Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...


വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...


ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..

ഹിമാലയന്‍ ശിലകളില്‍ നിന്നൊരു വയാഗ്ര :യർസ ഗുംബു

11 JULY 2017 11:55 AM IST
മലയാളി വാര്‍ത്ത

ഹിമാലയന്‍ ശിലകളില്‍ നിന്ന്,പ്രത്യേകിച്ച് ലഡാക്കിലെ പാറകളില്‍ നിന്നും ലഭിയ്ക്കുന്ന പ്രകൃതിദത്ത ‘വയാഗ്ര’യാണ് ശിലാജിത്ത് അഥവാ യർസ ഗുംബു . തിബറ്റൻ പീഠഭൂമിയിൽ കണ്ടുവരുന്ന യർസ ഗുംബുവിനെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പരാമർശമുള്ളത് പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘ലൈംഗികോത്തേജക ഗുണങ്ങളുടെ മഹാസമുദ്രം‘ (An Ocean of Aphrodisiacal Qualities) എന്നഗ്രന്ഥത്തിലാണ് .‘ഇതൊരൽപ്പം ഒരു കപ്പ് ചായയിലോ സൂപ്പിലോ ഇട്ടു തിളപ്പിച്ചുകുടിച്ചാൽ നിങ്ങളുടെ എല്ലാ രോഗങ്ങളും പമ്പകടക്കും’ എന്നും ഗ്രന്ഥം പറയുന്നു. ന്യാംന്യി ദോർജെ (1439-1475) എന്നയാളാണു ഈ ഗ്രന്ഥം എഴുതിയത്.

ഹ്യൂമിക് ആസിഡും ഫുല്‍വിക് ആസിഡും ഉള്‍പ്പെടെ എണ്‍പതോളം അയോണുകള്‍ അടങ്ങിയ ഈ ധാതുവിനു ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും ബ്ലഡ് പ്രെഷര്‍ ലെവല്‍ ബാലന്‍സ് ചെയ്യുന്നതിനുമുള്ള കഴിവുണ്ട്. എന്നാൽ യർസ ഗുംബുവിന്റെ പ്രധാന ആകർഷണം ഇത് മികച്ച ലൈംഗിക ഉത്തേജകമാണ് എന്നതാണ്.

ശരീരത്തിന് കാര്യക്ഷമതയും ലൈംഗിക ഉത്തേജനവും നല്‍കുന്ന ഈ ശിലാധാതു പാറക്കൂട്ടങ്ങളില്‍ നിന്നും ഊറി വന്ന് പറ്റിപ്പിടിച്ച നിലയിലാണ് കാണപ്പെടുന്നത്. ഇതിനെ സങ്കീർണമായ രാസപ്രക്രിയകളിലൂടെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് സാംസ്കാരികച്ചെടുക്കുന്നത്. അതുകൊണ്ടു തന്നെ വില അൽപ്പം കൂടുതലാണ്. കിലോയ്ക്ക് 50 ലക്ഷത്തിൽ അധികം.

യർസ ഗുംബു എന്നവാക്കിനു തിബറ്റൻ ഭാഷയിൽ ‘വേനൽപ്പുല്ല്’, ‘ശൈത്യപ്പുഴു‘ എന്നൊക്കെയാണു അർത്ഥം. ഗോസ്റ്റ് മോത്ത് (പ്രേതശലഭം) എന്നുവിളിക്കപ്പെടുന്ന ഒരു ശലഭത്തിന്റെ ലാർവ്വയിലാണു ഈ ഫംഗസ് വളരുന്നത്. ജീവനുള്ള ലാർവ്വയിൽ വളരുന്ന ഈ ഫംഗസ് ലാർവ്വയെ കൊന്നശേഷം അതിനെ ഒരുതരം ‘മമ്മി’യാക്കി മാറ്റുന്നു. മമ്മിയാക്കപ്പെട്ട ലാർവ്വയുടെ തലഭാഗത്തുനിന്നും കഷ്ടിച്ച് ഒരു സെന്റീമീറ്റർ നീളമുള്ള സ്ട്രോമ എന്നുവിളിക്കുന്ന ശരീരഭാഗമായി ഒരു കൊമ്പുപോലെ ഈ ഫംഗസ് പുറത്തേയ്ക്ക് വളർന്നുവരുകയും ചെയ്യും. കാലക്രമേണ ഈ പുഴുവിന്റെ മമ്മി മണ്ണിനടിയിൽ ആകുകയും ഫംഗസിന്റെ സ്ട്രോമ മാത്രം മണ്ണിനുമുകളിൽ കാണപ്പെടുകയും ചെയ്യും. ഇത്തരത്തിൽ ഫംഗസ് വളർന്നു നിൽക്കുന്ന പുഴുക്കളുടെ മമ്മി ശേഖരിച്ചാണു വിപണിയിലെത്തിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ കാറ്റർപില്ലർ ഫംഗസ് എന്നാണു വിളിക്കുന്നത്.

നിരവധി ചൈനീസ് പാരമ്പര്യ വൈദ്യ ഗ്രന്ഥങ്ങലിലും ഇതിനെക്കുറിച്ചു പരാമർശമുണ്ട്. ഉദ്ദാരണക്കുറവ്, സ്ത്രീകളിലെ ലൈംഗികതാൽപ്പര്യക്കുറവ്, പലതരം ട്യൂമറുകളും ക്യാൻസറുകളും, ആസ്ത്മ, പ്രമേഹം, മഞ്ഞപ്പിത്തം, കരൾ-കിഡ്നി രോഗങ്ങൾ എന്നിവയ്ക്ക് മരുന്നായി യർസ ഗുംബുവിനെ ഉപയോഗിക്കാമെന്നു പാരമ്പര്യവൈദ്യന്മാർ അവകാശപ്പെടുന്നു.

ഇതുപോലെതന്നെ പ്രതിരോധകോശങ്ങളായ ഫാഗോസൈറ്റുകളെ ഉദ്ദീപിപ്പിക്കാനും കരളിന്റെ പ്രവർത്തനം സാധാരണഗതിയിലാക്കാനുമുള്ള കഴിവ് ഈ ഫംഗസിലടങ്ങിയിരിക്കുന്ന പോളിസാക്കറൈഡുകൾക്കുണ്ടെന്ന് ചൈനയിൽ നടന്നിട്ടുള്ള വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ നിരവധി ആന്റി ഡിപ്രസന്റുകൾ ഈ ഫംഗസിലുള്ളതുകൊണ്ടുതന്നെ ഇതിനു വിഷാദം കുറയ്ക്കുവാനും ഉന്മേഷം നൽകുവാനും സാധിക്കും. നിരവധി ആന്റി ബയോട്ടിക്ക് രാസവസ്തുക്കളും ഇതിൽ അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു.

മറ്റൊരു പ്രധാന കണ്ടെത്തൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കീഴിൽ നടന്ന ഗവേഷണത്തിലേതാണു. ക്യാൻസർ ചികിത്സയ്ക്കായി കീമോതെറാപ്പിയും റേഡിയേഷനും ചെയ്യുമ്പോഴുണ്ടാകുന്ന പാർശ്വഫലമായ ലൂക്കോപ്പീനിയയെ ( ശ്വേതരക്താണുക്കൾ ക്രമാതീതമായി കുറഞ്ഞുപോകുക) ഫലപ്രദമായി പ്രതിരോധിക്കാൻ യർസ ഗുംബു അഥവാ Cordyceps sinensis എന്ന ഫംഗസിന്റെ സത്തിനു സാധിക്കും എന്നാണു ഗവേഷണഫലം. വൈറൽപ്പനി പോലെയുള്ള രോഗങ്ങൾ കാരണവും ഈ അവസ്ഥ ഉണ്ടാകാം.

ലൈംഗിക ഉത്തേജകമരുന്നായാണു പ്രധാനമായും യർസു ഗുംബു അറിയപ്പെടുന്നത്. ലൈംഗിക ഹോർമോണുകളായ ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ എന്നിവയുടെ ഉത്പാദനത്തെ ഉദ്ദീപിപ്പിക്കാൻ ഈ ഫംഗസിന്റെ സത്തിനു കഴിയുന്നതായി നാഷണൽ തായ്‌വാൻ യൂണിവേഴ്സിറ്റിയുടെ ഒരുപഠനത്തിൽ പറയുന്നുണ്ട്.

തൊണ്ണൂറുകളിൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചില ചൈനീസ് ഓട്ടക്കാർ തങ്ങളുടെ ഭക്ഷണത്തിൽ ഈ യർസു ഗുംബു ഉണ്ടെന്നു പ്രഖ്യാപിച്ചതോടെയാണു ഇതിന്റെ വില കുതിച്ചുയരാൻ തുടങ്ങിയത്. 2001-ലാണു നേപ്പാൾ ഔദ്യോഗികമായി ഇതിന്റെ വ്യാപാരം നിയമവിധേയമാക്കിയത്. തുടർന്നുള്ള ഒരു ദശകക്കാലയളവിൽ ഇതിന്റെ വിലയിലുണ്ടായ വർദ്ധനവ് 2300 ശതമാനമാണ് .

ലൈംഗികോത്തേജകം എന്ന ബ്രാൻഡായിരിക്കാം ഒരുപക്ഷേ ഇതിന്റെ ഡിമാൻഡ് ഉയർത്തിയത്. അതോടൊപ്പം യർസു ഗുംബുവിന്റെ ഉപയോഗം ഒരുതരം സ്റ്റാറ്റസിന്റേയും പൊങ്ങച്ചത്തിന്റെയും കൂടി പ്രതീകമായി മാറി. ചൈനയിലേയും അമേരിക്കയിലേയുമൊക്കെ സമ്പന്നരുടെ ഡിന്നർ പാർട്ടികളിൽ യർസു ഗുംബു ചേർത്ത ചായയോ സൂപ്പോ താറാവു റോസ്റ്റോ ഒക്കെ വിളമ്പുന്നത് ഒരു ആഡംബരമായി മാറി. എന്തായാലും ഈ ഫംഗസ് മരുന്നിന്റെ വില ഒരുകിലോയ്ക്ക് പത്തുലക്ഷം മുതൽ അൻപതു ലക്ഷം വരെയായി ഉയർന്നു.

നേപ്പാളിലേയും തിബറ്റിലേയും ഗ്രാമവാസികളുടെ പ്രധാനവരുമാനമാർഗ്ഗമായി ഈ അദ്ഭുതമരുന്നു മാറിയത് കഴിഞ്ഞദശകത്തിലാണ് . 2004-ലെ കണക്കനുസരിച്ച് പ്രദേശവാസികളുടെ മൊത്തവരുമാനത്തിന്റെ 40 ശതമാനം യർസു ഗുംബുവിന്റെ വ്യാപാരത്തിൽ നിന്നായിരുന്നു.

2016-ൽ ചൈന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (CFDA) യർസു ഗുംബുവിന്റെ വിൽപ്പനയ്ക്കും അതിൽനിന്നുള്ള മരുന്നുകളുടെ നിർമ്മാണത്തിനും നിയന്ത്രണങ്ങളേർപ്പെടുത്തി. പ്രസ്തുത ഫംഗസിൽ പലതരം ഘനലോഹങ്ങളും (മഗ്നീഷ്യം, സിങ്ക്, കോപ്പർ, അയൺ തുടങ്ങിയവ), ശരീരത്തിനു വളരെയധികം ദോഷകരമായ ലെഡ്, കാഡ്മിയം, ആഴ്സനിക് എന്നിവയും അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്. പക്ഷേ ലോകം മുഴുവൻ രത്നങ്ങളേക്കാൾ വിലപിടിപ്പുള്ള വസ്തുവായി യർസു ഗുംബു ഇപ്പോഴും വിൽക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാപ്പര്‍ വേടന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി കോടതി: വിദേശ ഷോകളില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന് ഹൈക്കോടതി അനുമതി നല്‍കി  (3 minutes ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി  (15 minutes ago)

എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍  (22 minutes ago)

വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി  (1 hour ago)

നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നിലവിൽവന്നു...  (1 hour ago)

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...  (1 hour ago)

പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് ട്രംപ്  (1 hour ago)

കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭം ഒരു ആഗോള മാതൃക: ശ്രീലങ്കന്‍ ടൂറിസം വിദഗ്ധ...  (1 hour ago)

മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗ് ഐഐടിഎം പുറത്തിറക്കും: ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകം: ആര്‍ജിസിബി ആതിഥേയത്വം വഹിച്ച ഐഎഎന്‍ സമ്മേളനം സമാപിച്ചു...  (1 hour ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു: ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി...  (1 hour ago)

മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായ  (1 hour ago)

സ്ഥാപനങ്ങള്‍ കൃത്യമായ ഡാറ്റ സൂക്ഷിക്കുന്നത് അഴിമതി കുറയ്ക്കാന്‍ സഹായിക്കും: ഹര്‍ഷിത അട്ടല്ലൂരി: ആര്‍ജിസിബി വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണ പ്രഭാഷണം സംഘടിപ്പിച്ചു...  (2 hours ago)

വയനാടിന്റെ സ്വർണ്ണഖനന ചരിത്രം; ‘തരിയോട്’ ഇനി പ്രൈം വീഡിയോയിലും കാണാം...  (2 hours ago)

കെഎസ്ആര്‍ടിസി ബസിലെ പിടിച്ചുപറിക്കാര്‍ക്ക് തടവുശിക്ഷ  (2 hours ago)

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് Next gen Kerala Think feat 2026 വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചു...  (2 hours ago)

Malayali Vartha Recommends