‍ത്ത മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതുപോലെ ചില സെല്‍ഫിഗോളുകള്‍ പോലീസിനാണ് ആദ്യം ലഭിച്ചത്. തന്റെ കൈയ്യിലുള്ള വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് കേരളത്തെ നടുക്കിയ യു.ഡി.എഫിന്റെ ഉന്നതനേതാവാണ് ആദ്യമായി വീഡീയോക്ക് സ്ഥിരീകരണം നടത്തിയത്. പിന്നീട് സരിതാനായരും വീഡിയോ കൈയ്യിലുണ്ടെന്നും പുറത്തുവിടുമെന്നും പ്രചരിപ്പിച്ചു. വീഡിയോക്കഥ സത്യമാണെന്ന് ബിജു രാധാകൃഷ്ണനും ശരിവച്ചു.
കൈയിലിരിപ്പ് കാരണം ഉന്നതപദവി ഒഴിയേണ്ടിയും വന്നയാളാണ് അടുത്ത കഥാപാത്രം. പിന്നീട് തല്ലിപൊളി സിനിമകളിലെ ഇന്റര്‍വെല്‍ പോലെ അച്ഛനും മകനും ഒന്നായി. അതോടെ മകനെ ഉന്നത സ്ഥാനത്ത് മടക്കി കൊണ്ടു വരണമെന്നതായി അച്ഛന്റെ ആഗ്രഹം.
തലമുതിര്‍ന്ന നേതാവ് സരിതയുടെ ഹോട്ട് രംഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മകനെ ഉന്നത പദവിയില്‍ മടക്കി കൊണ്ടുവരാമെന്നു സര്‍ക്കാര്‍ ഉന്നതന്റെ വാക്ക്, പഴയ ചാക്കായതോടെ തലമുതിര്‍ന്ന നേതാവും മകനും ചേര്‍ന്ന് ഹോട്ട് പീസിന്റെ ഒരറ്റം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോള്‍ കേരളം കണ്ട് ഇക്കിളികൊള്ളുന്ന ഐറ്റം ഒരു ഐസ്ടിപ്പ് മാത്രമാണ്. ബാക്കിയുളള സാധനങ്ങള്‍ പുറത്തു വന്നാല്‍ മലയാളികള്‍ക്ക് ബാംഗ്ലൂരിലോ ഹൈദരാബാദിലോ പോകണമെങ്കില്‍ തലയില്‍ മുണ്ടിട്ടു പോകേണ്ടി വരും.
ചുരുക്കത്തില്‍ പുറത്തായത് പോലീസിന്റെ കൈയിലുള്ള സരിത ഭംഗിയാണെന്ന ദേശാഭിമാനിയുടെ വാര്‍ത്ത സത്യമാണോയെന്ന് സംശയിക്കേണ്ടിവരും. കാരണം സരിതയെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് മൊബൈല്‍ ഫോണും പെന്‍ഡ്രൈവും ഹാര്‍ഡ് ഡിസ്‌ക്കുമാണ് അന്ന് പോലീസ് കൊണ്ടു പോയത്.
ആറു ക്ലിപ്പിങ്ങുകളാണ് പ്രചരിക്കുന്നത്. ഇതില്‍ സരിതമാത്രമാണുള്ളത്. രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കുന്നതിനെ മുഖ്യമന്ത്രി എതിര്‍ത്തത് സരിതയുടെ വിഷ്വലുകള്‍ രമേശിന്റെ കൈയിലാകുമെന്ന ഭയം കൊണ്ടാണെന്ന് ദേശാഭിമാനി പറയുന്നു.
ചില മുന്‍ മന്ത്രിമാരുടെ ഉഗ്രന്‍ വിഷ്വലുകള്‍ സരിതയുടെ കൈയിലുണ്ടെന്നാണ് പറയപ്പെടുന്നത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരുടെയും ചിത്രങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന പതിവുണ്ടായിരുന്നു സരിതയ്ക്ക്. ഇതിനാവശ്യമായ ബട്ടണ്‍ക്യാമറ സരിതയ്ക്ക് സ്വന്തമായുണ്ട്. ഇവ ഉപയോഗിച്ചാണ് താനുമായി അടുക്കുന്നവരെ സരിത കുരുക്കിയിരുന്നത്.
അതുകൊണ്ടു തന്നെ തലമുതിര്‍ന്നയാളിന്റെ മകനെ ഉന്നത പദവിയില്‍ മടക്കികൊണ്ടു വന്നില്ലെങ്കില്‍ രംഗങ്ങളെല്ലാം വാട്ട്‌സ് ആപ്പിലെത്തും. സംഭവത്തിന് പിന്നില്‍ ഇനിയും ഉന്നതരുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു സമുദായനേതാവ്, സരിതയുടെ അഭിഭാഷകര്‍ വഴി രംഗങ്ങള്‍ കണ്ട് ഇക്കിളികൊണ്ടിട്ടുണ്ട്. എന്നാല്‍ അവ റെക്കാര്‍ഡ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതില്‍ അദ്ദേഹത്തിന് ഇച്ഛാഭംഗവുമുണ്ട്.
തലമുതിര്‍ന്നയാളിന്റെ ആവശ്യം അടുത്തകാലത്തൊന്നും അംഗീകരിക്കപ്പെടരുതേ എന്ന് പ്രാര്‍ത്ഥിക്കുക. എങ്കില്‍ ചൂടന്‍ ഐറ്റങ്ങള്‍ നമുക്ക് കണ്ടു കൊണ്ടിരിക്കാം; സായൂജ്യമാടയാം!
ദേശാഭിമാനിയില്‍ വന്ന ഈ റിപ്പോര്‍ട്ട് കൂടി കാണുക.
സരിതയുടെ നഗ്ന വീഡിയോ
പുറത്തായത് പോലീസിന്റെ കൈയിലുളള ദൃശ്യങ്ങള്‍
വാട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്ന സരിതയുടെ നഗ്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായത് ആഭ്യന്തരവകുപ്പിന്റെ അറിവോടെയെന്ന് ആരോപണമുയര്‍ന്നു. നഗ്നത പ്രദര്‍ശിപ്പിക്കുന്ന സരിത സ്വയം റെക്കോര്‍ഡ് ചെയ്തതെന്ന് (സെല്‍ഫി) സംശയിക്കുന്ന ആറ് ക്ലിപ്പുങ്ങുകളാണ് പ്രചരിക്കുന്നത്. സരിതയുടെ പേഴ്‌സണല്‍ ഫോണില്‍ ഉണ്ടായിരുന്ന ദൃശ്യങ്ങളാണിവയെന്ന് കരുതുന്നു.
പോലീസിന്റെ കസ്റ്റഡിയിലാണ് സരിതയുടെ ഫോണ്‍ ഉണ്ടായിരുന്നത്. സരിതയെ സോളാര്‍ കേസില്‍ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം പോലീസ് വീട് റെയ്ഡ് ചെയ്തിരുന്നു. സരിതയുടെ രണ്ട് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് സാക്ഷിയായ സരിതയുടെ വീട്ടു വേലക്കാരി പുനലൂര്‍ സ്വദേശിയായ സ്ത്രീയും ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ സരിത മാത്രമാണുള്ളത്. ആറ് ക്ലിപ്പിങ്ങുകളില്‍ ഓരോന്നും ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യം ഉള്ളതാണ്. സരിത അറസ്റ്റിലാകുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു ആഭ്യന്തരമ്രന്തി. തിരുവഞ്ചൂരിനെ മാറ്റി രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പലതവണ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട പല തെളിവുകളും പോലീസിന്റെ കൈവശമുള്ളതിനാലാണിത്.
ചില മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സരിതയുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ ദൃശ്യങ്ങളും പിടിച്ചെടുത്ത ഫോണിലും ലാപ്‌ടോപ്പിലും പെന്‍ഡ്രൈവിലുമായി ഉണ്ടായിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിലെ ഒരു ഉന്നതനുമായുള്ള ഫോണ്‍ സംഭാഷണവും ഇക്കൂട്ടത്തിലുണ്ടത്രെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha