Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

പരമ്പരാഗത തിമിര ശാസ്ത്രക്രിയാ രീതികള്‍ പ്രായോഗികമല്ലാത്ത പ്രമേഹരോഗികള്‍ക്കും കാഴ്ച വീണ്ടെടുക്കാം

27 DECEMBER 2018 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

ചിട്ടയില്ലാത്ത ജീവിതരീതികള്‍ മൂലം പലവിധ നേത്ര രോഗങ്ങളും വരാറുണ്ട്. ജോലിക്ക് വേണ്ടിയും വിനോദത്തിനു വേണ്ടിയും കമ്പ്യൂട്ടറിനും എല്‍സിഡിക്കു മുമ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കുമ്പോള്‍ കാഴ്ചശക്തി കുറയുകയാണ് ചെയ്യുന്നത്.

തിമിരത്തിന് സാധ്യത കൂടുതലുള്ള പ്രമേഹരോഗികളില്‍, സാധാരണ തിമിര ശസ്ത്രക്രിയ, പ്രായോഗികവുമല്ല. ഇവിടെയാണ് എല്‍ആര്‍എസ് എന്ന നൂതന ചികിത്സാരീതിയുടെ പ്രസക്തി. പരമ്പരാഗത തിമിര ശാസ്ത്രക്രിയാ രീതികളില്‍ നിന്നും വ്യത്യസ്തമാണ് എല്‍ആര്‍എസ് ചികിത്സാ രീതി.

പ്രായമാകുന്നതോടെ ചിലരില്‍ കണ്ണിലെ ലെന്‍സ് കട്ടി കൂടുകയും പതിയെ സുതാര്യത നഷ്ടപ്പെടുകയും ചെയ്യുന്നു. തന്മൂലം കണ്ണിലെ ലെന്‍സിലൂടെ പ്രകാശം കടന്നുപോകുന്നത് തടസപ്പെടുകയും ഇത് അന്ധതയ്ക്ക് കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് തിമിരം. പ്രായാധിക്യമാണ് തിമിരത്തിന്റെ പ്രധാന കാരണം.

കൂടാതെ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവം, പ്രമേഹം, രക്തസമ്മര്‍ദം പോലുള്ള അസുഖങ്ങള്‍ എന്നിവ കൊണ്ടും തിമിരം വരാനിടയുണ്ട്. ശസ്ത്രക്രിയ തന്നെയാണ് തിമിരത്തിനുള്ള പ്രതിവിധി. തിമിരം മരുന്നുകള്‍ മുഖേനയുള്ള ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയില്ല.

തിമിര ചികിത്സരീതിയിലെ ഏറ്റവും നൂതനമായ രീതിയാണ്, ബ്ലേഡ് ഉപയോഗിക്കാത്തതിനാല്‍ മുറിവുണ്ടാകാത്തതും വേദനാരഹിതവുമായ ചികിത്സരീതിയായ എല്‍ആര്‍സിഎസ് അലവാ ലേസര്‍ റിഫ്രാക്ടീവ് കാറ്ററാക്ട് സര്‍ജറി. കണ്ണില്‍ സ്ഥാപിച്ചിട്ടുള്ള അള്‍ട്രാ സൗണ്ട് ഉപകരണത്തിന്റെ സഹായത്തോടെ കണ്ണിലെ ലെന്‍സിനു എത്രത്തോളം തിമിരം ബാധിച്ചെന്നും മറ്റും മനസിലാക്കുന്നു. അതായത് കൃഷ്ണമണി തുറന്ന് തിമിരം എത്ര ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കുകയാണ് ചെയ്യുന്നത്.

തിമിരത്തിന്റെ സ്ഥാനവും വ്യാപ്തിയും തിരിച്ചറിഞ്ഞതിനു ശേഷം ലേസര്‍സാങ്കേതിക വിദ്യ ഉപയോഗിച്ച് കോര്‍ണിയയില്‍ ചെറിയ മുറിവ് ഉണ്ടാക്കുന്നു. ലേസര്‍ ഉപയോഗിച്ച് തിമിരത്തെ മുറിക്കുകയും, തുറക്കുകയും ചെയ്തതിനുശേഷം, തിമിരത്തെ മൃദുവാക്കികൊടുക്കുകയാണ് അടുത്ത ഘട്ടം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചികിത്സാനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്യും.

തിമിരം ബാധിച്ച ലെന്‍സ് മാറ്റി പകരം പുതിയ ലെന്‍സ് കണ്ണിനകത്ത് വെക്കുകയാണ് തിമിര ശസ്ത്രക്രിയ വഴി ചെയ്യുന്നത്. അള്‍ട്രാസൗണ്ടിന്റെ സഹായത്തോടെയാണ് മുന്‍കാലങ്ങളില്‍ തിമിരരോഗം ബാധിച്ചവര്‍ക്ക് ശസ്ത്രക്രിയ ചെയ്തിരുന്നത്. ജന്മനാ കണ്ണിനകത്തുള്ള, തിമിരം ബാധിച്ച ലെന്‍സ് നീക്കം ചെയ്ത്, മനുഷ്യനിര്‍മിതമായ ഇന്‍ട്രാ ഒക്യുലര്‍ ലെന്‍സാണ് പിന്നീട് കണ്ണില്‍ ഫിറ്റ് ചെയ്യുന്നത്. സ്വാഭാവിക ലെന്‍സ് നീക്കം ചെയ്താലും ഇന്‍ട്രാ ഒക്യുലാര്‍ ലെന്‍സ് കണ്ണിലുള്ളതിനാല്‍ കാഴ്ചകള്‍ വ്യക്തമായി തന്നെ കാണാന്‍ കഴിയും. തിമിരം വന്നാണ് കാഴ്ച പോയതെങ്കില്‍ വ്യക്തതയുള്ള കാഴ്ച തിരികെ ലഭിക്കും. എന്നാല്‍ കണ്ണിലെ ഞരമ്പിനോ മറ്റോ ക്ഷതം ഏറ്റിട്ടുണ്ടെങ്കില്‍ കാഴ്ചാ പ്രശ്‌നങ്ങളുണ്ടായേക്കാം.

പരമ്പരാഗത തിമിര ശസ്ത്രക്രിയാരീതികളില്‍നിന്നും വ്യത്യസ്തമാണ് എല്‍ആര്‍സിഎസ് ചികിത്സാരീതി. അതിസൂക്ഷമമായ ഈ ചികിത്സാ രീതി കുറഞ്ഞ സമയത്തിനകം പൂര്‍ത്തിയാകുമെന്നു മാത്രമല്ല, ബ്ലേഡ് ഉപയോഗിക്കാത്തതിനാല്‍ വേദനയില്ലാത്തതും മുറിവില്ലാത്തതുമായ ചികിത്സാരീതിയാണിത്. പരമ്പരാഗത തിമിര ശസ്ത്രക്രിയ വഴി ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥിരതയുള്ളതും വ്യക്തവുമായ കാഴ്ചയാണ് എല്‍ആര്‍സിഎസ് നല്‍കുന്നത്. 10 മിനിറ്റ് സമയത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യും.

മുന്‍കാലങ്ങളില്‍ കാറ്ററാക്ട് സര്‍ജറി ചെയ്ത് തിമിരം ബാധിച്ച കണ്ണ് എടുത്തുമാറ്റിയാല്‍ പകരം ലെന്‍സ് കണ്ണില്‍ ഘടിപ്പിക്കില്ലായിരുന്നു. കണ്ണട ഉപയോഗിച്ച് കാഴ്ചാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതിയായിരുന്നു. എന്നാല്‍ ഇന്‍ട്രാ ഒക്യുലര്‍ ലെന്‍സിന്റെ വരവോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയും, ജന്മനായുള്ള ലെന്‍സിനു പകരം കൃത്രിമ ലെന്‍സ് വയ്ക്കുകയും ചെയ്തു തുടങ്ങി. കണ്ണിനകത്ത് സ്ഥിരമായി ഫിറ്റ് ചെയ്യുന്ന കണ്ണട പോലെയാണിത്.

തിമിരം ബാധിച്ച ലെന്‍സ് നീക്കം ചെയ്യുമ്പോള്‍ ലെന്‍സുകളുടെയും കണ്ണാടികളുടെയും വക്രീകരിക്കാനുള്ള കഴിവിന്റെ അളവ് കൂടിയാണ് നഷ്ടപ്പെടുന്നത്. അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം,കണ്ണിന്റെ റിഫ്രാക്റ്റീവ് ശക്തി വര്‍ധിക്കുന്നു. ഈ അവസ്ഥ കൂടുതല്‍ വ്യക്തമാക്കാനാണ് ഇന്‍ട്രാ ഒക്യുലര്‍ ലെന്‍സുകള്‍ കണ്ണിനകത്ത് സ്ഥാപിക്കുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ സമയം രോഗിക്ക് മങ്ങലുള്ള കാഴ്ചയായിരിക്കും. ശേഷം വ്യക്തതയോടെ കാഴ്ചകള്‍ കാണാനാകും. നീണ്ട വിശ്രമം സര്‍ജറിക്ക് ശേഷം ആവശ്യമില്ലെങ്കിലും ഒരാഴ്ച കണ്ണ് അധികം സ്‌ട്രെയിന്‍ ചെയ്യാന്‍ പാടില്ല. ചിലര്‍ക്ക് ഇന്‍ഫക്ഷന്‍ ഉണ്ടാകാതിരിക്കാനായി ചിലപ്പോള്‍ കണ്ണടയോ ഐഡ്രോപ്‌സോ ഉപയോഗിക്കേണ്ടതായി വരും.

സര്‍ജറി കഴിഞ്ഞാല്‍ രോഗി കണ്ണട ഉപയോഗിക്കണോ വേണ്ടയോ എന്നത് ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിക്കുന്ന ലെന്‍സിനെ ആശ്രയിച്ചിരിക്കും. രോഗത്തിന്റെ തീവ്രതയും സ്വഭാവവും അനുസരിച്ചാണ് രോഗികളില്‍ ഏതു തരത്തിലുള്ള ലെന്‍സാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (44 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (58 minutes ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (3 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (3 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (4 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (4 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (5 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (6 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (6 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (6 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (6 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (6 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (6 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (7 hours ago)

Malayali Vartha Recommends