Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിട്ടുമാറാത്ത ശരീരവേദന ചിലപ്പോൾ ഫൈബ്രോമയാള്‍ജിയ എന്ന പേശീവാത രോഗം ആകാം

01 DECEMBER 2018 12:53 PM IST
മലയാളി വാര്‍ത്ത

ദേഹത്ത് പലയിടങ്ങളിൽ ആയി വേദന , ശരീര ഭാഗങ്ങളിൽ ആഴത്തിൽ അമർത്തുമ്പോൾ കടുത്ത വേദന എന്നിവയാണ് പൊതുവെ ലക്ഷണങ്ങൾ .അരക്കെട്ടിന് മുകളിലും താഴെയുമായി, ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടര്‍ച്ചയായ വേദന മൂന്നുമാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കണം.

ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാവുന്നതാണ്. അമേരിക്കന്‍ കോളേജ് ഓഫ് റുമറ്റോളജിയുടെ പുതിയ അറിയിപ്പനുസരിച്ച് ശരീരത്തിന്റെ നേരത്തെ നിര്‍ണയിച്ച 18 സ്ഥാനങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍, 11ലെങ്കിലും കഠിനമായ വേദനയനുഭവപ്പെടുകയാണെങ്കില്‍ ഇത്തരം പേശീ വാതം ഉണ്ടോ എന്ന് സംശയിക്കാമെന്നു പറയുന്നു.

ക്ലിനിക്കുകളിൽ ഡോക്ടർമാരെ തേടിയെത്തുന്ന 25നും 65നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകളാണ് പലപ്പോഴും ഇത്തരം വേദനകളെ കുറിച്ച് പറയാറുള്ളത് . ഇപ്പോഴും വേദനയുടെ കാര്യം പറയാറുണ്ടെങ്കിലും ദൈനം ദിന കാര്യങ്ങളിൽ കാര്യമായ മുടക്കുകൾ വരാത്തതുകൊണ്ട് പലപ്പോഴും കുടുംബാംഗങ്ങൾ ഇതത്ര കാര്യമായി എടുക്കാറില്ല. ഇത് രോഗികളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും പുരുഷന്മാരിലും അപൂർവമായി കുട്ടികളിലും ഫൈബ്രോമയാൾജിയ എന്ന ഈ രോഗാവസ്ഥ കാണാറുണ്ടെങ്കിലും 25 വയസ്സുമുതൽ 60 വയസ്സുവരെയുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

ദേഹത്ത് പലയിടങ്ങളിൽ വേദന , ശരീര ഭാഗങ്ങളിൽ ആഴത്തിൽ അമർത്തുമ്പോൾ കടുത്ത വേദന , സ്ഥിരമായ ഉറക്കക്കുറവ് കഠിനമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, മാനസിക സമ്മർദം എന്നീ ലക്ഷണങ്ങളും കാണാറുള്ളതുകൊണ്ട് പലപ്പോഴും മാനസികമായി ഉണ്ടാകുന്ന തോന്നൽ മാത്രമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.

എന്ത് കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത് എന്നതിന് കൃത്യമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ വേദനയുടെ സിഗ്നലുകൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ കേന്ദ്ര നാഡീവ്യവസ്ഥക്ക് സാധിക്കാത്തതാണ് ഇതിന് കാരണമായി പറയുന്നത്. സാധാരണയായി ആരോഗ്യമുള്ള വ്യക്തികളിൽ വേദന താങ്ങാവുന്നതിന്റെ അളവിനും കുറഞ്ഞ തോതിൽ പോലും ഫൈ ഫബ്രോമയാൾജിയ രോഗികളുടെ കേന്ദ്രനാഡീവ്യവസ്ഥ വേദനസംജ്ഞ നൽകും .ഇത് സാധാരണ ചെറിയ വേദനകൾ പോലും കൊടുത്തതായി ഇത്തരം രോഗികൾക്ക് അനുഭവപ്പെടും.

ആരോഗ്യമുള്ള വ്യക്തികളിൽ പോലും തുടർച്ചയായ ഉറക്കക്കുറവ് ശരീരവേദനയുണ്ടാക്കാം. ‘വേദന’ എന്ന ധാരണയെ സംപ്രേഷണം ചെയ്യുന്ന നാഡീപാതയെ ഉറക്കക്കുറവ് ബാധിക്കുന്നതിനാൽ, രോഗികൾക്ക് വേദനയുടെ സിഗ്നലുകളെ ശരിയായ രീതിയിൽ നിയന്ത്രിക്കാൻ സാധിക്കാതെവരും. ഇത് കടുത്ത വേദനയിൽ കലാശിക്കുന്നു. കേന്ദ്ര നാഡീവ്യവസ്ഥയെ തന്നെ ബാധിക്കുന്ന വിഷാദം, പലവിധ മാനസിക സമ്മർദങ്ങൾ എന്നിവയും ഇതോടൊപ്പം ഉണ്ടാവുന്നു.

സാധാരണ രോഗനിർണയത്തിനു ആശ്രയിക്കുന്ന ലാബ് /ക്ലിനിക്കൽ പരിശോധനകൾ ഇത്തരം രോഗികളിൽ ഫലപ്രദമാകാറില്ല.

അമേരിക്കൻ കോളജ് ഒാഫ് റ്യുമറ്റോളജിയുടെ ചികിത്സാ മാനദണ്ഡങ്ങൾ അനുസരിച്ച് രോഗിക്ക് അനുഭവപ്പെടുന്ന വേദനയുടെ തോത് അളക്കുന്ന ഒരു സൂചിക ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സൂചികയിൽ ഉയർന്ന സ്കോറും ഉയർന്ന വേദനാതോതും നോക്കിയാണ് രോഗം നിർണയിക്കുന്നത് .

തോളിലെ വേദന, കൈകൾ, അരക്കെട്ട്, കാലുകൾ, താടിഭാഗം തുടങ്ങിയ ഇരുപതോളം ശരീരഭാഗങ്ങളിൽ വേദനയുണ്ടോയെന്ന് നോക്കി സ്കോർ നിർണയിക്കും.

കടുത്ത ക്ഷീണം, ഉണർച്ചക്കുറവ് എന്നിവയും സൂചികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ലക്ഷണങ്ങളുള്ളവരിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ക്രമക്കേടുകളും മറ്റ് സന്ധിവാതങ്ങളുടെ സാധ്യതയും കണക്കിലെടുക്കും.

വേദനയുണ്ടാക്കുന്ന മറ്റ് രോഗാവസ്ഥകൾ ഉദാ: സന്ധിവാതങ്ങൾ, ടെൻഡിനോപ്പതികൾ;ഉറക്കമില്ലായ്മ, : ഉറക്കത്തിൽ ശ്വാസം കിട്ടാത്ത അവസ്ഥ;അമിതവണ്ണം;പുകവലി, വിഷാദരോഗം, മാനസിക സമ്മർദം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ തുടങ്ങിയവ ഒഴിവാക്കുകയോ ചികിത്സ നേടുകയോ വേണം

ഫൈബ്രോമയാൾജിയക്ക് ഒാരോ രോഗിക്കും അനുയോജ്യമായ ചികിത്സാരീതിയാണ് സ്വീകരിക്കേണ്ടത്. നേരത്തേതന്നെ രോഗനിർണയം നടത്തി അനുയോജ്യമായ ചികിത്സാരീതികൾ അവലംബിക്കുന്നത് വളരെ പ്രധാനമാണ്. ഒരു ഫിസിഷ്യന്റെയോ സന്ധിരോഗ വിദഗന്റെയോ കൂടെ വേദന വിഗദ്ധരുടെയും സേവനമാണ് ഇത്തരം രോഗികൾക്ക് ആവശ്യം . കടുത്ത വേദന നിയന്ത്രണവിധേയമാക്കാൻ, രോഗിയെ സ്വയം സജ്ജമാക്കുക എന്നതാണ് പ്രധാന രീതി.

ഒാരോ വ്യക്തിക്കും അവരുടെ ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങളും വ്യായാമമുറകളും കണ്ടെത്തുകയും അവ ശീലിക്കുകയും ചെയ്യുന്നതിലൂടെ വേദന നിയന്ത്രിക്കാൻ സാധിക്കും. ഇതിന് വിദഗ്ധ പരിശീലനം നേടിയ സൈക്കോളജിസ്റ്റിന്റെയും ഫിസിയോ തെറപ്പിസ്റ്റിെൻറയും സേവനം അനിവാര്യമാണ്.

ചെറിയ അളവിൽ നൽകുന്ന ചിലയിനം വേദനസംഹാരികളും ഫലംചെയ്യാറുണ്ട്. സന്ധികളെ ബാധിക്കുന്ന വേദനകൾക്ക് നൽകുന്ന പ്രിഗാബാലിൻ, വിഷാദരോഗത്തിന് നൽകുന്ന എസ്.എസ്.ആർ.ഐ വിഭാഗത്തിലെ മരുന്നുകൾ, അമിട്രിപ്റ്റിലിൻ എന്നിവ നല്ലൊരു ശതമാനം വ്യക്തികളിലും ഫലപ്രദമാണ്.
വിഷാദരോഗത്തിന്റെയും മൂഡ് ഡിസോർഡറുകളുടെയും ചികിത്സകൂടി ചിലർക്ക് ആവശ്യമായിവരാം.

ഒരു പ്രത്യേക ഭക്ഷണരീതിയോ ഒഴിവാക്കേണ്ട ആഹാരപദാർഥങ്ങളോ ഫൈബ്രോമയാൾജിയ നിയന്ത്രിക്കാനായി നിർദേശിക്കപ്പെട്ടിട്ടില്ല. എങ്കിലും ആൻറി ഒാക്സിഡൻറുകൾ പ്രദാനം ചെയ്യുന്ന ആഹാരപദാർഥങ്ങൾ (പഴവർഗങ്ങൾ, ഇലക്കറികളും മറ്റു പച്ചക്കറികളും) ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അമിതവണ്ണമുള്ള സ്ത്രീകളിലാണ് കൂടുതലായി വേദനയുടെ ലക്ഷണങ്ങൾ കാണുന്നത് എന്നതുകൊണ്ട് ശരീരഭാരം കുറക്കാനും നിർദേശിക്കാറുണ്ട്

ഒരുപാടു പേരെ ദുരിതക്കയത്തിലാഴ്ത്തുന്ന, പലപ്പോഴും തിരിച്ചറിയപ്പെടാതെ പോലും പോവുന്ന രോഗാവസ്ഥയാണ് ഫൈബ്രോമയാൾജിയ. വിദഗ്ധ ഡോക്ടർമാരും സൈക്കോളജിസ്റ്റും ഫിസിയോതെറപ്പിസ്റ്റും അടങ്ങുന്ന ഒരു സംഘത്തിന്റെ സേവനംതന്നെ വേണം ഇതിനെ നിയന്ത്രണവിധേയമാക്കാൻ.

രോഗിയുടെ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ സഹകരണമുണ്ടായാൽ മാത്രമേ നേരത്തേ രോഗനിർണയം നടത്താനും അനുയോജ്യമായ ചികിത്സാരീതികളിലൂടെ രോഗം നിയന്ത്രിക്കാനും സാധിക്കൂ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (3 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (7 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (7 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (8 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (8 hours ago)

Malayali Vartha Recommends