Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറസ്റ്റിലായ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ആൺസുഹൃത്തുക്കളോട് താൽപര്യം: പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം ഉണ്ണികൃഷ്ണന്‍ അകലം പാലിച്ചു; കല്ല്യാണശേഷം ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം: ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും വിദേശത്തയ്ക്ക്...


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ സാന്നിധ്യം അറിയിച്ച ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര


എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം... റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് തുടങ്ങും.... രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തും, കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കും


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....

പുരുഷവന്ധ്യത തിരിച്ചറിയാം

31 DECEMBER 2018 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

അണ്ഡവുമായി സംയോജിച്ച് ഒരു പുതിയ ജീവനു ജന്മം നല്‍കാന്‍ ഒരു ബീജം മാത്രം മതി. എന്നാല്‍ ആ ധര്‍മം നിറവേറ്റാന്‍ കോടിക്കണത്തിനു ബീജങ്ങളാണ് ശ്രമിക്കുന്നത്. ഇവരില്‍ ഏറ്റവും കരുത്തന്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് ഏറ്റവും മുന്നിലെത്തി ആ ധര്‍മം നിറവേറ്റുന്നു. സങ്കീര്‍ണമായ യാത്രയാണു ബീജത്തിന് അതിജീവിക്കാനുള്ളത് എന്നതുകൊണ്ടാകാം പ്രകൃതി ഇത്രയും മുന്‍കരുതല്‍ കരുതിവെച്ചത്.

പുരുഷവന്ധ്യതയില്‍, ബീജാണുക്കളുടെ എണ്ണത്തിലെ കുറവു മുതല്‍ അവയുടെ ആകൃതിയും ചലനശേഷിയുമൊക്കെ നിര്‍ണായകമാകുന്നു. എല്ലാ ഉത്തമ ഗുണങ്ങളും ബീജത്തില്‍ ചേര്‍ന്നിരുന്നാലും അതുകൊണ്ടു മാത്രം വന്ധ്യതാപ്രശ്‌നം ഉണ്ടാകില്ലെന്നു പറയാനാകില്ല. കാരണം മറ്റ് നിരവധി ഘടകങ്ങള്‍ വന്ധ്യതയ്ക്കു വഴിവെയ്ക്കാം.

ഡോക്ടര്‍ രോഗിയെ വിശദമായി പരിശോധിക്കുന്നതിനു പുറമേ, പുരുഷവന്ധ്യത നിശ്ചയിക്കാന്‍ സെമന്‍ അനാലിസിസും എഫ് എച്ച് എസ്, എന്‍ എച്ച്, പ്രൊലാക്ടിന്‍, ടെസ്‌റ്റോസ്റ്റീറോന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവിന്റെ പഠനവും നടത്താം. ഇത്തരം പരിശോധനകളില്‍ പ്രാഥമികവും പ്രാധാന്യമേറിയതുമായ ഒന്നാണ് സെമന്‍ അനാലിസിസ്. ഇതില്‍ സെമന്‍ അഥവാ ശുക്ലമാണു പരിശോധനയ്ക്കു വിധേയമാകുന്നത്.

ഒരു സ്ഖലനത്തില്‍ ഒന്നര മുതല്‍ അഞ്ചു മില്ലിലീറ്റര്‍ വരെയാണ് പുറത്തുവരുന്നത്. ബീജങ്ങള്‍ക്കു പുറമേ, സെമിനല്‍ വെസിക്കിള്‍ എന്ന നാളിയില്‍ നിന്നുണ്ടാകുന്ന ദ്രാവകവും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ നിന്നുണ്ടാകുന്ന ദ്രാവകവും ശുക്ലത്തില്‍ അടങ്ങിയിരിക്കുന്നു. ശുക്ലത്തിന്റെ അധികഭാഗവും ഉണ്ടാക്കുന്നത് സെമിനല്‍ വെസിക്കിള്‍ തന്നെയാണ്. സ്ഖലനം കഴിഞ്ഞാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ശുക്ലം കൊയാഗുലേഷനു വിധേയമായി ജെല്‍പോലെയും അതുകഴിഞ്ഞ് ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ കട്ടികുറഞ്ഞ ദ്രാവകമായും മാറും. ചില എന്‍സൈമുകളാണ് ഈ പ്രവര്‍ത്തനത്തിനു പിന്നില്‍.

ആകെ ശുക്ലത്തിന്റെ അളവില്‍ ഒരു ശതമാനം മാത്രമേ ബീജം ഉണ്ടാവുകയുള്ളൂ. ശേഷിക്കുന്നതു പ്ലാസ്മയാണ്. വൃഷണത്തിലെ സെമിനിഫെറസ്ട്യൂബ്യൂളുകളിലാണ് ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഏതാണ്ട് 78 ദിവസം കൊണ്ടാണ് ബീജം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത്. ബീജത്തിന് തല, വാല്‍, ഉടല്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഒരു മില്ലി മീറ്ററിന്റെ ആയിരത്തില്‍ ഒന്ന് വലുപ്പം മാത്രമേ ഇതിന് ഉണ്ടാവുകയുള്ളൂ. തലയില്‍ തൊപ്പിപോലുള്ള അക്രോസോം ക്യാപ് ഉപയോഗിച്ചാണ് അണ്ഡത്തിന്റെ പുറംപാളിയെ ബീജം ഭേദിക്കുന്നത്. പുരുഷവന്ധ്യതാ നിര്‍ണയത്തില്‍ ബീജസംഖ്യയ്ക്കു വളരെ പ്രാധാന്യമുണ്ട്. ആധുനികമായ കൗണ്ടിങ് ചേംബറിന്റെ സഹായത്തോടെയാണ് എണ്ണം നിശ്ചയിക്കുന്നത്. ആ സംഖ്യ ഒരു പരിധിക്കു താഴെ വന്നാല്‍ അത് വന്ധ്യതയ്ക്കു കാരണമാകാം.

ബീജസംഖ്യ ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ 20 മില്യണെങ്കിലും (രണ്ടു കോടി) ഉണ്ടായിരിക്കണം. കൂടാതെ ഒരു സ്ഖലനത്തില്‍ മൊത്തം 40 മില്യനെങ്കിലും ഉണ്ടായിരിക്കുന്നതാണ് ഉത്തമം. ഒരു തവണ സെമന്‍ അനാലിസിസ് നടത്തിയ റിസള്‍ട്ടിനെ പൂര്‍ണമായും കണ്ണടച്ചു വിശ്വസിക്കേണ്ട. ഒരു മാസത്തിന്റെ ഇടവേളയില്‍ നടത്തുന്ന രണ്ടു പരിശോധനാഫലങ്ങള്‍ക്ക് വിശ്വാസ്യതയേറുന്നു. ബീജപരിശോധന നടത്തുന്ന ലാബുകളില്‍ ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ലബോറട്ടറി ടെക്‌നീഷന്മാരുടെ സേവനം നിര്‍ബന്ധമാണ്. അതിനു പുറമേ, ബീജങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനായി, പ്രത്യേകം കൗണ്ടിങ് ചേംബര്‍ ഉള്ളത് നന്നായിരിക്കും. അതിനാല്‍ സ്ഥിരമായി ബീജപരിശോധന നടത്തിവരുന്ന ലാബുകളില്‍ മാത്രം ശുക്ലപരിശോധന ചെയ്യിപ്പിക്കാന്‍ ശ്രദ്ധിക്കണം

പുരുഷവന്ധ്യതയുടെ പ്രധാനകാരണങ്ങളില്‍ ഒന്ന് ബീജഗുണക്കുറവാണ്. ബീജസംഖ്യയും ചലനശേഷിയും കുറയാനുള്ള കാരണങ്ങള്‍ പലതുണ്ട്. അണുബാധ മുതല്‍ ഉയര്‍ന്ന താപനിലവരെ ബീജത്തെ ബാധിക്കും.

അണുബാധ: ശുക്ലത്തില്‍ ശ്വേതാണുക്കളുടെ സംഖ്യ വര്‍ധിക്കുന്നത് അണുബാധയുടെ ലക്ഷണമാണ്. പ്രോസ്‌റ്റേറ്റ്ഗ്രന്ഥിയിലും മറ്റും വരുന്ന അണുബാധയും നീര്‍ക്കെട്ടും ബീജത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കും.

ആന്റിസ്‌പേം ആന്റിബോഡി: ചിലരില്‍ ബീജത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ആന്റിസ്‌പേം ആന്റിബോഡി എന്ന പ്രതിരോധവസ്തുവുണ്ട്. ബീജങ്ങളുടെ നാശത്തെ അത് ത്വരിതപ്പെടുത്തുന്നവയാണ്. അതുള്ളവരിലും ബീജത്തിന്റെ എണ്ണവും ശേഷിയും കാര്യമായി കുറയും.

ശസ്ത്രക്രിയ : പുരുഷന്റെ ജനനേന്ദ്രിയപരിസരങ്ങളില്‍ നടത്തുന്ന ശസ്ത്രക്രിയ ബീജസംഖ്യയെ ബാധിക്കാം. അതുകൊണ്ട് അത്തരത്തിലുള്ള ഏതു ശസ്ത്രക്രിയയും പരമാവധി ശ്രദ്ധയോടെ വേണം ചെയ്യാന്‍.

ഊഷ്മാവ് : ബീജോല്‍പാദനത്തിനു ശരീര ഊഷ്മാവിനെക്കാളും കുറഞ്ഞ ഊഷ്മാവേ പാടുള്ളൂ എന്നതാണിതിനു കാരണം. അതുകൊണ്ടാണല്ലോ വൃഷണങ്ങളുടെ സ്ഥാനം ശരീരത്തിനു പുറത്തായിരിക്കുന്നത്. അധികം ഊഷ്മാവുള്ള ചുറ്റുപാടില്‍ ജോലി ചെയ്യുന്നവരില്‍ ബീജസംഖ്യ കുറയുന്നതായി കാണപ്പെടുന്നു. ഉദാ. ഫാക്ടറിയിലെ തീച്ചുളയുടെ അടുത്തു ജോലി ചെയ്യുന്നവര്‍.

ശീലങ്ങള്‍ : പുകവലി, മദ്യപാനം, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവ ശീലമാക്കുന്നവരില്‍ ബീജഗുണത്തെ ഗണ്യമായി കുറയ്ക്കുന്നു.

രാസവസ്തുക്കള്‍ : കീടനാശിനികളുടെ അമിതപ്രയോഗം, അന്തരീക്ഷമലിനീകരണം എന്നിവയും ബീജസംഖ്യയും ഗുണവും കുറയാന്‍ കാരണമാകുന്നുണ്ട്. രോഗങ്ങള്‍ : പ്രമേഹം, തുടരെയുള്ള ശ്വാസകോശരോഗങ്ങള്‍, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്നിവയും ബീജഗുണം കുറയ്ക്കുന്നു. ബീജവാഹിനിക്കുഴലിന്റെ വൈകല്യങ്ങള്‍ അല്ലെങ്കില്‍ തടസങ്ങള്‍, ജന്മനായുള്ള മറ്റു പല വൈകല്യങ്ങള്‍ എന്നിവ ശുക്ലത്തില്‍ ബീജങ്ങള്‍ അശേഷം ഇല്ലാതാക്കാന്‍ കാരണമാവാറുണ്ട്.

പല ചികിത്സകളും, ബീജസംഖ്യ മെച്ചപ്പെടുത്താന്‍ നിലവിലുണ്ട്. അണുബാധ തടയുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു ചികിത്സാരീതി. ഇതിനായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുവരുന്നു. ഒരു ക്യൂബിക് സെന്റീമീറ്റര്‍ ശുക്ലത്തില്‍ ഒരു മില്യണില്‍ അധികം ശ്വേതാണുക്കള്‍ ഉണ്ടെങ്കില്‍, സെമണ്‍ കള്‍ച്ചര്‍ ചെയ്ത് അനുയോജ്യമായ ആന്റിബയോട്ടിക്കുകള്‍ തിരഞ്ഞെടുക്കേണ്ടിവരും. ബീജസംഖ്യ കൂട്ടാനും വികൃത ബീജങ്ങളുടെ എണ്ണം കുറയ്ക്കാനും ആന്റി ഓക്‌സിഡെന്റ്‌സ് ഇപ്പോള്‍ ഉപയോഗിക്കുന്നു. ഇവയുടെ പ്രയോഗം, ബീജം വേഗം നശിക്കുന്നതു തടയുന്നു. മരുന്നുകളുടെ ഉപയോഗശേഷവും ബീജസംഖ്യ കുറവുള്ള പുരുഷന്മാര്‍ ഒരു കാരണവശാലും നിരാശരാകേണ്ട. നൂതനമായ ചികിത്സാരീതികളുടെ സഹായത്താല്‍ വന്ധ്യതയെ മറികടക്കാന്‍ സാധിക്കും.

ബീജസംഖ്യ കുറവുള്ള പുരുഷന്മാരുടെ ശുക്ലം ചില പ്രത്യേക ദ്രാവകങ്ങള്‍ ഉപയോഗിച്ചു കഴുകി അതിലെ മികച്ച ബീജങ്ങളെ ഗര്‍ഭാശയത്തിലേക്കു നേരിട്ടു നിക്ഷേപിക്കുന്ന ചികിത്സയാണ് IUI (Itnra Uterine Insemination) ഇന്‍ട്രാ യൂട്ടെറൈന്‍ ഇന്‍സെമിനേഷന്‍. ശുക്ലത്തില്‍ ബീജസംഖ്യ തീരെ ശൂന്യമായാല്‍ പോലും ഇത്തരം ആളുകളില്‍ ചിലപ്പോള്‍ വൃഷണത്തിനുള്ളില്‍ ജീവനുള്ള ബീജം ഉണ്ടായിരിക്കും. വൃഷണത്തില്‍ നിന്ന് ജീവനുള്ള ബീജം ഒരു ചെറിയ സൂചി ഉപയോഗിച്ചു കുത്തിയെടുക്കാനും കഴിയും. ഈ ഭ്രൂണത്തെ ഗര്‍ഭാശയത്തിലേക്ക് എടുത്തുവയ്ക്കാനും കഴിയും. സെമന്‍ അനാലിസിസില്‍ ബീജസംഖ്യ 5 മില്യനെക്കാള്‍ കുറവോ വികൃതബീജങ്ങളോ ചലനശേഷിയില്ലാത്ത ബീജങ്ങളോ കൂടുതല്‍ കാണപ്പെടുന്നവര്‍ക്കോ ഇക്‌സി പ്രയോജനപ്പെടും.

സെമന്‍ അനാലിസിസില്‍ തകരാറൊന്നുമില്ലാത്ത ഒരു നല്ല റിസള്‍ട്ട് എന്നു പറയണമെങ്കില്‍,

ശുക്ലത്തിന്റെ അളവ് 1.5 സിസി (കുബിക് സെന്റിമീറ്റര്‍) വരെ ഏങ്കിലും ഉണ്ടായിരിക്കണം.

ബീജസംഖ്യ ഒരു കുബിക് സെന്റിമീറ്ററില്‍ 20 മില്യണില്‍ (രണ്ടു കോടി) അധികം ഉണ്ടായിരിക്കണം.

ഇതില്‍ 25-50 ശതമാനം വരെ, നല്ല ചലനശേഷിയുള്ള ബീജങ്ങളായിരിക്കണം.

75 ശതമാനത്തിനെങ്കിലും ജീവനും ചലനശേഷിയും ഉണ്ടായിരിക്കണം.

ശരിയായ ആകൃതിയിലുള്ളവ 30 ശതമാനമെങ്കിലും ഉണ്ടായിരിക്കണം.

ശുക്ലശേഖരണം, വലിയ വായ ഉള്ള വൃത്തിയുള്ള പാത്രത്തിലാവണം. കോണ്ടമാണ് ശേഖരണത്തിന് ഉപയോഗിക്കുന്നതെങ്കില്‍, ബീജത്തെ കൊല്ലുന്ന രാസവസ്തുക്കള്‍ ഇല്ലാത്ത കോണ്ടം ഉപയോഗിക്കുക. സാധാരണ ലഭിക്കുന്ന മിക്ക കോണ്ടങ്ങളിലും ഈ രാസവസ്തുക്കളുണ്ടാകും. അതിനാല്‍ അവ പ്രത്യേകമായി തിരഞ്ഞെടുക്കണം.

കുറേക്കാലം സ്ഖലനമുണ്ടാകാതിരുന്നാല്‍ ബീജസംഖ്യ വര്‍ധിക്കുമെന്ന ധാരണ തെറ്റാണ്. കുറേനാള്‍ ബന്ധപ്പെടാതെ ശുക്ലം പരിശോധിക്കുമ്പോള്‍ ജീവനില്ലാത്ത ബീജങ്ങളുടെ എണ്ണം കൂടുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അതിനാല്‍ 2,3 ദിവസം സ്ഖലനം നടത്താതെ ശുക്ലപരിശോധന ചെയ്യുന്നതായിരിക്കും ഉത്തമം.

ജനനേന്ദ്രിയവും പരിസരഭാഗവും കഴുകിത്തുടച്ച്, ശുചിയായി വേണം ബീജശേഖരണം നടത്താന്‍. ശേഖരണത്തിന്റെ ഒരു മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയിരിക്കണം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറസ്റ്റിലായ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ആൺസുഹൃത്തുക്കളോട് താൽപര്യം: പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസി  (11 minutes ago)

ആനയെഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ...  (15 minutes ago)

കിഷ്ത്വാറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ....  (27 minutes ago)

ഉണ്ണി കൃഷ്ണന് വേറെയും ഭർത്താവ്..? ഇഷ്ടം ആണുങ്ങളോട് 'ഗേ' എന്ന സത്യം ഗ്രീമ അറിഞ്ഞത് അന്ന് കമലേശ്വരത്ത് നടന്നത്..! തെളിവ്  (1 hour ago)

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ദേശീയ പതാക ഉയർത്തി  (1 hour ago)

മനുഷ്യജീവന് ഒരു പുഴുവിന്റെ വില പോലും നല്കാത്ത, അനുകമ്പയുടെയുടെ കണിക തരിമ്പും ഇല്ലാത്ത പിഴച്ചുപ്പോയ ഒരു വ്യവസ്ഥിതി ആണിവിടെ; കാശും പദവിയും ഇല്ലാത്ത സാധാരണക്കാരായ ആളുകളെ രണ്ടാം തരം പോയിട്ട് മനുഷ്യരായ  (1 hour ago)

  ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മുൻ പ്രസിഡന്റ് ഇന്ദർജിത് സിങ് ബിന്ദ്ര അന്തരിച്ചു  (1 hour ago)

ഉണ്ണികൃഷ്ണന്റെ ഫോണിൽ തല കറങ്ങുന്ന കാഴ്ച; ഉണ്ണികൃഷ്ണന് ഗ്രീമയെക്കാളിഷ്ടം ആണുങ്ങളെ; ഗേ ആണെന്ന് മറച്ച് വച്ച് വിവാഹം? അന്താരാഷ്ട്ര തലത്തിൽ പല ആൺ ഗ്രൂപ്പുകളിലും ഇയാൾ സജീവം ; ആൺ സൃഹൃത്തുക്കളോടൊപ്പം സമയം ചില  (1 hour ago)

കണ്ണൂരിൽ റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു....  (1 hour ago)

യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു  (1 hour ago)

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം  (1 hour ago)

അമേരിക്കയിൽ അതിശൈത്യം  (2 hours ago)

പ്രത്യേക ട്രെയിനുകൾ അനുവദിച്ച് നോർത്ത് റെയിൽവേ  (2 hours ago)

ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര  (2 hours ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി...  (3 hours ago)

Malayali Vartha Recommends