Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പുരുഷവന്ധ്യത തിരിച്ചറിയാം

31 DECEMBER 2018 03:34 PM IST
മലയാളി വാര്‍ത്ത

അണ്ഡവുമായി സംയോജിച്ച് ഒരു പുതിയ ജീവനു ജന്മം നല്‍കാന്‍ ഒരു ബീജം മാത്രം മതി. എന്നാല്‍ ആ ധര്‍മം നിറവേറ്റാന്‍ കോടിക്കണത്തിനു ബീജങ്ങളാണ് ശ്രമിക്കുന്നത്. ഇവരില്‍ ഏറ്റവും കരുത്തന്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് ഏറ്റവും മുന്നിലെത്തി ആ ധര്‍മം നിറവേറ്റുന്നു. സങ്കീര്‍ണമായ യാത്രയാണു ബീജത്തിന് അതിജീവിക്കാനുള്ളത് എന്നതുകൊണ്ടാകാം പ്രകൃതി ഇത്രയും മുന്‍കരുതല്‍ കരുതിവെച്ചത്.

പുരുഷവന്ധ്യതയില്‍, ബീജാണുക്കളുടെ എണ്ണത്തിലെ കുറവു മുതല്‍ അവയുടെ ആകൃതിയും ചലനശേഷിയുമൊക്കെ നിര്‍ണായകമാകുന്നു. എല്ലാ ഉത്തമ ഗുണങ്ങളും ബീജത്തില്‍ ചേര്‍ന്നിരുന്നാലും അതുകൊണ്ടു മാത്രം വന്ധ്യതാപ്രശ്‌നം ഉണ്ടാകില്ലെന്നു പറയാനാകില്ല. കാരണം മറ്റ് നിരവധി ഘടകങ്ങള്‍ വന്ധ്യതയ്ക്കു വഴിവെയ്ക്കാം.

ഡോക്ടര്‍ രോഗിയെ വിശദമായി പരിശോധിക്കുന്നതിനു പുറമേ, പുരുഷവന്ധ്യത നിശ്ചയിക്കാന്‍ സെമന്‍ അനാലിസിസും എഫ് എച്ച് എസ്, എന്‍ എച്ച്, പ്രൊലാക്ടിന്‍, ടെസ്‌റ്റോസ്റ്റീറോന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവിന്റെ പഠനവും നടത്താം. ഇത്തരം പരിശോധനകളില്‍ പ്രാഥമികവും പ്രാധാന്യമേറിയതുമായ ഒന്നാണ് സെമന്‍ അനാലിസിസ്. ഇതില്‍ സെമന്‍ അഥവാ ശുക്ലമാണു പരിശോധനയ്ക്കു വിധേയമാകുന്നത്.

ഒരു സ്ഖലനത്തില്‍ ഒന്നര മുതല്‍ അഞ്ചു മില്ലിലീറ്റര്‍ വരെയാണ് പുറത്തുവരുന്നത്. ബീജങ്ങള്‍ക്കു പുറമേ, സെമിനല്‍ വെസിക്കിള്‍ എന്ന നാളിയില്‍ നിന്നുണ്ടാകുന്ന ദ്രാവകവും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ നിന്നുണ്ടാകുന്ന ദ്രാവകവും ശുക്ലത്തില്‍ അടങ്ങിയിരിക്കുന്നു. ശുക്ലത്തിന്റെ അധികഭാഗവും ഉണ്ടാക്കുന്നത് സെമിനല്‍ വെസിക്കിള്‍ തന്നെയാണ്. സ്ഖലനം കഴിഞ്ഞാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ശുക്ലം കൊയാഗുലേഷനു വിധേയമായി ജെല്‍പോലെയും അതുകഴിഞ്ഞ് ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ കട്ടികുറഞ്ഞ ദ്രാവകമായും മാറും. ചില എന്‍സൈമുകളാണ് ഈ പ്രവര്‍ത്തനത്തിനു പിന്നില്‍.

ആകെ ശുക്ലത്തിന്റെ അളവില്‍ ഒരു ശതമാനം മാത്രമേ ബീജം ഉണ്ടാവുകയുള്ളൂ. ശേഷിക്കുന്നതു പ്ലാസ്മയാണ്. വൃഷണത്തിലെ സെമിനിഫെറസ്ട്യൂബ്യൂളുകളിലാണ് ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഏതാണ്ട് 78 ദിവസം കൊണ്ടാണ് ബീജം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത്. ബീജത്തിന് തല, വാല്‍, ഉടല്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഒരു മില്ലി മീറ്ററിന്റെ ആയിരത്തില്‍ ഒന്ന് വലുപ്പം മാത്രമേ ഇതിന് ഉണ്ടാവുകയുള്ളൂ. തലയില്‍ തൊപ്പിപോലുള്ള അക്രോസോം ക്യാപ് ഉപയോഗിച്ചാണ് അണ്ഡത്തിന്റെ പുറംപാളിയെ ബീജം ഭേദിക്കുന്നത്. പുരുഷവന്ധ്യതാ നിര്‍ണയത്തില്‍ ബീജസംഖ്യയ്ക്കു വളരെ പ്രാധാന്യമുണ്ട്. ആധുനികമായ കൗണ്ടിങ് ചേംബറിന്റെ സഹായത്തോടെയാണ് എണ്ണം നിശ്ചയിക്കുന്നത്. ആ സംഖ്യ ഒരു പരിധിക്കു താഴെ വന്നാല്‍ അത് വന്ധ്യതയ്ക്കു കാരണമാകാം.

ബീജസംഖ്യ ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ 20 മില്യണെങ്കിലും (രണ്ടു കോടി) ഉണ്ടായിരിക്കണം. കൂടാതെ ഒരു സ്ഖലനത്തില്‍ മൊത്തം 40 മില്യനെങ്കിലും ഉണ്ടായിരിക്കുന്നതാണ് ഉത്തമം. ഒരു തവണ സെമന്‍ അനാലിസിസ് നടത്തിയ റിസള്‍ട്ടിനെ പൂര്‍ണമായും കണ്ണടച്ചു വിശ്വസിക്കേണ്ട. ഒരു മാസത്തിന്റെ ഇടവേളയില്‍ നടത്തുന്ന രണ്ടു പരിശോധനാഫലങ്ങള്‍ക്ക് വിശ്വാസ്യതയേറുന്നു. ബീജപരിശോധന നടത്തുന്ന ലാബുകളില്‍ ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ലബോറട്ടറി ടെക്‌നീഷന്മാരുടെ സേവനം നിര്‍ബന്ധമാണ്. അതിനു പുറമേ, ബീജങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനായി, പ്രത്യേകം കൗണ്ടിങ് ചേംബര്‍ ഉള്ളത് നന്നായിരിക്കും. അതിനാല്‍ സ്ഥിരമായി ബീജപരിശോധന നടത്തിവരുന്ന ലാബുകളില്‍ മാത്രം ശുക്ലപരിശോധന ചെയ്യിപ്പിക്കാന്‍ ശ്രദ്ധിക്കണം

പുരുഷവന്ധ്യതയുടെ പ്രധാനകാരണങ്ങളില്‍ ഒന്ന് ബീജഗുണക്കുറവാണ്. ബീജസംഖ്യയും ചലനശേഷിയും കുറയാനുള്ള കാരണങ്ങള്‍ പലതുണ്ട്. അണുബാധ മുതല്‍ ഉയര്‍ന്ന താപനിലവരെ ബീജത്തെ ബാധിക്കും.

അണുബാധ: ശുക്ലത്തില്‍ ശ്വേതാണുക്കളുടെ സംഖ്യ വര്‍ധിക്കുന്നത് അണുബാധയുടെ ലക്ഷണമാണ്. പ്രോസ്‌റ്റേറ്റ്ഗ്രന്ഥിയിലും മറ്റും വരുന്ന അണുബാധയും നീര്‍ക്കെട്ടും ബീജത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കും.

ആന്റിസ്‌പേം ആന്റിബോഡി: ചിലരില്‍ ബീജത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ആന്റിസ്‌പേം ആന്റിബോഡി എന്ന പ്രതിരോധവസ്തുവുണ്ട്. ബീജങ്ങളുടെ നാശത്തെ അത് ത്വരിതപ്പെടുത്തുന്നവയാണ്. അതുള്ളവരിലും ബീജത്തിന്റെ എണ്ണവും ശേഷിയും കാര്യമായി കുറയും.

ശസ്ത്രക്രിയ : പുരുഷന്റെ ജനനേന്ദ്രിയപരിസരങ്ങളില്‍ നടത്തുന്ന ശസ്ത്രക്രിയ ബീജസംഖ്യയെ ബാധിക്കാം. അതുകൊണ്ട് അത്തരത്തിലുള്ള ഏതു ശസ്ത്രക്രിയയും പരമാവധി ശ്രദ്ധയോടെ വേണം ചെയ്യാന്‍.

ഊഷ്മാവ് : ബീജോല്‍പാദനത്തിനു ശരീര ഊഷ്മാവിനെക്കാളും കുറഞ്ഞ ഊഷ്മാവേ പാടുള്ളൂ എന്നതാണിതിനു കാരണം. അതുകൊണ്ടാണല്ലോ വൃഷണങ്ങളുടെ സ്ഥാനം ശരീരത്തിനു പുറത്തായിരിക്കുന്നത്. അധികം ഊഷ്മാവുള്ള ചുറ്റുപാടില്‍ ജോലി ചെയ്യുന്നവരില്‍ ബീജസംഖ്യ കുറയുന്നതായി കാണപ്പെടുന്നു. ഉദാ. ഫാക്ടറിയിലെ തീച്ചുളയുടെ അടുത്തു ജോലി ചെയ്യുന്നവര്‍.

ശീലങ്ങള്‍ : പുകവലി, മദ്യപാനം, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവ ശീലമാക്കുന്നവരില്‍ ബീജഗുണത്തെ ഗണ്യമായി കുറയ്ക്കുന്നു.

രാസവസ്തുക്കള്‍ : കീടനാശിനികളുടെ അമിതപ്രയോഗം, അന്തരീക്ഷമലിനീകരണം എന്നിവയും ബീജസംഖ്യയും ഗുണവും കുറയാന്‍ കാരണമാകുന്നുണ്ട്. രോഗങ്ങള്‍ : പ്രമേഹം, തുടരെയുള്ള ശ്വാസകോശരോഗങ്ങള്‍, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്നിവയും ബീജഗുണം കുറയ്ക്കുന്നു. ബീജവാഹിനിക്കുഴലിന്റെ വൈകല്യങ്ങള്‍ അല്ലെങ്കില്‍ തടസങ്ങള്‍, ജന്മനായുള്ള മറ്റു പല വൈകല്യങ്ങള്‍ എന്നിവ ശുക്ലത്തില്‍ ബീജങ്ങള്‍ അശേഷം ഇല്ലാതാക്കാന്‍ കാരണമാവാറുണ്ട്.

പല ചികിത്സകളും, ബീജസംഖ്യ മെച്ചപ്പെടുത്താന്‍ നിലവിലുണ്ട്. അണുബാധ തടയുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു ചികിത്സാരീതി. ഇതിനായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുവരുന്നു. ഒരു ക്യൂബിക് സെന്റീമീറ്റര്‍ ശുക്ലത്തില്‍ ഒരു മില്യണില്‍ അധികം ശ്വേതാണുക്കള്‍ ഉണ്ടെങ്കില്‍, സെമണ്‍ കള്‍ച്ചര്‍ ചെയ്ത് അനുയോജ്യമായ ആന്റിബയോട്ടിക്കുകള്‍ തിരഞ്ഞെടുക്കേണ്ടിവരും. ബീജസംഖ്യ കൂട്ടാനും വികൃത ബീജങ്ങളുടെ എണ്ണം കുറയ്ക്കാനും ആന്റി ഓക്‌സിഡെന്റ്‌സ് ഇപ്പോള്‍ ഉപയോഗിക്കുന്നു. ഇവയുടെ പ്രയോഗം, ബീജം വേഗം നശിക്കുന്നതു തടയുന്നു. മരുന്നുകളുടെ ഉപയോഗശേഷവും ബീജസംഖ്യ കുറവുള്ള പുരുഷന്മാര്‍ ഒരു കാരണവശാലും നിരാശരാകേണ്ട. നൂതനമായ ചികിത്സാരീതികളുടെ സഹായത്താല്‍ വന്ധ്യതയെ മറികടക്കാന്‍ സാധിക്കും.

ബീജസംഖ്യ കുറവുള്ള പുരുഷന്മാരുടെ ശുക്ലം ചില പ്രത്യേക ദ്രാവകങ്ങള്‍ ഉപയോഗിച്ചു കഴുകി അതിലെ മികച്ച ബീജങ്ങളെ ഗര്‍ഭാശയത്തിലേക്കു നേരിട്ടു നിക്ഷേപിക്കുന്ന ചികിത്സയാണ് IUI (Itnra Uterine Insemination) ഇന്‍ട്രാ യൂട്ടെറൈന്‍ ഇന്‍സെമിനേഷന്‍. ശുക്ലത്തില്‍ ബീജസംഖ്യ തീരെ ശൂന്യമായാല്‍ പോലും ഇത്തരം ആളുകളില്‍ ചിലപ്പോള്‍ വൃഷണത്തിനുള്ളില്‍ ജീവനുള്ള ബീജം ഉണ്ടായിരിക്കും. വൃഷണത്തില്‍ നിന്ന് ജീവനുള്ള ബീജം ഒരു ചെറിയ സൂചി ഉപയോഗിച്ചു കുത്തിയെടുക്കാനും കഴിയും. ഈ ഭ്രൂണത്തെ ഗര്‍ഭാശയത്തിലേക്ക് എടുത്തുവയ്ക്കാനും കഴിയും. സെമന്‍ അനാലിസിസില്‍ ബീജസംഖ്യ 5 മില്യനെക്കാള്‍ കുറവോ വികൃതബീജങ്ങളോ ചലനശേഷിയില്ലാത്ത ബീജങ്ങളോ കൂടുതല്‍ കാണപ്പെടുന്നവര്‍ക്കോ ഇക്‌സി പ്രയോജനപ്പെടും.

സെമന്‍ അനാലിസിസില്‍ തകരാറൊന്നുമില്ലാത്ത ഒരു നല്ല റിസള്‍ട്ട് എന്നു പറയണമെങ്കില്‍,

ശുക്ലത്തിന്റെ അളവ് 1.5 സിസി (കുബിക് സെന്റിമീറ്റര്‍) വരെ ഏങ്കിലും ഉണ്ടായിരിക്കണം.

ബീജസംഖ്യ ഒരു കുബിക് സെന്റിമീറ്ററില്‍ 20 മില്യണില്‍ (രണ്ടു കോടി) അധികം ഉണ്ടായിരിക്കണം.

ഇതില്‍ 25-50 ശതമാനം വരെ, നല്ല ചലനശേഷിയുള്ള ബീജങ്ങളായിരിക്കണം.

75 ശതമാനത്തിനെങ്കിലും ജീവനും ചലനശേഷിയും ഉണ്ടായിരിക്കണം.

ശരിയായ ആകൃതിയിലുള്ളവ 30 ശതമാനമെങ്കിലും ഉണ്ടായിരിക്കണം.

ശുക്ലശേഖരണം, വലിയ വായ ഉള്ള വൃത്തിയുള്ള പാത്രത്തിലാവണം. കോണ്ടമാണ് ശേഖരണത്തിന് ഉപയോഗിക്കുന്നതെങ്കില്‍, ബീജത്തെ കൊല്ലുന്ന രാസവസ്തുക്കള്‍ ഇല്ലാത്ത കോണ്ടം ഉപയോഗിക്കുക. സാധാരണ ലഭിക്കുന്ന മിക്ക കോണ്ടങ്ങളിലും ഈ രാസവസ്തുക്കളുണ്ടാകും. അതിനാല്‍ അവ പ്രത്യേകമായി തിരഞ്ഞെടുക്കണം.

കുറേക്കാലം സ്ഖലനമുണ്ടാകാതിരുന്നാല്‍ ബീജസംഖ്യ വര്‍ധിക്കുമെന്ന ധാരണ തെറ്റാണ്. കുറേനാള്‍ ബന്ധപ്പെടാതെ ശുക്ലം പരിശോധിക്കുമ്പോള്‍ ജീവനില്ലാത്ത ബീജങ്ങളുടെ എണ്ണം കൂടുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അതിനാല്‍ 2,3 ദിവസം സ്ഖലനം നടത്താതെ ശുക്ലപരിശോധന ചെയ്യുന്നതായിരിക്കും ഉത്തമം.

ജനനേന്ദ്രിയവും പരിസരഭാഗവും കഴുകിത്തുടച്ച്, ശുചിയായി വേണം ബീജശേഖരണം നടത്താന്‍. ശേഖരണത്തിന്റെ ഒരു മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയിരിക്കണം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends