ജഡ്ജിമാര്‍ക്ക് പബ്‌ളിസിറ്റിമാനിയ; എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാരും കോടതികളും

ചില ജഡ്ജിമാര്‍ കോടതിയില്‍ വെറുതെ സംസാരിക്കും. അത് പത്രങ്ങളില്‍ വരും. ചിലര്‍ ചില സുപ്രധാന കേസുകളില്‍ ഡിവിഷന്‍ ബഞ്ചിലിരുന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയും. അത് വാര്‍ത്തയാവുകയും ചെയ്യും.
ഇന്ത്യയിലെ ദിനപത്രങ്ങളാണ് യഥാര്‍ത്ഥ വില്ലന്‍മാര്‍. ഭരണ വിരുദ്ധ വികാരമാണ് പലപ്പോഴും മാധ്യമങ്ങള്‍ കൈകൊള്ളുന്നത്. ഭരണക്കാര്‍ക്കെതിരെ വിവാദമുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ അത് ആഘോഷിക്കാന്‍ നില്‍ക്കും. കേരള ഹൈക്കോടതിയില്‍ ഒരു ജഡ്ജി മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞു. സകലരും മോശമാണെന്നും അഭിപ്രായപ്പെട്ടു. ഇത്തരം നിരീക്ഷണങ്ങള്‍ക്ക് മുഖ്യമന്ത്രി കൈയോടെ മറുപടി നല്‍കി. മന്ത്രി കെ സി ജോസഫാകട്ടെ ഒരു പടി കൂടി കടന്ന് ജഡ്ജിയെ പരിഹസിച്ചു.
ജഡ്ജിമാരുടെ രാഷ്ട്രീയം തികച്ചും വ്യക്തമാണ്. മജിസ്‌ട്രേറ്റ് പരീക്ഷ പാസായി സര്‍വീസില്‍ കയറി ജില്ലാ ജഡ്ജിയായി പിന്നീട് ഹൈക്കോടതി ജഡ്ജിമാരാകുമ്പോള്‍ വിരളമാണ്. ഭൂരിപക്ഷവും നേരിട്ട് ഹൈക്കോടതി ജഡ്ജിമാരാകുന്നവരാണ്. ഹൈക്കോടതി ജഡ്ജിമാരാകുന്നത് എളുപ്പമല്ല. പലപ്പോഴും രാഷ്ട്രീയ ഇടപെടല്‍ വേണ്ടി വരും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാണ് പിന്നീട് ജഡ്ജിമാരാകാറുള്ളത്. ജഡ്ജിയാകണമെങ്കില്‍ സ്വാധീനം വേണ്ടെന്ന് ആരും പറയാറില്ല. ഭരിക്കുന്ന കക്ഷിയുടെ സ്വാധീനം ഒരു പ്രധാന ഘടകം തന്നെയാണ്.
ഇതിനെതിരെ നേരത്തെ എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ നിയമത്തിന്റെ ശ്രീകോവിലില്‍ തൊടാന്‍ മടിക്കുന്ന രാഷ്ട്രീയക്കാര്‍ അത്തരം അപശബ്ദങ്ങള്‍ കേട്ടില്ലെന്നു നടിക്കുന്നു. എന്നാല്‍ ഇത്തരം ന്യായാധിപന്‍മാര്‍ നമ്മുടെ നിയമ സംവിധാനത്തെ എവിടെ കൊണ്ടു നിര്‍ത്തുമെന്നു ചോദിക്കുന്നവരുണ്ട്.
യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ മലയാളിയായ ജഡ്ജി കുര്യന്‍ ജോസഫ് രംഗത്തു വന്നിരുന്നു, പിന്നീട് കുര്യന്‍ ജോസഫിനെ ഒഴിവാക്കി സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചുണ്ടാക്കി. നേരത്തെ ഈസ്റ്റര്‍ ദിനത്തില്‍ ജഡ്ജിമാരുടെ യോഗം നടത്തുന്നതിനെതിരെയും ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്തെത്തിയിരുന്നു. വിവാദങ്ങളെ അതിജീവിക്കാനാവാതെ പല ജഡ്ജിമാരും സംശയനിഴലിലാവുകയും ചെയ്യുന്നുണ്ട്. ഇതിനൊക്കെ പിന്നിലുള്ളത് പബ്‌ളിസിറ്റി ത്വര തന്നെയാണെന്നാണ് സംശയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























